ഇല്ലാത്തവനു വേണ്ടി ജയിക്കാന്‍

 ഇല്ലാത്തവനു വേണ്ടി ജയിക്കാന്‍



ജനിമൃതികള്‍ക്കിടയില്‍ ജല്‍പ്പനമെന്നുപറയുകില്‍
ജന്മിത്വം പോയി പിന്നെ ജനാധിപത്യത്തിന്റെ
ജടിലതയെന്നോണം കറുത്തദിനങ്ങളുടെ
ഒളിവിടങ്ങളില്‍ ജന്മം കൊണ്ടൊരു പിതൃത്വത്തെ 
ജാരസത്വങ്ങളായി മുദ്രകുത്തി
സ്ഥാവര ജംഗമങ്ങള്‍ നല്‍കാതെ
ഇന്നും അവരുടെ നിറങ്ങളെ കാട്ടി
ജയിച്ചു മുന്നേറുന്നു പലരും തോറ്റവന്‍
ഇപ്പോഴും അവന്റെ തോറ്റം പാടി
നടക്കുന്നു ആരുണ്ടിവരെ ഒക്കെ 
കൈപിടിച്ചുയര്‍ത്താന്‍ കണ്ടെന്നു നടിക്കാന്‍
പ്രാതലും മുത്താഴവും കഴിക്കാത്തവനെ
അത്താഴപ്പട്ടിണിക്കാരന്‍ ഊട്ടാൻ ശ്രമിക്കുന്നു
ഉണ്ണാന്‍ കൊടുക്കുന്നവന്‍ നാളെ എന്തെന്ന് അറിയാതെ
നിറം കേട്ടു ചുറ്റുന്നു നൂറ്റാണ്ടുകളുടെ കണക്കു പേറി
മാറണം മാറ്റണം എന്ന് മുഷ്ടി ചുരട്ടി വായുവിനെ മര്‍ദ്ദിക്കുന്നു
ഇതാരെങ്കിലും കേള്‍ക്കുന്നുണ്ടോ അവനവന്‍ കീശ നിറക്കാന്‍
ആയുന്ന ചിലരെ കണ്ടു അലമുറയിടുന്നു തലമുറയുടെ ശാപം ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “