മനുഷ്യത്വമെവിടെ

മനുഷ്യത്വമെവിടെ

ആറാട്ട്‌ കഴിഞ്ഞു
അത്താഴ പൂജകഴിഞ്ഞു
കമ്പമോ ഭൂകമ്പമോ
ഒന്നുമറിയാതെ അമ്മ
വെളിയില്‍ രക്ത ബീജാസുരന്മാര്‍
ചുടലമാടന്മാര്‍ കൂകി വിളിച്ചു
കേളികളാടിതിമിര്‍ത്തു .
ദേവഗണങ്ങള്‍ പ്രാണനെ രക്ഷിക്കാന്‍
ഓടി നടന്നു വിഷമിക്കുമ്പോള്‍
ചാനലുകള്‍ അവയുടെ തത്സമയം
കാട്ടി ഭീതി പരത്തി കൊണ്ടേയിരുന്നു
പിന്നിട്സ്വയം ഖ്യാതി പരത്തി
ദൈവദൂതര്‍ വന്നു പോകുന്നത് കണ്ടു
സംതൃപ്തിയടഞ്ഞു നൊമ്പരങ്ങള്‍
നീറും വേദനയുമായി നിരാലംബര്‍
പരസ്പരം പഴിചാരി തുപ്പല്‍ മഴ പൊഴിയിച്ചു
പലരും പലതും വാഗ്ദാനം ചൊരിഞ്ഞു
അധികാരി വര്‍ഗ്ഗങ്ങള്‍ തമ്മില്‍ മത്സരിച്ചു
ഗോഗ്വാവാ വിളിച്ചു മറുകൂട്ടര്‍ ഞാനോ നീയോയെന്നു
വഴിയാധാരമായ വിലപിക്കുന്നു ഉറ്റവരെ തേടിയലയുന്നവര്‍
ഒന്നുമേ കിട്ടാതെ വഴിമുട്ടി തേങ്ങി വെന്തുരുകി
ചാനല്‍ ചര്‍ച്ചകള്‍ ഇതൊക്കെ ആര്‍ക്കുവേണ്ടി
സാക്ഷരതയുടെ സാക്ഷാതുറന്നു വലിവനായി
ലോകത്തെ സ്വന്തം ചെണ്ടകൊട്ടി അറിയിക്കും
ഹേ മലനാടെ !! നീ  മനുഷ്യനെ പോലെ ആയി മാറുന്നതെപ്പോള്‍ .
ഇതൊക്കെ കണ്ടു ഞാന്‍ മനം നൊന്തു അന്യനാട്ടില്‍ കഴിയുന്നു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “