കുറും കവിതകള്‍ 345

കുറും കവിതകള്‍ 345

കൊറ്റി ഒറ്റക്കാലില്‍
യോഗദണ്ഡുമായി മുനിപോല്‍
ലക്ഷ്യം പരമാനന്ദം തന്നെ


വെട്ടേറ്റു ഇറ്റുവീഴ്ത്തുന്നു
ഒട്ടുപാല്‍ ചിരട്ടയില്‍.
വേനലില്‍ തണല്‍ തീര്‍ക്കുന്നു .

ഖസാക്കിലെ വേലിയിന്‍ മേല്‍
അപ്പുക്കിളി ആരോടില്ലാതെ ചിലച്ചു
ഇതിഹാസം തീര്‍ത്തു മടങ്ങി പലരും

കാലുകള്‍ വലിച്ചു വച്ചു നടന്നു
ആത്മാക്കളുറങ്ങും മലമടക്കുകളില്‍
തിരുനെല്ലിയില്‍ നിന്നും  കാറ്റ് ആഞ്ഞു വീശി

തീരവും കരയും കുട്ടിരുന്നു
സന്ധ്യയുടെ മടക്കത്തിനായി
പരിഭവം അപ്പോഴും അകലെ നിന്നു

കൊറ്റി ഒറ്റക്കാലില്‍
യോഗദണ്ഡുമായി മുനിപോല്‍
ലക്ഷ്യം പരമാനന്ദം തന്നെ


വെട്ടേറ്റു ഇറ്റുവീഴ്ത്തുന്നു
ഒട്ടുപാല്‍ ചിരട്ടയില്‍.
വേനലില്‍ തണല്‍ തീര്‍ക്കുന്നു .

ഖസാക്കിലെ വേലിയിന്‍ മേല്‍
അപ്പുക്കിളി ആരോടില്ലാതെ ചിലച്ചു
ഇതിഹാസം തീര്‍ത്തു മടങ്ങി പലരും

കാലുകള്‍ വലിച്ചു വച്ചു നടന്നു
ആത്മാക്കളുറങ്ങും മലമടക്കുകളില്‍
തിരുനെല്ലിയില്‍ നിന്നും  കാറ്റ് ആഞ്ഞു വീശി

തീരവും കരയും കുട്ടിരുന്നു
സന്ധ്യയുടെ മടക്കത്തിനായി
പരിഭവം അപ്പോഴും അകലെ നിന്നു


തീരാത്ത കര്‍മ്മങ്ങളുടെ കണക്കുകള്‍
ഒടുങ്ങാത്ത പുണ്യ പാപങ്ങള്‍
എരിഞ്ഞടങ്ങുന്ന സന്ധ്യാബരം

തിന്നാലും തീരുന്നില്ല
കണ്ണു മിഴിച്ചു ഇരുന്നു
കൂകി വിളിച്ചുയെല്ലാവരെയും

ചുരം കടന്നു വരുന്നു
മോഹങ്ങളുടെ നീണ്ട നിര
പാളങ്ങള്‍ തകിലുകൊട്ടി

നിണം പ്രസാദവും
വരദാനവുമായി നിറയുന്നു
ഭക്തിയുടെ ലഹരിയില്‍

ഓര്‍മ്മകളില്‍ മുങ്ങും
വഴിയോരത്തെ ആല്‍ത്തറ.
ഇന്നിന്റെ നാളെയില്‍ ഒരു വാര്‍ദ്ധ്യക്ക്യം


ഉള്ളിലെ മോഹങ്ങള്‍
തിരി തെളിഞ്ഞു .
സന്ധ്യാദീപങ്ങള്‍ കണ്‍ മിഴിച്ചു

ഇലയിട്ടു വിളമ്പി
വിളക്കുവച്ചു ഒരുങ്ങി
വിഷു പക്ഷി പറന്നിറങ്ങി .

നീട്ടിയ കൈകളില്‍
പ്രസാദം
മനം ഭക്തിയാല്‍ നിറഞ്ഞു


കളമെഴുതി പാട്ടുപാടി
കലാശകൊട്ട്
കണ്ണില്‍ നിറഞ്ഞു ആനന്ദം ...

വലംവച്ചോടുന്നു
ശീവേലികള്‍ നിത്യം .
വരുത്തി തീര്‍ക്കുന്ന വയ്യാവേലികള്‍

മൈലാഞ്ചി മൊഞ്ചില്‍
തരിവള കിലുങ്ങി
കണ്ണു കലങ്ങി

കിളിവാതിളിലുടെ
വിശ്വാസങ്ങളെ പൊതിഞ്ഞു
കാത്തിരിക്കുന്നു പ്രസാദം പൊതികള്‍

കൂച്ചുവിലങ്ങുകള്‍
കാണാന്‍ പറ്റാത്ത കണ്ണുകള്‍
സ്വയം വലിപ്പം അറിഞ്ഞാലോ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “