Monday 11 June 2012

മുല്ലയവള്‍


മുല്ലയവള്‍ 

നൊമ്പരങ്ങളോട്  കശക്കി 
എറിയപ്പെടും എന്നറിയാതെ 
സന്തോഷവതിയായി പാവം മുല്ല 

മുറ്റത്തുനിന്നുമുള്ള  ചിരി 
പന്തലില്‍ വരെ നീണ്ടു 
മണിയറയില്‍ ചിരി മാഞ്ഞു 

ഞെരിഞ്ഞമര്‍ന്നപ്പോള്‍ 
കരയാനും കൂടി കഴിയാതെ 
ആദ്യ  രാത്രിയിലെ മുല്ല 

മൂവന്തിക്ക്‌ മണം പരത്തി 
മനസ്സില്‍ ഉണര്‍ത്തി
മധുര നൊമ്പരസുഖം  

മുറ്റത്തു നിന്നും കമ്പോളവും 
കടന്നു എത്ര കൈ മാറി 
പുഞ്ചിരി മാഞ്ഞു ചവറു കൂനയില്‍ 

കല്യാണ പന്തലില്‍ നിന്നും 
ശവദാഹം വരെ ഒന്നുമറിയാതെ 
അവള്‍ ചിരിച്ചു കൊണ്ടിരുന്നു പാവം മുല്ല 

4 comments:

c.v.thankappan said...

മനോഹരം!
ആശംസകള്‍

ajith said...

മുല്ല കാണണ്ട ഇത്

ജീ . ആര്‍ . കവിയൂര്‍ said...

അജിത്‌ ഭായി തൊള്ള തുറക്കേണ്ട മുല്ല കാണുകയില്ല, നന്ദി അഭിപ്രായത്തിന്
തങ്കപ്പെട്ടാ അഭിപ്രായങ്ങള്‍ക്ക് നന്ദി

ജോസെലെറ്റ്‌ എം ജോസഫ്‌ said...

നല്ല കവിത!
മുല്ല ഇഷ്ടമായി!