Monday 30 April 2012

കാത്തിരുപ്പ്

കാത്തിരുപ്പ്  

 
മഴ ആരെയും വകവെക്കാതെ 
കോരി ചൊരിഞ്ഞു കൊണ്ടിരുന്നു 
അവള്‍ ആരെയോ കാത്തുനിന്നു 
നെഞ്ചത്തടുക്കിപിടിച്ച പുസ്തകങ്ങളിലെ 
മടക്കിവച്ച കടലാസിലെ വരികള്‍ ഓരോന്നും 
അവളെ ഏതോ ലോകത്തിലേക്ക് വഴി ഒരുക്കി    
ഓരോ  നിഴലനക്കങ്ങള്‍ക്കും  കണ്ണു ഉയര്‍ത്തി   
അവന്റെ വരവെന്നോര്‍ത്തു മുഖത്തെ 
പ്രതീക്ഷയുടെ മങ്ങല്‍ വായിക്കാമായിരുന്നു 
ഇല്ല അവനു എന്നോടു ഇങ്ങനെ പെരുമാറാന്‍ 
ആവുമോ ,അതോ അവനു എന്തെങ്കിലും സംഭവിച്ചോ 
ഇല്ല അങ്ങിനെ ആവല്ലേ എന്ന് മനം നൊന്തു പ്രാര്‍ത്ഥിച്ചു
ഒടുവില്‍ നിവൃത്തിയില്ലാതെ മനസ്സില്ല മനസ്സോടെ 
പ്രണയത്തെ പഴി പറഞ്ഞവള്‍ കൈ കാട്ടി 
നിര്‍ത്തിയ ബസ്സില്‍ കയറി എങ്ങോ മറഞ്ഞു     

6 comments:

Jefu Jailaf said...

കാത്തിരുപ്പിന്റെ മരണമോ അതോ നേരറിവിന്റെ ഭാവമോ ആകാം ഈ പഴിപരച്ച്ചില്‍.. :)

ജീ . ആര്‍ . കവിയൂര്‍ said...

ആവാം ജെഫു , അഭിപ്രായത്തിന് നന്ദി

മെഹദ്‌ മഖ്‌ബൂല്‍ said...

അവള്‍ പോയിട്ടും പിന്നെയും മഴ പെയ്തു്..
നിര്‍ത്താതെ.. ആര്‍ത്തലച്ച്...

മഴ ആരെയാണ് കാത്ത് നില്‍ക്കുന്നത്..

ajith said...

അല്ല പിന്നെ...

ജീ . ആര്‍ . കവിയൂര്‍ said...

മഴ അതിനു പെയ്യാതിരിക്കാന്‍ ആവുമോ അത് പെയ്യട്ടെ മെഹദേ അല്ലെ അജിത്‌ ഭായി

ഞാന്‍ പുണ്യവാളന്‍ said...

മഴ അങ്ങനെയാണ് പെയ്തു കൊണ്ടേ ഇരിക്കും