"വ്യാഖ്യാനങ്ങൾ തീർക്കും കൽപ്പനകൾ "

"വ്യാഖ്യാനങ്ങൾ തീർക്കും കൽപ്പനകൾ   "

അഗ്നി : ജീവിതത്തിലൂടെ  മുടന്തി നീങ്ങും നക്ഷത്രങ്ങളിൽ നിന്നും പൊട്ടിവീണ അലങ്കാരം.
ജലം : എല്ലാനീലിമകളും വെന്തുരുകി ഏഴു്സാഗരങ്ങൾ  താണ്ടും പ്രണയം ഞാൻ

ഇരുൾ : കറുത്തമനസ്സിന്റെ ആഴങ്ങൾ കുഴിച്ചു പോകും സാമ്രാജ്യം എന്റെതു 
പ്രകാശം : കണ്ണുകളിൽ തെളിയും നിന്റെ ഇല്ലായിമകളിൽ തിളങ്ങുന്നത് ഞാനല്ലോ

ആസക്തി : ഇച്ഛ എന്ന എന്റെ വികാരം ഏറുമ്പോൾ നീ ഏറെ കൂട്ടുകുടുമ്പോൾ നിനക്ക് നാണക്കേടുകൾ മാത്രം സമ്മാനിക്കുന്നത് ഞാൻ ,
പ്രണയം : നിന്നകൾ നൽകും  അഭിനിവേശം എന്നൊരു അഭിനയമെന്നൊരു  നാടകം.
കണ്ണുനീർ : സമയത്തിന്റെ മുഖം നോക്കി ചിരിക്കാൻ ദൈവം തന്നൊരു അലങ്കാരം .
സന്തോഷം: ആത്മാവിന്റെ ആഴത്തിൽ നിന്നും പതിയും ദുഖങ്ങൾക്കു അറുതി വരുത്തും നിമിത്തം
മരണം : ആരംഭം അവസാനിക്കും നേരം എന്റെ ഇല്ലായിമ്മ  ......
ജീവിതം : ജനിമൃതികൾക്കിടയിലെ  നുണയല്ലാത്ത ഏട്

രാത്രി : നിനക്കായി അവസാനിക്കാത്ത കാത്തിരിപ്പാർന്നൊരു അനുഭൂതി ....
പകൽ : മുഖത്തു നിഷാൽ പരത്താൻ കഴിയുമൊരു ഇന്ദ്രിയഗോചരമായ സത്യം  .

സ്ത്രീ : ആർക്കും മനസ്സിലാവാത്തൊരു പ്രഹേളിക ഒരു കടംകഥ പോലെ 
പുരുഷൻ : അവസാനം സ്ത്രീക്ക് കൂട്ടിനായി ഒരു ദൈവ സൃഷ്ടി 

നുണ : ഓരോ  കളവുകളെ  മനസ്സിലാക്കിത്തരുന്ന സത്യത്തെ മൂടി വെക്കും സഹായം 
സത്യം : ഒരു ബീജം മുളക്കാൻ  ആഴങ്ങളിൽ അഭയം തേടുമ്പോൾ ഹൃദയ തടാകത്തിൽ നടപ്പെടുന്നത്

ചന്ദ്രൻ : താഴെ പതിക്കുമ്പോൾ  ഗോചരമാക്കുന്ന പാൽ പ്രകാശധാര .
സൂര്യൻ : ഒരു തുടർകഥ   വിശ്രമമില്ലാതെ തിരിയും നമുക്ക് ചുറ്റുന്ന ശക്തി .

ഭൂമി : മനുഷ്യനായി സൃഷ്ടാവിന്റെ സ്വപനങ്ങളെ വെളിവാക്കാൻ സൃഷ്ടിച്ചൊരു  ഗൃഹം 
ആകാശം : ഉണ്ടെന്നു തോന്നിപ്പിക്കുന്ന ഓർമ്മപ്പെടുത്തുന്ന പുകമറ .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “