കുറും കവിതകൾ 147

കുറും  കവിതകൾ 147

നവമ്പരത്തിന്റെ
നീഹാര ബിന്ദുക്കളുടെ നനവില്‍
ആറ്റുവഞ്ചികള്‍ തലയാട്ടി

മുളം കാടും പുഴയിലെ
വഞ്ചിക്കാരനും
അഞ്ചിതമാം കാഴ്ച

ചെണ്ട ഉണര്‍ന്നു
പരിപ്പും പപ്പടം
കൊട്ടുകാരന്റെ വിശപ്പ്‌

കണ്ണുരുട്ടി കത്തിയും തോക്കും
കാട്ടി ഭയപ്പെടുത്തുന്നു മാഷിനെ
കുട്ടികളിന്നു ക്ലാസ്സ്‌ റൂമില്‍

ഓര്‍മ്മകളില്‍ നിന്നും
ഞെട്ടി ഉണര്‍ന്നു
കുക്കറിന്‍ ചൂളം വിളി

ശിശിരത്തിലെ പ്രഭാതത്തില്‍
വ്യായാമ ഓട്ടത്തില്‍ വിറകൊണ്ടു
മുഴങ്ങുന്നു പല്ലും എല്ലും


തിരക്കി ഞാൻ തിരക്കിൽ
ആ മുഖം മാത്രം കണ്ടില്ല അവസാനം
കണ്ടു നില കണ്ണാടിയുടെ മുന്നിൽ

ഗാന്ധിയുടെ
ഗന്ധമറിയത്തവരെ നിങ്ങളറിയും
ആയിരത്തിന്റെ മേല്‍ പല്ലില്ലാ  ചിരി

തോളിൽ തുക്കിയ ചാക്കുമായി
നടന്നവന്റെ പിന്നാലെ എന്തെ
ശ്വാനന്മാരുടെ കടന്നാക്രമണം

അസ്തമയാകാശത്തിന്‍
ഇടയിലുടെ ഒരു ഇടിമിന്നല്‍
മനസ്സിനു ഒരു വിഭ്രാന്തി

തീവണ്ടിയുടെ വരവറിയിച്ചു
പാളങ്ങളില്‍ വിറയാര്‍ന്ന നാദം
ആകെ ഒരു  പിരിമുറുക്കം

കല്ലുളി
കല്ലിൻ കാഠിന്യമറിയുന്നു
നാദത്താല്‍ തച്ചന്‍

ഉറക്കമുണർന്നു
സ്വപ്നങ്ങളുടെ നടുവിൽ
വേനല്‍ചൂടിനു അന്ത്യം

നീലാകാശ ചുവട്ടില്‍
അതിജീവനത്തിന്‍
ഒഴുകും ഉപ്പു മണം

ഇണയുടെ തുണ കാത്തു
സായന്തനത്തില്‍ ,ഏകാന്തതയുടെ
മതില്‍ കെട്ടിന്‍മേല്‍ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “