Posts

ഏകാന്ത ചിന്തകൾ - 134

ഏകാന്ത ചിന്തകൾ - 134 മനസ്സാക്ഷി തെളിഞ്ഞു നാമൊരുങ്ങണം, മാർഗം സുതാര്യമാകെ നിലയ്ക്കണം. മറ്റുള്ളവരുടെ വാക്കുകൾ കേട്ടാലും, മനസ്സ് മങ്ങിയിടാതിരിക്കണം. എല്ലാവർക്കും തൃപ്തിയാകുമോ ഒരുപോലെ? ജീവിതയാത്രയ്ക്ക് ഏറെ വഴിയില്ലേ? നന്മയൊളിപ്പിക്കാൻ തുനിയുമ്പോഴും, സത്യത്തിന്റെ തേജസ്സ് മങ്ങുമോ? കണ്ണുകളറിഞ്ഞു നാം തീരുമാനിക്കാം, സത്യം മുന്നിൽ കരുതിപ്പോയാൽ. ഇരുളിലൊഴിഞ്ഞു വെളിച്ചമേന്തി, ലക്ഷ്യസാധനം വിജയമാവട്ടെ. ജീ ആർ കവിയൂർ 30 03 2025

"ചൈതന്യം നിറഞ്ഞ യാത്ര"

"ചൈതന്യം നിറഞ്ഞ യാത്ര ഈ നിഴലാർന്ന ജീവിതം അലിഞ്ഞു പോകും ഇനിയെത്ര നാളെന്ന് എണ്ണാനാവാതെ കടന്നു പോകും ഞാനെന്ന ഭാവവും മാറിയെന്ന് എന്ന് തോന്നുന്നു അന്ന് നാം ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങും കൂട് വിട്ടു കൂട് പറന്നു പോകും മണ്ണിൽ വിടർത്തിയ മോഹങ്ങൾ ഒരു കാറ്റുപോലെ ചിതറിപ്പോകും രണ്ടായ് തോന്നിയ ഈ സത്യവും ഒന്നായി ഒടുവിൽ മിന്നി നിലക്കും നാമെന്ന ചായലും തകർന്ന് അതിലേയ്ക്ക് അലിയാൻ പോകും ഒരിക്കലും വിട്ടു പോകാത്തത് നമ്മിൽ തന്നെ മുഴുകി നിറയും മേഘം വിടർന്നാൽ നിലാവ് കാണും ഹൃദയം വിടർന്നാൽ താനെ കാണും കണ്ടിട്ട് നടക്കുമ്പോൾ ശൂന്യമാണ് തനിക്കകത്തുണ്ട് തിരിച്ചറിവ് മാത്രം പാടിയിരിപ്പൂ ഈ യാത്രയിൽ അവസാന ശബ്ദമായി ഇവിടെ തുടങ്ങും ഈ ഹരിനാമം നിറവില്ലാത്തൊരു സംഗീതമായി ജീ ആർ കവിയൂർ 29 03 2025

പടപ്പാട്ട് അമ്മേ

പടപ്പാട്ട് അമ്മേ  എൻ കടപ്പാടുകളൊക്കെ നിന്നോടായ് പടപ്പാട്ടയമ്മേ  ജീവിത പേടാപ്പാടുകളൊക്കെ അറിഞ്ഞു രക്ഷിക്കുന്നുവല്ലോ നീയമ്മേ അമ്മേ ശരണം ദേവി ശരണം  പടപ്പാട്ടമരും കാരുണ്യമയി ശരണം വിഷു കൈനീട്ടം വാങ്ങാൻ  മറ്റു സോദരി മരോടൊപ്പം സോദരനാം ശ്രീ വല്ലഭനെ  കാണാൻ ശീവീതയിലേറി  പോവാറില്ലേ പടപ്പാട്ട് അമ്മേ  അമ്മേ ശരണം ദേവി ശരണം  പടപ്പാട്ടമരും കാരുണ്യമയി ശരണം പാതിരാവിൽ പലിപ്രയമ്മയെ കണ്ട് മടങ്ങും നേരം പഴമക്കാരിന്നും പാടും  "കൊത്ത ചക്കയും  ചുക്ക് വെളളവും  വീക്ക് ചെണ്ടയും .. പടപ്പാട് അമ്മ വരവായി "" അമ്മേ ശരണം ദേവി ശരണം  പടപ്പാട്ടമരും കാരുണ്യമയി ശരണം എൻ കടപ്പാടുകളൊക്കെ നിന്നോടായ് പടപ്പാട്ടയമ്മേ  ജീവിത പേടാപ്പാടുകളൊക്കെ അറിഞ്ഞു രക്ഷിക്കുന്നുവല്ലോ നീയമ്മേ അമ്മേ ശരണം ദേവി ശരണം  പടപ്പാട്ടമരും കാരുണ്യമയി ശരണം ജീ ആർ കവിയൂർ 29 03 2025

കൊടുങ്ങൂരമരും ഭഗവതിയമ്മേ

കൊടുങ്ങൂരമരും ഭഗവതിയമ്മേ  കൊടിയ ദുഖങ്ങളകറ്റും അമ്മ  കൊടുങ്ങൂരമരും ഭഗവതിയമ്മേ  കൈവിടാതെ കാത്തരുളുന്ന കൈവല്യദായിനി കാർത്ത്യായനിയമ്മേ കൊടിയ ദുഖങ്ങളകറ്റും അമ്മ  കൊടുങ്ങൂരമരും ഭഗവതിയമ്മേ  അമ്മേ ശരണം ദേവി ശരണം  കൊടുങ്ങൂരമ്മേ ശരണം വാഴ്ക വാഴ്ക  വാഴൂരിൻ ഐശ്വര്യമേ വാണീടുന്നു നീ ഭക്ത മനസുകളിൽ നിത്യം. വർണ്ണ വിഗ്രഹേ വാഴ്ത്തി പുകഴ്ത്തി   കളമൊരുക്കി പാടുന്നെൻ അമ്മേ നിനക്കായ്  കൊടിയ ദുഖങ്ങളകറ്റും അമ്മ  കൊടുങ്ങൂരമരും ഭഗവതിയമ്മേ  അമ്മേ ശരണം ദേവി ശരണം  കൊടുങ്ങൂരമ്മേ ശരണം നിൻ മുന്നിൽ ഗജവീരന്മാർ അണിഞ്ഞു അമ്മതൻ തിടമ്പേറ്റി പൂരം ഒരുങ്ങുന്നു   തായമ്പകപഞ്ചവാദ്യം മേള കൊഴുപ്പിൽ മതി മറന്നു ആനന്ദ നിർവൃതിയിൽ ലയിക്കുന്നു. കൊടിയ ദുഖങ്ങളകറ്റും അമ്മ  കൊടുങ്ങൂരമരും ഭഗവതിയമ്മേ  അമ്മേ ശരണം ദേവി ശരണം  കൊടുങ്ങൂരമ്മേ ശരണം.. അടിമലരിണ തൊഴുത് നിനക്കായ് മുഴുക്കാപ്പ് ചാർത്തിയും ,അവലും മലരും ശാർക്കിലടയും അറുനാഴിയും നേദിച്ചു ഭഗവിതി സേവക്കൊപ്പം അഷ്‌ടോത്തരി പാടി ജപിക്കുമ്പോൾ മനോദുഃഖത്തിന്നറുതി ലഭിക്കുന്നമ്മേ  കൊടിയ ദുഖങ്ങളകറ്റും അമ്മ  ക...

""നൂഡിൽസ്: രുചിയും ആശങ്കയും"

Image
 ""നൂഡിൽസ്: രുചിയും ആശങ്കയും" ചൈനയിൽ ജനിച്ച നീണ്ട മണ്ണിരപോലെ നൂഡിൽസ് പിന്നെ ലോകം കവിഞ്ഞു. ക്ഷണിക പാചകം, സമയം ലാഭം, പകൽ-രാത്രി എവിടെ വേണമെങ്കിലും! ചൂടോടെ കഴിച്ചാൽ രുചി കണക്കേ, പക്ഷേ ആരോഗ്യം കനൽപോലെയേ! രസായനം കൂടിയാൽ വിഷമം, നല്ലതോ മോശമോ, ചിന്തിക്കണം! കുഞ്ഞുങ്ങളും മുതിർന്നവരും ആസക്തിയോടെ തിന്നിത്തീർക്കും. നല്ലതോ ചീത്തയോ, വിവേകം വേണം, സന്തുലിത ഭക്ഷണം ജീവന്റെ ആധാരം! ജീ ആർ കവിയൂർ 29 03 2025

ചക്രവാളം മാറ്റൊലി കൊണ്ടു

ചക്രവാളം മാറ്റൊലി കൊണ്ടു ഇലപൊഴിഞ്ഞ അരയാൽ സന്ധ്യാനാമം ചൊല്ലുമ്പോൾ കിളികളോടൊത്തു ചേർന്ന് സായുജ്യത്തിലെരിയുന്നു... മേഘ കമ്പളത്തിനുള്ളിൽ ആകാശം മറഞ്ഞു പോൽ ചന്ദ്രികയോടൊത്തു ചേർന്ന് ഇരുളിലേക്ക് മറഞ്ഞു... അവളൊരുങ്ങും സ്വപ്നത്തിലും അവൻ ഒരു രാഗം പാടും പുഞ്ചിരിയാൽ അവനെ തടവിലാക്കി വാക്കുകൾ മൗനം തീർക്കുന്നു... നക്ഷത്ര മിഴികൾ തെളിഞ്ഞു നീലാകാശം മൃദുവായി ചുംബിച്ചു ഒഴുകിയ ഓർമ്മകളിൽ മറഞ്ഞ് പ്രണയഗാനം മാറ്റൊലി കൊണ്ടു ചക്രവാളത്തിൽ... ജീ ആർ കവിയൂർ 29 03 2025

വിശപ്പ്

 വിശപ്പ് ചുബന കമ്പനം ഏൽക്കാൻ കൊതിക്കും ഒരു പൂവിന്റെ മുഖം പോലെ തുടുത്തു വണ്ടിന്റെ വരവിനു കാക്കുന്ന നെഞ്ചിടിപ്പോടെ വിശപ്പിന്റെ അതിർവരമ്പുകൾ താണ്ടി മെല്ലെ നിമ്നോന്നതങ്ങളിൽ നനുത്ത പുൽകിളിർത്തു താഴ് വാരങ്ങളിൽ മണം പരന്നു നനഞ്ഞ വന്നൊരു ലഹരിമെല്ലെ അനുഭൂതി പകർന്നു . ആനന്ദ തുന്തിലമായി മനം . വിയർപ്പിന്റെ ഗന്ധം ഉത്തേജനം പകർന്നു . മയക്കം കനവിന്റെ ആഴങ്ങൾ തേടി. അപ്പോഴേക്കും പുതു വിശപ്പ്‌ പൂക്കാൻ തുടങ്ങിയിരുന്നു. നിലാവൊളിയിൽ നാണം ചിരിപടർത്തി. രാവിന്റെ യാമങ്ങളിൽ മൗനമേറി എങ്ങും ഇരുൾ പടർന്നു അവനും അവളും മാത്രമായി ..... പുലരിയും സന്ധ്യകളും രാവും നിലാവും അധരങ്ങളിൽ വിടരുന്നത് കണ്ടു ഉണർന്നു വിരൽത്തുമ്പിൽ കവിത ഇടി വെട്ടി മഴ പെയ്യ്തു . അവസാന തുള്ളികളുടെ കുളിരുമറിഞ്ഞു മെല്ലെ. ഉള്ളിലെ ജഠരാഗ്നി വീണ്ടും ആളി കത്തി വിശപ്പ് താണ്ഡവമാടി ജീ ആർ കവിയൂർ 29 03 2025