Posts

കാത്തിരിക്കുന്നു

കാത്തിരിക്കുന്നു ഇരുളിൻ മറവിൽ തീർത്തൊരു സ്വപ്നം ഇന്നും താളം തെറ്റുന്നു മനസ്സിലായ് നിഴൽപോലെ കൂടെ കൂടിയ പാത കരളിൽ പതിഞ്ഞു മറയാതിരിക്കുന്നു വിരിയാതെ പോയ വാക്കുകളിലൂടെ നിശബ്ദത പാടുന്നു ഓർമ്മകളായ് കാലങ്ങൾ പൊഴിഞ്ഞുപോയാലും ചിന്തകൾ മിഴിയിലൂടെ ഒഴുകുന്നു മഴവില്ലിൻ നിറപാതയരികിലായ് രാത്രികൾ പ്രതീക്ഷ ചുമക്കുന്നൂ നിലാവിന്റെ മൗന പുഞ്ചിരിയിൽ ഒരു നിമിഷം കാത്തിരിക്കുന്നു ജീ ആർ കവിയൂർ 23 07 2025

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 14 മുതൽ 26 വരെ

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 14 (മൂല്യബോധം നഷ്ടപ്പെടുന്ന കാലത്ത് കുശലസംവാദങ്ങളുടെ പാഠം) രാമായണത്തിലെ ഓരോ സംഭാഷണവും ആലോചനയുടെ ആഴങ്ങൾ നൽകുന്നു, മറുപടി നൽകി സത്യം തെളിയിക്കുമ്പോഴും കേൾക്കാനുള്ള മാനസികതയും ഉൾക്കൊള്ളുന്നു. വാല്മീകിയുടെ വരികൾക്കിടയിൽ ആവേശത്തിന്റെയും തർക്കത്തിന്റെയും ഇടയിൽ നല്ല സംവാദങ്ങൾ പോലെ, സത്യാന്വേഷണത്തിന് വഴികാട്ടുന്നു. ഇന്നത്തെ ലോകം, വാക്കുകളാൽ വേദനിപ്പിക്കാൻ മാത്രമല്ല, സ്നേഹപൂർവമായി ആശയങ്ങൾ പങ്കുവെക്കാനാണ്. രാമനും വാലിയും തമ്മിലുണ്ടായ സമവായപ്രയത്നം ഇന്നും പഠിക്കേണ്ട പ്രധാന പാഠമാണവിടെ. ജീ ആർ കവിയൂർ 20 07 2025 ഭാഗം 15: വാണിയുടെയും  (കാവ്യത്തിന്റെയും ഒരായുസ് – വാല്മീകി രാമായണത്തിന്റെ സാഹിത്യം) വചനത്തിന്റെ വൈഭവം നിറഞ്ഞു രാമായണത്തിൽ, വാല്മീകിയുടെ ചിന്തകൾ വെളിച്ചം പകരുന്നു. ശലഭം പോലെ വാചാലമാകുന്ന ചാരുതകളാൽ ശബ്ദങ്ങൾ സംഗീതം പോലെ അലരുന്നു. കാവ്യസ്നേഹം കേവലം കഥയല്ല, ജീവിതദർശനമാകും ഓരോ ശ്ലോകവും. നന്മയുടെ നടപ്പുകൾ പദങ്ങളിലാക്കി മനുഷ്യനെ മാനവനാക്കുന്ന വഴി കാണിച്ചു. അക്ഷരങ്ങളിൽ സത്യം, രസത്തിൽ ധർമ്മം പ്രത്യക്ഷമാകുന്നു ഓരോ അദ്ധ്യായത്തിലും. രാമായണം എത്ര വായ...

ജീവിത വഴിയിൽ

ജീവിത വഴിയിൽ മിണ്ടുവാൻ മനസ്സുണ്ടെങ്കിലും മാറി നിൽക്കുന്നു വേദനയോടെ, മാറാപ്പും പേറി ജന്മനോവ്. മാലുകളും മാമൂലുകളും പോലെ, മതിലുകൾ മാറാലകലാൽ പണിതു കൂട്ടുന്നു  മങ്ങാതെ ഇരിക്കട്ടെ കലയുടെ കലവറ. മധുരവും കയ്പും നിറഞ്ഞൊരു, മറക്കാനാവാത്ത പലരേയും വഴിയിൽ മൊഴിയാൽ അറിയാം എങ്കിലും... മൗനമാണ് ഏറെ ഇഷ്ടം — മുനിയായി മാറുന്നിടത്ത് മധുരാനുഭവം മാലോകരെ. ജീ ആർ കവിയൂർ 22 07 2025

ചിന്തകൾ

ചിന്തകൾ ഒരു വശം ആരോഗ്യത്തെ ഭയക്കുമ്പോൾ മറുവശം സമ്പത്തിൻ ശൂന്യതയിൽ ചിന്തകൾ. കുടുംബമെന്നയിമ്പം തളർത്തുന്ന നിമിഷം. സ്നേഹത്തിൻ ഘനം നാം തേടുന്നു, കൂട്ടായ്മയുടെ സ്പന്ദനം ഹൃദയത്തിൽ നിറയുമ്പോൾ ആശയങ്ങൾ പലതായ് ചിതറി വീഴുന്നു. പ്രപഞ്ചമൊരു വിസ്മയം പ്രകൃതിതൻ കാഴ്ചകൾ കാറ്റാൽ മന്ത്രിക്കുന്നു ദുഃഖത്തിൻ നിഴൽ നിദ്രയെ കവരുന്നു. സ്നേഹത്തിൽ കുളിർക്കാത്ത നാളുകൾ വേദനയാകുന്നു അറിയാതെ കടന്നുപോകും ഓർമ്മകൾ കണ്ണീരണിയിക്കുന്നു. ചിരിച്ചുകൊണ്ടു ജീവിക്കെ നിശബ്ദത എന്നെ തേടുന്നു. ജീ ആർ കവിയൂർ 21 07 2025

നിന്റെ ഓർമ്മകൾ (ഗീതം)

നിന്റെ ഓർമ്മകൾ (ഗീതം) എൻ ദുഖങ്ങളെ ഞാൻ പുഞ്ചിരിയാക്കി, നിന്റെ മുഖത്തിന്റെ നിഴൽ കണ്ടപ്പോഴായ്. കണ്ണുകളിൽ നിന്നൊരു പ്രഭാപൂരം, നീ എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞു. നിന്റെ സായാഹ്ന സാന്നിധ്യത്തിൽ, തനിമ പോലും എന്നോട് പിണങ്ങിയില്ല. വാക്കുകളില്ല, പേരുകളില്ല, സ്വരങ്ങളില്ല, നിന്റെ നിശബ്ദത തന്നെ ഞാൻ സംഗീതമാക്കി. ജീവിതം തകരുമ്പോൾ താനെ തളർന്നു, നിന്റെ ഓർമ്മകളാൽ ഞാൻ ഹരം പിടിച്ചു. നിനക്ക് വേണ്ടിയായ് ജീവിച്ചു പോരുന്നതിൽ, എന്നെത്തന്നെ കരുത്തനാക്കി, 'ജി ആർ' ഇതാ പാടുന്നു വീണ്ടും... ജീ ആർ കവിയൂർ 21 07 2025

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 8 To 13

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 8 to 13 അഹങ്കാരം കത്തുന്ന നാളുകളിൽ രാവണൻ പോലെ നമ്മളും സ്വയം തികച്ചവരായി തോന്നുന്നു — പക്ഷേ അതിന് പിന്നിൽ തകർച്ചയുടെ ഞൊടിമുപ്പാണ്. ബലമേറെയുള്ളവരും തികച്ച ധാർമ്മികത ഇല്ലാതെ ജീവിച്ചാൽ ബാലിയുടെ വിധിയെപ്പോലെ തെറ്റുകൾ തന്നെ തിരിഞ്ഞ് കബളിപ്പിക്കും. കുംഭകർണ്ണൻ പോലുള്ള മിഴിയടച്ച വിശാലതകൾക്ക് ഊർജ്ജം ഉണ്ടെങ്കിലും, ദിശയറിയാതെ അത് നാശത്തിലേക്ക് നയിക്കും. പക്ഷേ ശബരിയുടെ പ്രതീക്ഷയും ഗുഹൻ്റെ നിസ്വാർത്ഥ സ്നേഹവും പുതിയലോകത്തെ പാഠങ്ങളാകുന്നു — ആത്മാർത്ഥതയേയും ആശ്രയത്തേയും പകർന്നു നൽക്കുന്നവ. ഇതേ പാഠങ്ങളാണ് ഇന്നത്തെ കാലഘട്ടം മറക്കേണ്ടതല്ല — അഹങ്കാരത്തെ അഴിച്ചു വയ്ക്കാനും പരസ്പരസ്നേഹത്തിലൂടെ ദൈവത്തെ കാണാനും. ജീ ആർ കവിയൂർ 18 07 2025 ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 9 (വിരാധൻ മുതൽ സീതാഹരണവും – പാപത്തിന്റെയും കൃത്യങ്ങളുടെയും പ്രത്യാഘാതം) അനവധി ദുഷ്ടശക്തികൾക്കിടയിൽ നന്മയുടെ പതാക ഉയർത്തി രാമൻ തന്റെ വഴിയെ തുടർന്നു – സത്യം കൈവിടാതെ, ധർമ്മം കളയാതെ. വിരാധൻ്റെ അതിക്രമം പോലും അവനിൽ കരുണയെ ഉണർത്തിയിരുന്നു, പാപവും അതിന്റെ പാരത്വവും ആത്മാവിൽ തന്നെ ...

ഏകാന്ത ചിന്തകൾ - 245

ഏകാന്ത ചിന്തകൾ - 245 പിന്മാറാനുള്ള കാരണം എളുപ്പമാകും, ആവശ്യം വന്നപ്പോൾ മൗനം വേദനപ്പെടുത്തും. പുഞ്ചിരി മങ്ങും മറുപടി ലഭിക്കാതെ, കണ്ണുനീർ തുളുമ്പും ശാന്തമായ ആകാശത്തിൽ. സമയം നീളുമ്പോൾ മനസ്സ് തണുത്താകും, ഒറ്റപ്പെട്ട രാത്രികൾ ജീവിതം ക്ഷീണിപ്പിക്കും. പ്രതീക്ഷകൾ അസ്തമയ സൂര്യനെപ്പോലെ മങ്ങും, വാതിലുകൾ ഒറ്റിയാൽ മനസ്സ് തളർന്നുപോകും. ഒരു വാക്ക് സ്‌നേഹത്തിന് വഴിയൊരുക്കും, കാത്തിരിപ്പുള്ള ദിനങ്ങൾ നീളുന്നു ദിനംപ്രതി. ശൂന്യതയ്ക്ക് പകരം സ്‌നേഹമാണ് വേണ്ടത്, സ്നേഹത്തോടെ ഒരാളെങ്കിലും കൂടെ നിൽക്കണം. ജീ ആർ കവിയൂർ 20 07 2029