ശിവാനന്ദ ലഹരി - 8 (സമ്പാദന സംയോജനം )

  ശിവാനന്ദ ലഹരി - 8   (സമ്പാദന സംയോജനം )

ഓം നമഃശിവായ 

ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ സമ്പാദന സംയോജനം ശ്രമം നടത്തുന്നു 

ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു 


ഭക്തോ ഭക്തിഗുണാവൃതേ മുദമൃതാപൂര്‍ണ്ണേ പ്രസന്നേ മനഃ

കുംഭേ സ‍ാംബ തവ‍ാംഘ്രിപല്ലവയുഗം സംസ്ഥാപ്യ സംവിത്ഫലം |

സത്ത്വം മന്ത്രമുദീരയന്നിജശരീരാഗാരശുദ്ധിം വഹന്‍

പുണ്യാഹം പ്രകടീകരോമി രുചിരം കല്യാണമാപാദയന്‍ || 36 ||


സ‍ാംബ! അതിശ്രേഷ്ഠമായ കല്യാണത്തെ പ്രാര്‍ത്ഥിക്കുന്നവനായ ഞാ‍ന്‍ എന്റെ 

ശരീരമാകുന്ന ഗൃഹത്തെ ശുദ്ധിചെയ്യുന്നതിന്നായി ഭക്തിയാവുന്ന നൂലുകൊണ്ട്

 ചുറ്റപ്പെട്ടതും സന്തോഷാമൃതം നിറയ്ക്കപ്പെട്ടതുമായിരിയ്ക്കുന്ന പ്രസന്നമായ

 മനസ്സാകുന്ന കുടത്തില്‍ നിന്തിരുവടിയുടെ പാദങ്ങളാകുന്ന തളിരുകളേയും 

ജ്ഞാനമാകുന്ന(നാളികേര) ഫലത്തേയും അതിന്നുപരിയായി നിക്ഷേപിച്ചു 

സാത്വികമന്ത്രമുച്ചരിച്ചുകൊണ്ട് പുണ്യാഹകര്‍മ്മത്തെ ചെയ്തുകൊള്ളുന്നു.

ആമ്നായ‍ാംബുധിമാദരേണ സുമനസ്സംഘാഃ സമുദ്യന്മനോ

മന്ഥാനം ദൃഢഭക്തിരജ്ജുസഹിതം കൃത്വാ മഥിത്വാ തതഃ |

സോമം കല്പതരും സുപ‍വ്വസുരഭിം ചിന്താമണിം ധീമത‍ാം

നിത്യാനന്ദസുധ‍ാം നിരന്തരരമാസൌഭാഗ്യമാതന്വതേ || 37 ||


പണ്ട് ദേവന്മാ‍ര്‍ മന്ദരപര്‍വ്വതത്തേ മത്താക്കി സമുദ്രത്തെ കടഞ്ഞ് ചന്ദ്ര‍ന്‍‍‍, 

കല്പവൃക്ഷം, കാമധേനു, ചിന്താമണി, അമൃതം, ലക്ഷ്മി എന്നിവയെ 

ഏതുവിധത്തില്‍ പ്രാപിച്ചുവോ അതുപോലെ ജ്ഞാനിക‍ള്‍ മനസ്സാകുന്ന 

മത്തിനെ ദൃഢഭക്തിയാകുന്ന കയറുകൊണ്ട് മുറുകെകെട്ടി വേദമാകുന്ന

 സമുദ്രത്തെ കടഞ്ഞ് അതി‍ല്‍ നിന്ന് കല്പവൃക്ഷതുല്യനും, ചിന്താമണിസദൃശനും 

അമൃതതുല്യനും, മോക്ഷസ്വരൂപിയും ഉമാസമേതനുമായ നിന്തിരുവടിയെ പ്രാപിക്കുന്നു.


പ്രാക്‍പുണ്യാചലമാ‍ഗ്ഗദര്‍ശിതസുധാമൂര്‍ത്തിഃ പ്രസന്നഃ ശിവഃ

സോമഃ സദ്ഗുണസേവിതോ മൃഗധരഃ പൂര്‍ണ്ണസ്തമോമോചകഃ |

ചേതഃ പുഷ്കരലക്ഷിതോ ഭവതി ചേദാനന്ദപാഥോനിധിഃ

പ്രാഗല്ഭ്യേന വിജൃംഭതേ സുമനസ‍ാം വൃത്തിസ്തദാ ജായതേ || 38 ||


കിഴക്കുദിക്കിലുള്ള ഉദയാചലം വഴിയായി ദര്‍ശിപ്പിക്കപ്പെട്ട 

അമൃതസ്വരൂപത്തോടുകൂടിയവനും, നിര്‍മ്മലനും, മംഗളസ്വരൂപിയും,

 നക്ഷത്രഗണങ്ങളാല്‍ സേവിക്കപ്പെട്ടവനും, മൃഗലാഞ്ഛനനും, 

പരിപൂര്‍ണ്ണനും, അന്ധകാരത്തെ നശിപ്പിക്കുന്നവനുമായ ചന്ദ്ര‍ന്‍ 

ആകാശത്തി‍ല്‍ പ്രത്യക്ഷനാവുമ്പോള്‍ ആനന്ദസാഗരം

 അതിശയേന വര്‍ദ്ധിക്കുന്നു. അപ്പോള്‍ ദേവന്മാര്‍ക്കു ഉപജീവനം

 ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ പൂര്‍വ്വജന്മകൃതമായ 

പുണ്യപൂരങ്ങളാ‍ല്‍ ദര്‍ശിപ്പിക്കപ്പെട്ട അമൃതസ്വരൂപത്തോടുകൂടിയവനും,

 പ്രസന്നവിഗ്രഹനും, മംഗളപ്രദനും, സാധുജനസേവിതനും, മാനിനെ ധരിക്കുന്നവനും, 

സര്‍വ്വവ്യാപകനും, അജ്ഞാനനാശകനുമായ പരമശിവന്‍ നിര്‍മ്മലമായ മനസ്സി‍ല്‍

 പ്രകാശിക്കുന്നപക്ഷം ബ്രഹ്മാനന്ദമാകുന്ന സമുദ്രം വര്‍ദ്ധിച്ചുയരുന്നു. 

ജ്ഞാനികള്‍ക്കു ചിത്ത നിര്‍വൃതിയുണ്ടാവുകയും ചെയ്യുന്നു.


ധ‍മ്മോ മേ ചതുരംഘ്രികഃ സുചരിതഃ പാപം വിനാശം ഗതം

കാമക്രോധമദാദയോ വിഗളിതാഃ കാലാഃ സുഖാവിഷ്കൃതാഃ |

ജ്ഞാനാനന്ദമഹൌഷധിഃ സുഫലിതാ കൈവല്യനാഥേ സദാ

മാന്യേ മാനസപുണ്ഡരീകനഗരേ രാജാവതംസേ സ്ഥിതേ || 39 ||


സര്‍വ്വസമ്മതനായ ഒരു ചക്രവര്‍ത്തിയുടെ ഏകച്ഛത്രാധിപത്യത്തി‍ന്‍

 കീഴിലെന്നപോലെ പൂജാര്‍ഹനായ ഇന്ദുചൂഡ‍ന്‍ മനഃകമലമാകുന്ന

 നഗരത്തി‍ല്‍ മോക്ഷപ്രദനായി ഇരുന്നതുളുമ്പോള്‍ നാലുപാദങ്ങളുള്ള (സമഗ്രമായ) ധര്‍മ്മം 

എന്നാല്‍ നല്ലാപോലെ ആചരിക്കപ്പെട്ട് അഭിവൃദ്ധിപ്രാപിച്ചു; പാപം നശിക്കുകയുംചെയ്തു. 

കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്‍യ്യാദി ശത്രുക്ക‍ള്‍ എന്നെ വിട്ടകന്നുപോയി; 

കാലങ്ങള്‍ സുഖപ്രദങ്ങളായി; ജ്ഞാനം, ആനന്ദം എന്ന സിദ്ധൗഷധങ്ങള്‍ നല്ലവണ്ണം ഫലിച്ചു.


ധീയന്ത്രേണ വചോഘടേന കവിതാകുല്യോപകുല്യാക്രമൈ-

രാനീതൈശ്ച സദാശിവസ്യ ചരിത‍ാംഭോരാശിദിവ്യാമൃതൈഃ |

ഹൃത്കേദാരയുതാശ്ച ഭക്തികലമാഃ സാഫല്യമാതന്വതേ

ദുര്‍ഭിക്ഷാന്‍ മമ സേവകസ്യ ഭഗവന്‍ വിശ്വേശ ഭീതിഃ കുതഃ || 40 ||


ഹേ ഷഡ്‍ഗുണപരിപൂര്‍ന്നനായിരിക്കുന്ന ലോകേശ! ബുദ്ധിയാകുന്ന യന്ത്രംകൊണ്ട്, 

വാക്കാകുന്ന കുടംകൊണ്ട്, കവിതയാകുന്ന കുല്യോപകുല്യകളില്‍കൂടി(വെള്ളച്ചാലുകളില്‍കൂടി)

 കൊണ്ടുവരപ്പെട്ട ഈശ്വരചരിതമാകുന്ന സമുദ്രജലംകൊണ്ട് നനയ്ക്കപ്പെട്ട 

മനസ്സാകുന്ന ഭൃത്യനായ എനിക്ക് ക്ഷാമത്തില്‍ നിന്ന് ഭയമെന്നത് ഒരിക്കലുമില്ല.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “