വിഷയം : തറവാട്
വിഷയം : തറവാട് (1) തറവാടിന്റെ വാതിലിലൂടെ നിഴലുകൾ ഇനിയും നടക്കുന്നു, ചുമരുകളിൽ പഴയ പാട്ടുകളുടെ മന്ദഗീതം ഒഴുകിയിരിക്കുന്നു. നിലാവിൻ ചെരുപ്പടികളിൽ അമ്മുമയുടെ മുക്കൂട്ട് തൈലത്തിന്റെ ഗന്ധവും, വെറ്റില അടയ്ക്കുന്ന ശബ്ദവും കേൾക്കാം; കിഴക്കുമുറിയിലെ ആ വിളക്ക് ഇന്നും കാത്തിരിക്കുന്നു. (2) കടുകും മുളകും കറിവേപ്പിലയും താളിക്കുമ്പോൾ പൊട്ടി വിടരും അവളുടെ ചിരി, ഇറയത്ത് വീഴുന്ന മഴപോലെ ഓർമ്മയുടെ ജാലത്തിൽ പതിയുകയായിരുന്നു. അടുപ്പിനരികേ കരിഞ്ഞ പാത്രങ്ങൾക്കിടയിൽ പൊൻമണങ്ങളായി പകലുകൾ വീശിത്തുടങ്ങും. മുറ്റത്തെ കുടമുല്ല തണ്ടിൽ തുമ്പികൾ പാറും ചുറ്റുപാടിൽ ഉണരുന്നു, പൈങ്കിളികൾ പാടും പാട്ടുകൾ മറുകരകളിൽ കിളികൾ ആവർത്തിക്കുന്നു. വെളിച്ചത്തിൻ തുമ്പിലായ് വയസ്സായ ഓർമ്മകൾ ഉറങ്ങുന്നു. തറവാടെന്നു പേരുള്ള ഈ നിലയം നമുക്ക് ഒരു സ്വപ്നത്തിൻ മണ്ണാണ്. (3) വാൽപ്പുഴുവിൻ്റെ വരിയായ യാത്ര, മറുവാക്കുകളില്ലാതെ മുന്നേറിയ ഒരൊറ്റപാത, മൗനത്തിനും കാത്തിരിപ്പിനും ഇടയിൽ, വെളിച്ചം തീരുന്ന ചെറുകനൽപോലെ... കേസും പ്രമാണക്കെട്ടുമായി, വട്ടകണ്ണടയിലൂടെയെത്തി നോക്കുന്ന ഒരാൾ… കണ്ണുകളിലൊരു ചോദ്യമൊഴിയായി. കാട്ടിയ കൺമിഴി ഭിതിപകരും, കാർണവരുടെ നോട്ടം കുത്തിന...