Posts

വിഷയം : തറവാട്

വിഷയം : തറവാട് (1) തറവാടിന്റെ വാതിലിലൂടെ നിഴലുകൾ ഇനിയും നടക്കുന്നു, ചുമരുകളിൽ പഴയ പാട്ടുകളുടെ മന്ദഗീതം ഒഴുകിയിരിക്കുന്നു. നിലാവിൻ ചെരുപ്പടികളിൽ അമ്മുമയുടെ മുക്കൂട്ട് തൈലത്തിന്റെ ഗന്ധവും, വെറ്റില അടയ്ക്കുന്ന ശബ്ദവും കേൾക്കാം; കിഴക്കുമുറിയിലെ ആ വിളക്ക് ഇന്നും കാത്തിരിക്കുന്നു. (2) കടുകും മുളകും കറിവേപ്പിലയും താളിക്കുമ്പോൾ പൊട്ടി വിടരും അവളുടെ ചിരി, ഇറയത്ത് വീഴുന്ന മഴപോലെ ഓർമ്മയുടെ ജാലത്തിൽ പതിയുകയായിരുന്നു. അടുപ്പിനരികേ കരിഞ്ഞ പാത്രങ്ങൾക്കിടയിൽ പൊൻമണങ്ങളായി പകലുകൾ വീശിത്തുടങ്ങും. മുറ്റത്തെ കുടമുല്ല തണ്ടിൽ തുമ്പികൾ പാറും ചുറ്റുപാടിൽ ഉണരുന്നു, പൈങ്കിളികൾ പാടും പാട്ടുകൾ മറുകരകളിൽ കിളികൾ ആവർത്തിക്കുന്നു. വെളിച്ചത്തിൻ തുമ്പിലായ് വയസ്സായ ഓർമ്മകൾ ഉറങ്ങുന്നു. തറവാടെന്നു പേരുള്ള ഈ നിലയം നമുക്ക് ഒരു സ്വപ്നത്തിൻ മണ്ണാണ്. (3) വാൽപ്പുഴുവിൻ്റെ വരിയായ യാത്ര, മറുവാക്കുകളില്ലാതെ മുന്നേറിയ ഒരൊറ്റപാത, മൗനത്തിനും കാത്തിരിപ്പിനും ഇടയിൽ, വെളിച്ചം തീരുന്ന ചെറുകനൽപോലെ... കേസും പ്രമാണക്കെട്ടുമായി, വട്ടകണ്ണടയിലൂടെയെത്തി നോക്കുന്ന ഒരാൾ… കണ്ണുകളിലൊരു ചോദ്യമൊഴിയായി. കാട്ടിയ കൺമിഴി ഭിതിപകരും, കാർണവരുടെ നോട്ടം കുത്തിന...

കാലം വരച്ചിട്ട ചിത്രം

കാലം വരച്ചിട്ട ചിത്രം അപ്പൻ മൂപ്പൻ ആകുമ്പോൾ അപ്പൂപ്പൻ ആവുകയും അമ്മ ഊമയാകുമ്പോൾ  അമ്മൂമ്മയും പിന്നെ അമ്മയും അച്ഛനും ആകുമ്പോൾ മക്കളുടെ സന്തോഷം പറയണോ ജീവിതത്തിൻ കൈപ്പ് അറിയുമ്പോൾ ഓർക്കുന്നു മെല്ലെ ആദ്യത്തെ  ഇരുപത്തി അഞ്ച് വർഷം കുതിരയായ് ഓടി നടന്നു പിന്നീട് അൻപതുവരേ ഭാരം ചുമന്ന് കഴുതയായ് കിതച്ചുംപിന്നെ ഇരുപത്തി അഞ്ച് വർഷം കാവൽ നായായും പിന്നീട് ഉള്ള വർഷങ്ങൾ മൂളിയിരുന്നും  നിരങ്ങിയും കൂമനായി മാറുന്നതിനിടയിൽ കണ്ണടച്ച് പഞ്ചഭൂതങ്ങളിലേക്ക് മടങ്ങുന്നുവല്ലോ കാലം വരച്ചിട്ട ചിത്രം ജീ ആർ കവിയൂർ 01 07 2025

മന മുരളിക ( ഗാനം )

മന മുരളിക (ഗാനം) മഴ മേഘ കംബളം നീങ്ങി മാനത്ത് കണ്ണികൾ പാടിപറന്നു മനസ്സിൻ കണ്ണാടിയിലായ് മന്മഥനവ nute ചിത്രം തെളിഞ്ഞു ഓർമ്മകൾ കുളിർ കോരി  ഓമന തിങ്കൾ പോലെ വിടർന്നു ഒരായിരം പഞ്ചിരിപൂക്കൾ  ഒന്നിങ്ങ് വന്നെങ്കിലെന്നു മനം കൊതിച്ചു  പോയ് പോയ നാളിൻ്റെ  വസന്തം ഇനി വെരുമെന്നു  വല്ലാതെ സ്വപ്നം കണ്ട് വാടികയിലെ കുയിൽ പാടി  ജീ ആർ കവിയൂർ 02 07 2025 

എന്റെ സഹോദരൻ (ഗാനം)

എന്റെ സഹോദരൻ (ഗാനം) സ്നേഹത്തോടെ ചേർന്നൊരു സഹോദരൻ എന്നോട് ദുഃഖത്തിൽ വീണാലും കരുതലായി നിന്നവൻ ബാല്യത്തെ ചിരികളിൽ ഒറ്റയായില്ലെന്തെങ്കിലും വേളയിൽ എത്തിനിന്നു ആശ്വാസമായത് അവൻ പിണക്കങ്ങൾ പകലായും പുഞ്ചിരിയാക്കി തുരന്ന മൗനത്തിൽ സ്നേഹമായി കരുതുമവൻ തകരുന്ന എന്റെ വിശ്വാസം വീണ്ടും ഉയർത്തിയത് നിശ്ശബ്ദമായ കരുത്തിന്റെ ഉറവായിരുന്നത് അവൻ കണ്ണീർ അടങ്ങാതെ വരുമ്പോഴും ചേർന്നു നിന്ന നീളുന്ന രാത്രികൾ കേൾക്കാതിരിക്കാൻ പാടി ജീവിതത്തിൽ പടിയേറി മുന്നേറിയ വഴികൾക്ക് പിറകിൽ ഞാൻ കണ്ടു – ഒരവൻ ഉണ്ടായിരുന്നു കൂടെ അവനെന്നെക്കാൾ മുന്നിൽ നടന്നവൻ എൻ പാതകൾ മുഴുവൻ വെളിച്ചമിട്ടവൻ പക്ഷേ ഒരു വാക്കില്ലാതെ ഓർമകളിൽ എന്നെ കരുതിയ ആ സഹോദരൻ...  ജീ ആർ കവിയൂർ 01 07 2025

മധുര മൊഴി അഴക് ( ഗാനം )

മധുര മൊഴി അഴക് (ഗാനം) മണി മഞ്ചലേറി വന്നൊരു  മനോഹരി മഞ്ജുളാങ്കി  മഴമേഘ കുളിർക്കാറ്റിൽ  മന്ദഹാസ രുചിയുമായ് നിലാവിൽ മധുര മൊഴി അഴക് മലർമണം പൂക്കും വേളയിൽ മന്ദമന്ദം വന്നടുക്കും കുളിർകോരും  മൃദു മധുര ഹാസ ചാരുതയിൽ മയങ്ങി ഉണരും വേളയിൽ മൊഴമുത്തുകൾ ചാറുമ്പോൾ  മിഴികളിൽ തെളിഞ്ഞ കവിത മനസ്സിൻ താഴ്വരങ്ങളിലായ് മെല്ലെ സുഖം പകരുന്നു നിൻ സാമീപ്യം മൗനസാഗരത്തിൽ തരംഗമായ് മരുവുന്നുവല്ലോ ഗഹനതയിൽ മുരളിയുടെ മന്ത്രണത്തിൽ മരണംവരെ പാടുന്നു പ്രണയമായ് ജീ ആർ കവിയൂർ 01 07 2025

ഗ്രന്ഥശാലയുടെ ജ്വാലയായ പി. എൻ. പണിക്കർ

ഗ്രന്ഥശാല  ഗ്രന്ഥശാലയുടെ ജ്വാലയായ പി. എൻ. പണിക്കർ ഗ്രന്ഥശാലയുടെ ജ്വാലയായി ജനതയുടെ പാത തെളിച്ചവൻ, വായനയുടെ വെളിച്ചം മനസ്സുകളിൽ വിതറിയ മഹാനായകൻ. പുസ്തകത്തിൽ നിറച്ച് അറിവിന്റെ അമൃതം, ഗ്രാമത്തിലേക്ക് പടർന്ന ജ്ഞാനത്തിന്റെ സന്ധ്യ. "വായിച്ചാൽ വിജയം" എന്ന തെളിഞ്ഞ സന്ദേശം, ജനമനസ്സിൽ പ്രതീക്ഷയുടെ തീരമാകെ പടർന്ന്. അവൻ തേടിയത് കല്ലായിരുന്നെങ്കിൽ, അത് അറിവ് നിറഞ്ഞ ദീപമായി മാറിയിരുന്നു. വായനയിലൂടെ ഉണർത്തിയ മറ്റൊരു വിപ്ലവം. അക്ഷരങ്ങൾക്ക് ആത്മാവ് നൽകിയ പുനരാക്രമണം. പി. എൻ. പണിക്കർ — പേരിനപ്പുറം ഒരു പ്രചോദനം, ഗ്രന്ഥശാലയുടെ ജ്വാലയും ജ്ഞാനതീജ്വാലയും! ജീ ആർ കവിയൂർ 30 06 2025

പച്ചപ്പ് – പ്രകൃതിയുടെ ഒരു സമ്മാനം

വിഷയാധിഷ്ഠ കവിത സീസൺ 2  2. വിഷയം : പച്ചിപ്പ് പച്ചപ്പ് – പ്രകൃതിയുടെ ഒരു സമ്മാനം കാറ്റിൽ നൃത്തം ചെയ്യുന്ന ഇലകൾ ചലനം പകരുന്നു, മരങ്ങൾക്കിടയിലെ സമാധാനം പതിയെ മന്ത്രിക്കുന്നു. മൃദുലമായ പുല്ല് ഭൂമിയെ സ്നേഹത്തോടെ മൂടുന്നു, പ്രകൃതിയുടെ സ്പർശം മനസ്സിൽ ആശ്വാസം പകരുന്നു. പക്ഷികൾ അഭയം തേടുന്നു, നദികൾ തെളിഞ്ഞു ഒഴുകുന്നു, ഇളകുന്ന പൂക്കൾ പ്രകൃതിയെ പുഞ്ചിരിപ്പിക്കുന്നു. തണലും നിഴലും, സൗമ്യതയും കരുണയും, ഹൃദയത്തിനും മനസ്സിനും തണുത്തൊരു ശാന്തത. ഓരോ ഇലയും പ്രതീക്ഷയുടെ പ്രതീകം, ശുദ്ധവായുവിന്റെ സ്വപ്‌നവും ഐക്യത്തിന്റെ ആലപനവും. ഈ മനോഹരതയെ നമ്മൾ സംരക്ഷിക്കണം, ലോകം പച്ചയായി നിലനിൽക്കട്ടെ എന്നെന്നേക്കും. ജീ ആർ കവിയൂർ 30 06 2025