വഴിയോരങ്ങളിലുടെ

വഴിയോരങ്ങളിലുടെ 

പുലിരിയോടോപ്പം പാതയില്‍ 
 കൈ നീട്ടി യാജിക്കുന്നവന്‍ 
ചില്ലറകള്‍ കിട്ടാതായപ്പോള്‍ 
മൗനമായി വിധിയെ പഴിക്കുന്നു ,ഒപ്പം 
വഴിയാത്രക്കാരേയും ,അവന്റെ ആത്മഗതം 
ഉച്ചത്തിലായാല്‍ എന്തെന്ന് ഓര്‍ത്ത്‌ 
മുന്നോട്ടുപോയി എന്റെ ചിന്തകളുമായി  
ജീവിതത്തിന്റെ പിറകെ കൈ നീട്ടി കൊണ്ട് 
************************************************
പാലും തേനും പരിപ്പും പഞ്ചസാരയും 
നിരത്തിലുടെ വണ്ടിയേറി പോകുന്നു 
പണമുള്ളവരെ തേടി
പണത്തിനായി പണിയെടുക്കുന്ന നഗരമേ 
***********************************************
ചിന്തി കടയിലെ 
ചില്ലിട്ട അലമാരിക്കുള്ളിലിരുന്നു
വീര്‍പ്പുമുട്ടുന്നു കുപ്പിവളകള്‍ 
*********************************
ഇരുട്ടിലേക്ക് മുഖം തിരിച്ചു 
റോഡിന്റെ   ഓരം ചേര്‍ന്ന് 
തളര്‍ന്നു കിടന്നു റോഡു റോളര്‍ 
***************************************
പാതയോരത്ത് നീണ്ട കാത്തിരിപ്പുകള്‍ 
ആയാസം കുറക്കാന്‍ സല്ലാപങ്ങള്‍ക്കിടയില്‍ 
കൂടണയാനുള്ള വിങ്ങലുകള്‍    

Comments

Cv Thankappan said…
നഗരവഴിയോരക്കാഴ്ചകള്‍
നന്നായിരിക്കുന്നു.
ആശംസകളോടെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “