നന്മയെവിടിന്നു

നന്മയെവിടിന്നു

ആ വിറയാർന്ന ശബ്ദം ഇന്നെവിടെ
പുലർകാലത്തു ഉള്ള രാമനാമജപവും

മസൃണമായ കൈകളുടെ തലോടലുകളും
വിളിച്ചുണർത്തി കട്ടൻ തന്നിരുന്ന പുലർകാലവും

അച്ഛന്റെ ശകാരങ്ങൾക്കു താങ്ങായി
അവൻ കുട്ടിയല്ലേ മോനെ പോകട്ടെഎന്നും

നാലുമണിക്ക് ക്ഷീണിച്ചു അവശനായി വരുമ്പോൾ
നാലുകൂട്ടം പലഹാരങ്ങളൊരുക്കി

വെള്ളയുടുത്തു മുറുക്കി ചുവപ്പിച്ചു
വഴിക്കണ്ണുമായി കാത്തുനിൽക്കും  

പല്ലില്ലാമോണകാട്ടിയുള്ള ചിരിയും
കുഞ്ഞി കഥകൾ പറഞ്ഞു ഉറക്കിയാ

വെണ്മയാർന്ന നന്മയെവിടെയിന്ന്
സന്ധ്യാസമയത്ത് ഭസ്മം പൂശി വന്നു

രാമായണ ഭാഗവത പാരായണകളും
കുഴമ്പിന്റെയും ചന്ദന തിരിയുടെ മണവും

കഞ്ഞിക്കൊപ്പം പ്ലാവിലകുത്തി തന്ന്
കഴിക്കു മുട്ടാനാവാണ്ടെ മോനേന്നു

പറഞ്ഞു കൈ പിടിച്ചു ഉത്സവത്തിന്
ആനയും അമ്പാരിയും ആറാട്ടും കാട്ടിത്തന്ന

മുത്തശ്ശി ഇന്ന് അതാ  വടക്കു പുരയിടത്തിന്റെ
മൂലയിൽ വിളക്കുവെക്കാനാളില്ലാതെ ഉറങ്ങുന്നു ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “