പാപികളിന്നും

പാപികളിന്നും  






പീലാതോസിന്‍ കോടതിക്കു മുന്നില്‍ വച്ചും


പുണ്യ പാപങ്ങള്‍ തന്‍ കണ്ണുകള്‍ തമ്മിലിടഞ്ഞു


പശ്ചാതാപ വിവശനെങ്കിലും വാങ്ങിയ വെള്ളി കാശവനെ


പ്രലോഭനത്താല്‍ സന്തോഷവാനാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു


രക്തത്തിന്‍ വിലയാല്‍ അക്കല്‍ദാമ തരിശായി കിടന്നു


ഗോൽഗുഥാ മലയിലെ തലയോട്ടികള്‍ ആര്‍ത്തു ചിരിച്ചു


കുരിശും മേറ്റി കൊണ്ട് ഉള്ളയത്രകളില്‍ ചാട്ടവാറുകള്‍ക്കും


അതു വിശി അടിക്കുന്നവനും നൊമ്പരങ്ങളുടെ കയിപ്പുകള്‍ ഏറുമ്പോഴും


പിതാവിനെ വിളിച്ചു പാപികള്‍ക്കു മുക്തി നല്‍കണേ എന്ന് വിളിച്ചു


അപേക്ഷിക്കുംപോഴും തന്റെ വേദനയെ പറ്റി ഒന്നുമേ പറയാതെ


മോക്ഷമാര്‍ന്ന ദിനമാം ഈസ്‌റ്ററിന്റെ പ്രസക്തിയറിയാതെ


കൊണ്ടാടുന്നു ഒരു പറ്റം പാപികളിന്നും  

Comments

SHANAVAS said…
ഈസ്ടറിന്റെ പ്രസക്തി അറിയാതെ കൊണ്ടാടുന്നു പാപികള്‍ ഇന്നും.ശക്തമായ വരികള്‍.
നല്ല വരികള്‍!
നല്ല കവിത!
ആശംസകള്‍!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “