കുറും കവിതകൾ 133

കുറും കവിതകൾ 133

ഒരുവനെ തന്നെ നിനച്ചിരുന്നാൽ
വരുന്നതെല്ലാമവനെന്നു
തോന്നുമെന്നു അമ്മുമ്മ

വിതച്ചുമില്ല
കൊയ്യാൻ
ഉണ്ടുയേറെ  

ഇടനെഞ്ചു തകരുന്ന
തിരകളുടെ നൊമ്പരം
ഏറ്റുവാങ്ങി ഞാനും

കരയും കടലും
തമ്മിലടുക്കുമ്പോള്‍
ഏകാന്തതയും ഞാനും


ഒഴിയാത്ത ബഞ്ചും
ശാന്തമാവാത്ത
ആഴിയും മനസ്സും

വാര്‍ദ്ധ്യത്തിലേക്കു
വഴിതെളിയിച്ച നെറ്റി
വരകള്‍ ഇതിഹാസം

തല ആകാശത്തും ,ഉടൽ ഭൂമിയിലും
പാദങ്ങൾ പാതാളത്തിലും  
കുറവില്ല അഹത്തിനു ഒട്ടുമേ

പകലിലും അമ്പിളിയുണ്ടെങ്കിലും
ദിവാകരേട്ടനെ ഭയന്ന്
ഇറങ്ങാറില്ല ആകാശ വീഥിയില്‍

മഞ്ഞണിഞ്ഞ പാതയില്‍
കഷ്ടനഷ്ടങ്ങള്‍ക്കൊരു
അറുതി തേടി ജീവനത്തിനായി

തിക്കിതിരക്കിലകപ്പെടുമ്പോള്‍
അറിയുന്നു സത്യം
ഞാനെന്ന കറുത്ത ചെമ്മരിയാട്

നീ തീര്‍ത്ത മഞ്ഞിലുടെ
യാത്രയാകുമ്പോള്‍
വാക്കുകളും കേള്‍വിയും നിനക്ക് നഷ്ടം

Comments

Unknown said…
"കരയും കടലും
തമ്മിലടുക്കുമ്പോള്‍
ഏകാന്തതയും ഞാനും"

പലപ്പോഴും ഞാനും അങ്ങനെ തന്നെ..

കവിത ഇഷ്ടമായി...
ajith said…
ദിവാകരേട്ടനോ.?
നല്ല കവിത

ശുഭാശംസകൾ....
keraladasanunni said…
ചന്ദ്രനെ അമ്പിളിയായും സൂര്യനെ ദിവാകരേട്ടനാനും ചിത്രീകരിച്ചത് ഭംഗിയായി. പുരുഷനെ പേടിച്ച് സ്ത്രീക്ക് പുറത്തിറങ്ങാൻ പറ്റാത്ത കാലത്ത് ൈഇ വരികൾക്ക് പ്രസക്തി കൂടുന്നു.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “