വറുതിയിലാണ്ട കവിത

വറുതിയിലാണ്ട കവിത


വറുതിയുടെ അറുതിയില്‍
വറ്റി വരണ്ടു പോയി
അക്ഷര കൂട്ടുകളാകെ
നോക്കുന്നിടത്തൊക്കെ
പുല്ലും പുല്‍കൊടിയും
ദാഹത്താല്‍ വാടി കരിഞ്ഞു
പുഴയെല്ലാം പുഴു പോലെ ആയി
ആടും മാടും കോഴിയും കുരുവിയും
തോണ്ട നനക്കാന്‍ ആവാതെ
കരയാന്‍ മറന്നു .
മഴമേഘങ്ങളേ കാണാതെ
വേഴാമ്പലും മയിലും പരവശരായി
സൂര്യന്‍ ഏറെ കോപം കൊണ്ട്
കണ്ണുരുട്ടി തീ തുപ്പി
മരങ്ങളെ വെട്ടിയ കോടാലി
ഒന്നുമറിയാതെ ചിരിച്ചു കൊണ്ടിരുന്നു
ഹോ..!! വറുതീയില്‍ നില്‍ക്കുമ്പോള്‍  ..!!
പിന്നെ എങ്ങിനെ വിട്ടു
പിരിയാതെയിരിക്കുമെന്‍ കവിത...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “