കുറും കവിതകൾ 164


കുറും കവിതകൾ 164

വേദന പകര്‍ത്തിയ  
ഗര്‍ത്തങ്ങളില്‍ 
ലവണമഴ 

ഇലപകര്‍പ്പിനിടയിലൊരു 
മഴതുള്ളിയിറക്കം
നൈമിഷിക സുഖം 

നിലാവില്ലാത്ത രാത്രി 
ചിലപ്പോള്‍ തോന്നും 
അവനിവരികില്ലാന്നു

മനസ്സിന്റെ വര്‍ണ്ണാകാശത്തു
എന്തെ  ദുഖത്തിന്‍ 
കരിമേഘം

കൂട്ടുകുടി പച്ചിമയും
നീലിമക്കൊപ്പം  
ശലഭങ്ങളായി ബാല്യം 

മഞ്ഞും മഴയും വെയിലും 
കുട്ടിനുണ്ടായിരുന്നു 
ഓണവിഷുക്കളില്‍ ബാല്യം 

നേരിലറിയാതെ 
നിരനിറയായിനിറഞ്ഞു 
ഹൃദയത്തിന്‍ നിലവറ 

ഹൃദയവാതായനങ്ങളില്‍ 
മഞ്ഞിന്‍ കണത്തില്‍ 
പ്രണയ പരിഭവം 

ജീവിത സായാന്നങ്ങളില്‍ 
കാല്‍പാടുകളെറെ
പിന്‍ തുടരുന്നു അസ്തമയം 

കോട്ടിയ  പ്ലാവിലച്ചിരി  
കഞ്ഞി ചൂടിൽ  നിന്ന് 
കുപ്പതണുപ്പിലേക്ക്  

അങ്കണ തൈമാവും 
നീര്‍മാതളവും 
മറവിയുടെ അമാവാസിയില്‍ 

വിയര്‍ത്തു 
കണ്ണുനീരമായി 
കറിവേപ്പിലയും 

ശരല്‍ക്കാല കാറ്റ്  
പ്രതികരിച്ചു കൊണ്ട് 
വാതലുകളും ജനാലകളും 

കരോള്‍ ഗായകരേ
തലോടി കൊണ്ട് ശീത കാറ്റ്
മേരി ക്രിസ്‌തുമസ്‌

കരോള്‍ ഗായകര്‍ക്ക് 
പിന്നണിയെന്നോണം
എതിരേല്‍ക്കുന്നു ശിശിര കാറ്റ് 

വിശന്ന വയറിനോടു 
അയലത്തെ വീട്ടിലുടെ വന്ന
കാറ്ററിയിച്ചു  ക്രിസ്‌തുമസ്‌യെന്നു  

കമ്പിളിഉടുപ്പിട്ട പ്രഭാതം ....
മുന്തിരി  പൊങ്ങികിടന്നു 
ക്രിസ്‌തുമസ്‌ കേക്കിൽ 
  
കന്നിവെയില്‍ 
തുമ്പപൂ പുഞ്ചിരി 
ഓണം വരവായി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “