പ്രവാസിയുടെ ഓണപ്പാട്ട്


പ്രവാസിയുടെ ഓണപ്പാട്ട് 



തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 

തിരതള്ളും തിളക്കമാര്‍ന്ന   
തരിവള കിലുക്കുന്ന 
തെളിമയാര്‍ന്ന മണ്ണിലേക്ക് 
തിരികെപോണം   


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 

മതമത്സര    ഭാഷയില്ലാതെ 
മനങ്ങലോത്തു  ചേരും 
മധുരമാര്‍ന്ന സ്മൃതികള്‍ തന്‍ 
മലയാളത്തിന്‍ മദനോത്സവം 


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 

മക്കള്‍ മരുമക്കള്‍ തന്‍ 
മടക്കവും കാത്തു കാത്ത്
മുറ്റത്തു നീറും മനസ്സുമായ് 
വഴികണ്ണുമായി  കാത്തു നില്‍ക്കും 
അമ്മയുടെ അരികിലേക്ക് 
തിരികെ പോണം 


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 

തിരുവോണം ഉണ്ടിട്ടു 
ഊഞാലിലെറിയങ്ങു      
ഉയരത്തിലെ ചില്ലയില്‍ 
തൊട്ടിട്ടു തിരികെ പോണം  


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 

നാം നട്ടു വളര്‍ത്തിയ പൂക്കളാല്‍ 
നടുമുറ്റത്തു തീര്‍ക്കുന്ന പൂക്കളവും 
നാളുകളായി തരിശായി കിടക്കും പാടത്തില്‍ 
നെറ്റി വിയര്‍പ്പിറ്റിച്ചു    
നിറയാറന്ന്  നിരയാര്‍ന്ന 
നിലവറകള്‍ നിറക്കാന്‍ 
തിരികെ പോണം 


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 

സന്ധ്യകള്‍ക്കു ശാന്തിപകരും 
സാന്ധ്യനാമ ജപമുതിര്‍ത്ത് 
സുന്ദര സുഷുപ്പ്തിയില്‍ ലയിക്കുമാ 
സുന്ദര മണ്ണിലേക്ക്  തിരികെ പോണം


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 

തിരുവോണം ഉണ്ടിട്ടു 
മറുവോണം വരക്കും 
മറുനാട്ടില്‍ തങ്ങുവാന്‍
തിരികെ പോണം


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 


ഇടക്കെയെങ്ങാന്‍ തിരികെ ചെല്ലുമ്പോള്‍ 
മടക്കമെന്നെന്നു കേള്‍ക്കുന്ന 
ഇടത്തേക്ക് തിരികെപോണോ 


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം 


ഇടതും വലതും മാറി മാറി 
ഭരിച്ചങ്ങു ഭാരം താങ്ങാതാക്കിയ 
ഇടത്തേക്ക് തിരികെ പോണോ 


തിരുവോണം തിരുവോണം തിരികെപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം   
  

Comments

Minu Prem said…
തിരുവോണ നാളില്‍ ഒരു പ്രവാസിയുടെ മനസ്സിന്റെ നൊമ്പരം....

നന്നായി അവതരിപ്പിച്ചു...

ആശംസകള്‍....
grkaviyoor said…
നന്ദി ടീച്ചറെ അഭിപ്രായങ്ങള്‍ക്ക്
ചിന്തകള്‍ നന്നായി,

"തിരുവോണം തിരുവോണം തിരികപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം" എന്ന വരികളുടെ ഒഴുക്കും താളവും മറ്റുവരികളില്‍ നഷ്ടമായി. ആശയഭംഗി പോലെ തന്നെ കവിതയില്‍ പ്രധാനമാണ് രൂപഭംഗിയും. വൃത്തം വേണമെന്നില്ല, പക്ഷെ ഒരു ലയം വേണം, വാക്കുകളിലും വരികളിലും. അതുകൂടി ശരിയായാല്‍....
grkaviyoor said…
http://malayalamsongonline.com/malayalam/index.php?action=album&id=7
ഇത് ഞാന്‍ പാടിയത് ഈ ലിങ്കില്‍ പോയാല്‍ കേള്‍ക്കാം എന്നിട്ട് പറയു ഇതിനു താളവും ലയവും ഉണ്ടോ എന്ന് സോണി അഭിപ്രായത്തിന് നന്ദി
Unknown said…
ഓരോ മറു നാടന്‍ മലയാളിയുടെ കാത്തിരുപ്പ് ഓണം ഉണ്ണാനും ഉറ്റവരെയും ഉടയവരെയും കാണാന്‍ ഉള്ള വേദന.......

മക്കള്‍ മരുമക്കള്‍ തന്‍
മടക്കവും കാത്തു കാത്ത്
മുറ്റത്തു നീറും മനസ്സുമായ്
വഴി കണ്ണുമായി കാത്തു നില്‍ക്കും
അമ്മയുടെ അരികിലേക്ക്
തിരികെ പോണം

തിരുവോണം തിരുവോണം തിരികപ്പോണം
തിരുവോണം ഉണ്ണാന്‍ തിരികെ പോണം..........
grkaviyoor said…
അതെ അതാണ്‌ ആ വേദനയുടെ കാത്തിരുപ്പ് സജിന്‍ അഭിപ്രായങ്ങള്‍ക്ക് നന്ദി
നോക്കാം. :)
asha sreekumar said…
നാട്ടിലേക്ക് എത്താന്‍ എലാപെര്‍ക്കും ഒര്നസംമാനം എത്തിക്കാന്‍ തന്ടെ അതുവരെയുള്ള എല്ലാ സംദ്യങ്ങലുംയി ഓടിക്കിതചെത്തുന്ന ഒരു പാവം പ്രവാസിയെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചു
grkaviyoor said…
http://www.esnips.com/displayimage.php?pid=224356
ഇത് ഞാന്‍ പാടിയത് ഈ ലിങ്കില്‍ പോയാല്‍ കേള്‍ക്കാം

അഭിപ്രായങ്ങള്‍ക്ക് നന്ദി ആശാ
Cv Thankappan said…
ഹൃദ്യമായ വരികള്‍
ആശംസകള്‍
grkaviyoor said…
നന്ദി തങ്കപ്പെട്ടാ
കവിത ചൊല്ലിയത് കേട്ടു.
വായിച്ചപ്പോള്‍ കിട്ടാതിരുന്നത് അവിടെ കിട്ടി. ഇതാണ് പറയുന്നത് കവിതയായാല്‍ ചൊല്ലിക്കേള്‍ക്കണമെന്ന് :)
ajith said…
ഓണത്തിന് നാട്ടില്‍ പോകുന്നുണ്ടെന്ന് തോന്നുന്നല്ലോ...!!
grkaviyoor said…
അജിത്‌ ഭായി എല്ലാവര്‍ഷവും ഓണത്തിനു നാട്ടില്‍ പോകാറുണ്ട് ഇത് ചൊല്കവിത ഞാന്‍ ടൈപ്പ് ചെയ്യ്തു ഇപ്പോള്‍ ഇട്ടന്നെ ഉള്ളു ഇത് ഞാന്‍ 2007 എഴുതിയതാണ് ,വന്നു വാച്ചതിനും കമന്റിട്ടതിനും നന്ദി
grkaviyoor said…
ഇപ്പോള്‍ സോണിക്കുമനസ്സിലായല്ലോ കവിത ചൊല്ലുമ്പോള്‍ ഒരു ഹൃദയതാളം ഉണ്ടെന്നു ,ക്ഷമയോടെ കേട്ടതിനു നന്ദി
Unknown said…
നല്ല കവിത...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “