കുറും കവിതകള്‍ 158

കുറും കവിതകള്‍ 158

രാവകന്നു
കവിതയുണര്‍ന്നു
സ്വപ്നാടനം

പച്ചവളയിട്ട
കൈകളാൽ നാവിനു
രസനാൽസവം
 
ഉപ്പും മധുരവും
ശത്രുതയിൽ
ഗുളികകാലം

രാത്രിയുടെ മൌനമുടച്ചു
പല്ലിയുടെ അവതാരങ്ങളറിയിച്ചു
സന്ദേശങ്ങള്‍

കാവിപുതച്ചു
സന്യാസത്തിലേക്ക്
മടങ്ങി സൂര്യന്‍

പ്രണയപുഞ്ചരിയുമായി
ചുറ്റിനടന്നു അമ്പിളി
രവിയവാന്‍ വരവോളം

പുഞ്ചിരിപ്പുക്കളുണര്‍ന്നു
പ്രഭാതകിരണങ്ങള്‍ക്കു
സ്വാഗതം

പ്രഭാതസവാരി
മനസ്സിന്‍ വാടികയില്‍
കവിതപ്പു വിരിഞ്ഞു

ആല്‍ത്തറയിലെ കല്ലുകള്‍ക്കു
മഞ്ഞള്‍ കുങ്കുമാര്‍ച്ചന
പ്രഭാതകാഴ്ച ഭക്തിയുണര്‍ത്തി

രഹസ്യങ്ങളുടെ ഭാരത്താല്‍
കുമ്പസാര കൂടിനും
മൂളുന്ന പങ്കക്കും വീര്‍പ്പുമുട്ട്,

സൂര്യവെട്ടം
അവളുടെ ചുണ്ടിൻ കുറുകെ
മഞ്ഞുരുകി

കവിതയെ തേടി
ജനലരികത്ത് നിന്നവനു
ഇടിയെറ്റു ആശുപത്രിയില്‍

വൈദ്യുതി മുടക്കം
ഇരുട്ടില്‍ തനിയെ
വാതിലൊരു മുട്ടല്‍

അർദ്ധരാത്രിയിലെ
ഇടിമിന്നലിലെന്‍
നിലകണ്ണാടിയിൽ പൊട്ടല്‍      

മുളംകാടിൻ ഭംഗിയും
അവളും അവളുടെ പുല്ലാം കുഴല്‍സംഗീതവും
ഞാനില്ലാതെയെയാകുമ്പോല്‍

ഒരുതിര മറുതിര
മോഹങ്ങള്‍ ആഞ്ഞടിച്ചു
മനസ്സിന്‍ തീരത്ത്‌

കിളിവാതിലുടെ
ഭാസ്ക്കരന്റെ എത്തിനോട്ടം
ചന്ദ്രികയുടെ സ്വപ്നം പൊലിഞ്ഞു

ഗ്രീഷ്‌മ പ്രഭാതം
അപ്രതീക്ഷിതമായി മഴ പൊടിഞ്ഞു
തേനീച്ച മൂളി പറന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “