സുഖദുഃഖങ്ങൾ

സുഖ ദുഃഖങ്ങള്‍

ഏറെയുണ്ടാശ പലർക്കുമിന്നങ്ങു
എളുതായിയറിയാതെ
എഴുതുമായിരുന്നു പലതും
ഏറെപേർക്കും ആരു
 ആരാണെന്നറിയാതെ
നിഴലുകളുടെ തിളക്കങ്ങളിൽ
മതി മറന്നു ഈയാമ്പാറ്റ പോലെ
കുതിക്കുന്നുയിതഗ്നിയിലായിയവസാനം
ദുഖങ്ങളുടെ കുമ്പാരത്തിലേറി വിലപിച്ചു
കഴുതകാമം തീർക്കുന്നു കഷ്ടം
നഷ്ടങ്ങളൊന്നുമെയില്ല
മനസ്സാ വഞ്ചിക്കുന്നവർ തൻ
ജീവിതപങ്കാളിയെ ,ഇന്നാർക്കു
 ഇന്നാരെന്നു എഴുതാതെ
ഇരുന്നുവെങ്കിൽ മൃഗതുല്യരായി
മാറുകയില്ലായിരുന്നെനേം
വ്യവസ്ഥകൾ സംസക്കാരങ്ങളീവിധം
സ്ഥാപിച്ചൊരു മനുഷ്യനവനവനുടെ
ഇങ്കിതത്തിനു തുന്നി ചേർക്കുന്നു
നിയമാവലികളെറെ ,കൈയ്യുള്ളവർ
കാര്യകാരായി അഭിപ്രായങ്ങൾ ചമച്ചു
കൊടികുത്തി വാഴുന്നു അന്നുമിന്നുമായി
വനവാസയജ്ഞാതവാസമൊരുക്കിയും
 സംഹിതകളും സ്മൃതികളും ചമച്ച്
വിഷം കൊടുത്തു കൊന്നും
കഴുവിലേറ്റിയും ക്രൂശിതരാക്കിയും
എങ്ങൊട്ടാണീ യാത്ര
എവിടെക്കാണീയാത്ര
ജന്മജന്മങ്ങൾ താണ്ടി
ഉഴലുന്നു ഇതിനൊരു അന്ത്യമില്ലാതെ-
യില്ലല്ലോയെന്നു   ആശിക്കാമിനിയും
പിറക്കുന്നു ദിനകങ്ങളുടെ
ദീനതകളും സന്തോഷം കാണ്മാൻ  
    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “