ഇര

ഇര

ആരെയോ പഴി പറയുമ്പോലെ
പുഴയരികിലെ കൊമ്പിൽ
പതം പറയുന്നുണ്ടായിരുന്നു 
വിരഹ ഗാനവുമായി കുയിൽ
പ്രലോഭനങ്ങൾ കാട്ടാതെ
ശലഭമായ് പാറി പാറി നടന്നനേരം 

പൊടുന്നനെ ഇടിയും മിന്നലും മഴയും
വിറയാർന്ന കൈകാലുകൾ
നാലാളുകളുടെ നടുവിൽ
തലകുനിച്ചു നിൽക്കുമ്പോൾ
മനസ്സു പൊട്ടിയ പട്ടമായ്


മറുപടി കൊടുത്തു
ഉമിനീർ വറ്റിയ
നാവിന്റെ ഉത്തരമില്ലാഴ്മ
ഇനിയെത്ര ചോദ്യങ്ങൾ ...
എത്ര കണ്ണുനീർ കഥകൾക്കു 
നിരവധി  സാക്ഷ്യം വഹിച്ച
ഭിത്തികൾക്കും ചുവരുകൾക്കും
നിസ്സംഗഭാവം ...

ഇനി എത്രനാളീ കുരിശുചുമക്കണം
ഘടികാരം എത്രയോ തവണ കൈകൂപ്പി
അവധികൾ പലതും കേട്ട്
നടന്നപ്പോൾ ഇടനാഴികളിൽ
ഉള്ള തുറിച്ചു നോട്ടം
കുശുകുശുപ്പുകൾക്കു 
കേട്ടുമടുത്തു ........
അപ്പോഴും നീതി ദേവിയുടെ
കണ്ണുകളിലെ കെട്ടുകൾ അഴിഞ്ഞില്ല
കൈയ്യിലെ തുലാശ് ആടിക്കൊണ്ടിരുന്നു....
 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “