Thursday 27 August 2009

പഞ്ഞി കവിത ജീ ആര്‍ കവിയൂര്‍

നൊമ്പരങ്ങളെ താലോലിക്കുവാനോ
താങ്ങികിടത്തി മ്രുദുലതയെറും
സ്വോപ്നങ്ങളെ നല്‍കുവാനോ
വിളക്കിലെ തിരിതെളിച്ച്
മനസ്സിനെ ഉണര്‍ത്തുന്നു
വിളയിടങ്ങളില്‍ വിടര്‍ന്നു
വെളുക്കെ ചിരിച്ച്
നാണം മറകൂന്നു
നാണ്യയങ്ങള്‍ നല്‍കുന്നു
കരഞ്ഞു പദം പറയുന്ന ഇടങ്ങളില്‍
നാസ്വദ്വാരങ്ങളിലമര്‍ന്നു
സഞ്ചയങ്ങളില്‍ തുണയായി
എന്‍ സന്തത സഹചാരി നീ പഞ്ഞി

എന്തെ ഈകുറി മാവേലിതമ്പുരാന്‍ മലനാട്ടിലെക്കില്ലന്നോ.................................?

എന്തെ ഈകുറി മാവേലിതമ്പുരന്‍ മലനാട്ടിലെക്കില്ലന്നോ
എന്തെയിങ്ങനെ ഒന്നെന്നു ചിന്തിച്ചിരുന്നു രണ്ടുവട്ടം
മുന്നില്‍ നില്പതുമുവന്തിക്ക് നാല്‍കാലി കണക്കെ നാട്ടുകാരു
ഏതെന്നോ എന്തെന്നോ എന്നും ഓണമാണുപോലും
വിശപ്പെന്നത് ആര്കുമാരിയില്ല പോല്‍
പിന്നെ വിളിപ്പുറത്ത് വിളമ്പാന്‍ ഉണ്ട് അനേകര്‍യെങ്ങും
സംമ്മാനപ്പരുമഴയാണുപോല്‍
മഴവില്ലിന്റെ നിറം കാട്ടും മാനത്ത്
തെളിയുന്നു യെന്തുവാങ്ങിയാലും
ഒന്ന് സൗജന്യം മാണുപോലും
മക്കളും മരുമക്കളും വെവേറെ
വാരികുട്ടുന്നു സമ്പത്തു ഏറെയായി
കൊച്ചുമക്കളോ അങ്ങ് അകലെ പഠിക്കുമ്പോള്‍
മുത്തച്ഛനും മുത്തച്ചിയുംമില്ല അവരും
കദനത്തിലായിയങ്ങ് സ്നേഹസദനത്തിലാണ് പോല്‍
കട പേരുകുന്നു കടം പേരുകുന്നു
പരുങ്ങുന്നുയേറെ പിന്നെ
എങ്ങും എങ്ങും ഹത്യകള്‍ ആത്മഹത്യകള്‍
വക്രതയാര്‍ന്ന വിക്രമന്‍മാര്‍ ഏറെ
പെണ്‍ മക്കളെയറിയാത്ത പിതാക്കള്‍
പതിയിരുന്നു ആക്രമിക്കുന്നു
പനിപടരുന്നുഎങ്ങുമെങ്ങും
പഴമയിലേക്കു മടങ്ങുകിലെ
വരികയുള്ളുയിനിയുമാ മാവേലിതമ്പുരാന്‍
ഉണരട്ടെ പുലരട്ടെ പഴമയര്‍ന്ന ആഗീതം
മാവേലിനടുവനിടും കാലം
മാനുഷൃരെല്ലാം ഒന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
യെള്ളാലമില്ല പൊളിവചനം
മാവേലിനടുവാണിടും കാലം
എന്ന്‍ വന്നിടുമെന്നുആശിച്ചിടാമിനിയും

Monday 24 August 2009

അനുവാചകനും കവിയും കവിത ജീ ആര്‍ കവിയൂര്‍

ഏറ്റകുറച്ചിലുകളെ കണ്ടു മതിമറന്നു
ഏകമെന്നും ദ്വയമെന്നും വാദിച്ചു
അന്ധന്‍മാര്‍ ആനയെ കണ്ടമാതിരി
അനുവാചകര്‍ കവിതയുടെ
വിതതേടിയും പതിരുതേടിയും
വേര്‍തിരിച്ചു വശായി
ആത്മസുഖം കണ്ട് യെത്തും പോലെയായി
വയറും അതിനു താഴെയുള്ള
വികാര ദാഹവിശപ്പുകളെ പുര്ണ്ണമാകവേ
രാപ്പകലില്ലാതെ കാണുന്നും കാഴ്ചകള്‍ തന്‍
സുഖദുഖഃ സമിശ്രിതമാര്‍ന്ന

മനസ്സയെന്ന ചിമിഴിലേക്കു
ഒഴുകിഇറങ്ങി അക്ഷര ബീജങ്ങളെറ്റു
ഭ്രുണമായ് പേറ്റുനോവ്ഏറ്റു
വരികളായി പിറന്നു വളര്‍ന്നു
കവിതയായി മാറവേ
പിച്ചവച്ചു നിരങ്ങികരേറിയവ
അച്ചടി മഷിപുരണ്ട് കാണുമ്പോല്‍

അനുര്‍വചനിയമാര്‍ന്ന നിര്‍വൃതി
ഒരു സുരത സുഖത്തിന്നുമപ്പുറത്താണ്ന്ന
സത്യം ഈവര്‍ക്കു അറിവതുണ്ടോ

Saturday 22 August 2009

മുന്ന് കവിതകള്‍ വിണ്ടും ജീ ആര്‍ കവിയൂര്‍

രണ്ടു പേര്‍

എനിക്കുമുന്പേയുണരുന്നവനു കിഴിലായി
എന്‍കൂടെ ഉണരുന്നവര്‍ തുണയായി സഹയാത്രികര്‍
ഒരുവന്‍ മറ്റുള്ളവരേക്കാള്‍ എന്ന കണക്കെ
ഒരുമയില്ലെവര്കിടയിലായ്
ഒരുവന്‍ എന്ചോല്‍പടിക്ക്
മറ്റവന്‍ കണ്ട വഴിക്ക്
ഒരുവന്‍ എന്‍ നിഴലും
മറ്റവന്‍ എന്‍ മനസ്സും

ഒളിക്കുവാന്‍
പല്ലി വാലുമുറിച്ചുകടന്നു
ഓന്തു നിറം മാറിയകന്നു
ആമ തോടിനുള്ളിലോതുങ്ങി
കൊഴികുഞ്ഞുങ്ങള്‍ ചിറകിന്‍ കിഴിലോളിച്ചു
ഞാനെന്ന ജീവിക്ക് ഇപ്രകാരം അവുകയില്ലല്ലോ

എതിര്‍പ്പില്ലല്ലോ


മനസ്സാം പാടത്ത് വിതക്കും

വിളകളെല്ലാം നൂറുമേനി

വിളയുകിലോ അതോ

പതിരായിപോകുകയോ

പരാതിയാര്‍ക്കുമില്ലല്ലൊ

തരിശായികിടന്നിടുകിലും

കവിതന്നുടെ നേരെയാരും

കപ്പം കേട്ടുവത്തിനു പറയുകയില്ലല്ലോ


Tuesday 18 August 2009

ഹൈക്കുകവിതകള്‍ .......... ജീ ആര്‍ കവിയൂര്‍

അന്തിമയങ്ങിയപ്പോള്‍ അന്ധന്‍
മുന്തിയ പഞ്ചനക്ഷത്രഹോട്ടലിലേറി
കണ്ണടയുരിമാറ്റി ബില്ലുവായിക്കുവാന്‍
* * * * * * * * * * * * * * * * * * * * * *
ദൈര്‍ഘ്യമേറിയ യാത്രയില്‍
നീളുന്നു നിഴലുകള്‍
ചക്രവാളത്തിനപ്പുറം
* * * * * * * * * * * * * * ** ** * **
മരവിപ്പാര്‍ന്ന സന്ധ്യ
ചിതയിലെത്തീയിലും
നീളുന്നു കരങ്ങള്‍
* * * * * * * * ** * * *** * **
ശീതകാറ്റില്‍ മഞ്ഞിലുടെ
പുറം തിരിഞ്ഞുനടക്കവേ
കണ്ടുഞാനെന്‍ കാല്‍പാടുകള്‍
മാഞ്ഞുപോകുന്നതു
* * * * * * * * * * * * * * * * * *
കളിമണ്‍ പാത്രത്തിലെ
ചായഭുമിയുടെ രുചി നുകരവേ
തീവണ്ടിയുടെ കിതപ്പില്‍
ചാഞ്ഞുകിടന്നു സ്വപ്നത്തിലെന്നോണം
* * * * * * * * * * * * * * * * * * *

കൊടുമുടിയുടെ വലിപ്പം
വളരെ ചെറുതായി
തോന്നിയെന്‍ കാന്‍വാസ്സില്‍
* * * * **** **** ***** *********
അമ്പലമണിയുടെ മുഴക്കത്തിലും
മഴത്തുള്ളിക്കിലുക്കം
ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു

Friday 14 August 2009

വന്ദേമാതരം

നൂറുകോടി ജനതയുടെ

ക്ഷേമാന്വേഷങ്ങള്‍ ആരായാന്‍

അറുപത്തിരണ്ടു വര്‍ഷങ്ങളായി

ചെങ്കാട്ടക്കു മുന്നില്‍ നിന്ന്

ജനപ്രേതനിധി

ജാരപ്രജാപതി

തന്ത്രകുതന്ത്രങ്ങള്‍തന്‍

തഴമ്പു ഏറിയ കൈകളാല്‍

ഉയര്‍ത്തിടുന്നു ത്രിവര്‍ണ്ണ പതാകയും

നെറ്റിക്ക് കുറുകെ കൈയ് വെച്ചു

താപമാനം അളക്കുന്നു

ഉയരാത്ത രേഖകളെപ്പറ്റി

ഉത്ഘോഷിച്ചിട്ടു പരസ്പരം

കരിവാരിതേച്ചിട്ട്

കിടന്നിട്ടുതുപ്പുന്നു

അര്‍ഥങ്ങള്‍ തന്‍ അകങ്ങള്‍ നിരത്തിയിട്ടു

അന്യനെ പഴി ചാരിയിട്ടു

ഈ ദുസ്വാദേറിയ വാചക സദ്യവിളമ്പിയിട്ടു


ഇതികര്‍ത്തവ്യ മുഢരാക്കീട്ടു കടന്നു പോകുന്നു

ഇതിന്‍റെ പേരോ സ്വാതന്ത്രയത്തിന്‍ അനുസ്മരണം

അനുസ്മരിച്ചീടുക ശ്വേതബിന്ദുക്കളാല്‍

നേടിയെടുത്ത ത്രിവര്‍ണ്ണ പതാകതന്‍

പരിശുദ്ധി കത്ത് കോള്‍ക

അരിപാവന ഭൂവിതിനെ പരിപാലിക്കും

അതിര്‍ത്തി കാക്കും ജവാന്‍മമാരെയും

അരവയര്‍ നിറവയറാക്കുവാന്‍ കഷടപ്പെടും

കലപ്പയേന്തിയ കര്‍ഷകരുടെയും

കരങ്ങള്ക് കരുത്തേകി കാത്തു കൊള്‍ക

കര്‍മമ കുശലരാകും

കന്യാകുമാരി തീരത്തു നിന്നും

വിന്ധ്യയുടെ വിരിമാറില്‍ നിന്നും

കശ്മിര ഗംഗാ സിന്ധു‌ തടങ്ങളിലുടെ

വന്ദ്യ മാതാവുതന്‍ വീരരാം

നിങ്ങള്‍ പടവുകളോരോന്നും കയറിയിട്ടു

വിശ്വവിജയശ്രീ ലാളിതരാകാം

വന്ദേമാതരം

ദാദറില്‍നിന്നും ഡേംബിവലി കൂ ഒരു തിവണ്ടി യാത്ര......കവിത ജീ ആര്‍ കവിയൂര്‍

ദാദറില്‍നിന്നു തിരികും നേരത്ത്

ദഹിക്കാതേ ഇരികുമോ എന്ന ഒരു തോന്നല്‍

മാട്ടുംങ്ങയിലെത്തി

മാട്ടുകറി കഴിച്ചു

കുറുളയിലെത്തി

ഉരുളയുണ്ട് ഗേട്ട്കോപര്‍ വഴി

വിക്രോളിയിലെത്തി

വിക്രമനുമായി കൂട്ടുപിടിച്ചു

കഞ്ചുര്മര്ഗിലൂടെ

കുറുക്കു വഴി തേടി തുടങ്ങി മനസ്സ്

ഭാന്ഡുപ്പിലെത്തിയപ്പോള്‍

ഭാണ്ഡത്തില്‍ പിടിമുറുക്കി

മുലുണ്ടിലെത്തിയപ്പോള്‍

മുള്ളണം എന്ന്‍ തോന്നല്‍

താനയിലെത്തിയപ്പോള്

താനെ തണുത്തു ഉള്ളം

കല്‍വയില്‍ എത്തിയപ്പോള്‍

ഹല്‍വതിന്നണം എന്ന് സുഹ്രുര്‍ത്ത്

മുംബറയിലെത്തിയപ്പോള്

മുന്നോട്ടു ആഞു വാതുക്കലെക്

ദിവയിലെത്തി നിന്ന അപ്പോള്‍

ദിവസോപ്നങ്ങളൊക്കെ മറന്നു

ഡേംബിവലിയടുതപ്പോള്‍

ഇറങ്ങണം എന്ന വിചാരത്താല്‍

കവിതയെങ്ങോപോയിമാറഞ്ഞു ....................

എന്നുടെ മനസ്സ്.................. കവിത ജീ ആര്‍ കവിയൂര്‍

ഉള്ളു തുറക്കുംമ്പോള്‍

ഏളേളാമങ്ങു

മുളളുകൊള്ളിക്കുന്ന

പോള്ളയാം പള്ള നിറഞ്ഞാല്‍

തുള്ളി നടന്നുയങ്ങു പള്ള്പറയുന്ന

താളം മുറുകുമ്പോള്‍ പാളങ്ങള്‍ വിട്ടു

കാതളത്തിന്‍ വേരു തേടി

പോരുള്‍ തേടി കാതങ്ങള്‍ താണ്ടി

പാതാളത്തോളം താണ്

പാളയം തേടുന്ന

നോസ്സുകളില്ലാത്ത

തുള്ളി തുളുമ്പുന്ന

തുവെള്ള പളുങ്ങ് പോല്‍

തെളിഞ്ഞ മാനം പോലെ യുള്ള മനസ്സാണ് എന്നുടെ

മുന്നു പൊടി കവിതകള്‍ ജീ ആര്‍ കവിയൂര്‍

പ്രണയം

നിന്നാണെ എന്‍റെ

കണ്ണാണെയിതു

കരളാണെ

കാര്യം കഴിയുമ്പോള്‍

പൊരുള്‍ ഇരുളാണെ

പിണക്കം

ഇതളറ്റു വേരറ്റു പോയരു

ഇംഗിതങ്ങളൊക്കെ

ഇണങ്ങു വാനകാതെ

ഇരുളിലേക്കു മറഞ്ഞു

ചുംബനം

ചുരുളഴിയും

മനസ്സിന്‍റെ

ചൂരകലും

കമ്പനം

Saturday 8 August 2009

തമ്മിലുള്ളത് .........കവിത ജീ ആര്‍ കവിയൂര്‍

ഈച്ചയും ചക്കരയും

ഉറുമ്പും നെയ്യ് യും

കാക്കയും പൂവാലിയും

പൂവും വണ്ടും

നിയും ഞാനും

തമ്മിലുള്ളതുയെന്താണു...?

നാണയം ......... കവിത ജീ ആര്‍ കവിയൂര്‍

തിരകിട്ടു പായുന്ന

നടപാതയോരത്തു

നിട്ടിയകരങ്ങളില്‍

അറിയാതെ വിണുകിട്ടിയ

നാണയതിളക്കതെ

വകവെക്കാതെ പുലഭ്യം പറഞു

തിരികെ എറിഞ്ഞു കിട്ടിയപ്പോള്‍

അതിലെ തലയെടുത്ത സിംഹങ്ങള്‍

മോഴിഞു സത്യമേവ ജയതേ

മറുപുറത്തെ അക്കങ്ങള്‍ ചൊല്ലി

അറിഞ്ഞില്ലേ നീ എന്‍ വിലകുറഞുയെന്നു

പ്രണാമം......... കവിത ജീ ആര്‍ കവിയൂര്‍


പ്രണാമം........


മലയാളത്തിനും

മാലോകര്കും
ലാളനമേകിയവരെ
ലളിതമായിഒന്നു സ്മരിച്ചിടാം
എഴുത്താണിയാല്‍ എഴുത്തിതുടങ്ങി
തുഞ്ചത്തു എഴുത്തഛനും
തുള്ളലിലൂടെ തുണയേകിയ
കലക്കത്ത് കുഞ്ചന്‍ നമ്പിയാരും
ഹരിയുടെ നാമജപമാലയായ്
ജ്ഞാനം പാനം ചെയ്തു പൂന്ദാനവും
നാരായ മുനയാല്‍ തിര്‍ത്ഥമായിതന്നു
നാരായണിയം നല്‍കിയ ഭട്ടതിരിയും
ഇമ്പമായ് പാടി താരാട്ടി ഇരയമ്മന്‍ തമ്പിയും
സ്വരങ്ങളെ സ്വര്ണമാക്കിയ സ്വാതിയും
ഇടനെഞ്ചിനെ ഇളക്കുമാറ് ഇടശ്ശേരിയും
ചെറുരസം പകര്‍ന്നു തന്നു ചെറുശ്ശേരിയും
ചങ്ങാത്തത്തിന്റെ ചങ്ക് പറിച്ചുകട്ടിയ ചങ്ങന്പുഴയും
തിരിതെളിയിച്ചിതു പിന്നെ
ആശാനും ഉള്ളുരും വള്ളത്തോളും
പിയും ജീയും പിന്നെ
വയലേലകളില്‍ വേലചെയുന്നവരുടെ
കഷടങ്ങലറിഞ്ഞു കവിതയെഎഴുതിയ വയലാറും
ചെത്തുവഴിയെ ചെത്തിമിനുക്കി
ചെമ്മനവും അക്കിത്തവും അപ്പനും
കുടുമ മാറ്റി കോടിമ മാറ്റി തട്ടുകളില്‍
കടമ്മനിട്ടയും ചുള്ളിക്കാടും
വിനയനും കാവാലവും
മധുരമായ് മലര്‍മകളെ വാഴ്ത്തി സ്തുതിച്ചു 
മധുസുദനും ഓവിയും ഒഎന്‍വിയും
അന്തപ്പുര ഗോപുരങ്ങളെ
തകര്‍ത്ത് ഇറങ്ങിയ
ലളിതാബികയും ബാലമണിയമ്മയും
കമലാസുരയ്യയും
സുഗന്ധം പകര്‍ന്നു കൊണ്ട്
സുഗതകുമാരിയും
പിന്നെ വാഴ്ത്താന്‍ വിട്ടു പോയ അനവധിയും
വഞ്ചിതരാകുകയില്ലിനി
കാവ്യാവഞ്ചി തുഴഞിടാം
കേര നിരകളില്‍ കേമന്മാരാം
കേരള കാവിസമുഖത്തിന്
നമോവാകം

തമ്മിലുള്ള ദൂരം കവിത ജീ ആര്‍ കവിയൂര്‍

ദൈവവും കപ്പിയരും ആയുള്ള

ദൂരം വെറും പള്ളി മണിയും

കയറും തമ്മിലുള്ള ദൂരം വരയോ

ദൈവവും കത്തനാരും

തമ്മിലുള്ള ദൂരം വെറും

കുമ്പസാര കുടും കുംമ്പസാരവും വരയോ

അഞ്ചുനേരം നിസ്ക്കരികൂം

മുല്ലാകയും അല്ലാഹുവും തമ്മില്‍

നെറ്റിയിലെ താഴമ്പു വരെയുളള

കഴമ്പു വരയോ

ഈശ്വരനും പുജാരിയും

തമ്മില്‍ ഉള്ള ബന്ധം

പടചോറും നെയ്യ്പായസവും വരയോ?

മനുഷ്യനും മതങ്ങളും

തമ്മിലുള്ള ദൂരം

നന്മ തിന്മ തന്‍ കതോളമോ ?

ചിന്തകരും ചിന്തയും തമ്മിലുള്ള ദൂരം

ചിതലും ചിതയും വരയോ...?

Tuesday 4 August 2009

ആകെകൊള്തന്നെ.............. കവിത ജീ ആര്‍ കവിയൂര്‍

ആകെകൊള്തന്നെ..............

മിസ്ഡ്‌ കാള്‍ ആണ്

മിസ്സിസിന്‍റെ

ഇന്നു കൊളുത്തന്നെ

മേശയുടെ മുകളിലെ ഫയലിന്‍ കുന്നിന്‍

ചരുവിലിരുന്നു ചിന്തിക്കുമ്പോള്

ബോസ്സിന്റെ കൊളാണ്

മിന്നി ഒരു

കൊള്ളിമീന്‍ മനസ്സിലുടെ


റിസിഷനും റിയാലിറ്റിയും


വീട്ടിലേക്ക്കയറിയപ്പോള്‍

ബീവി ടിവിയുടെ മുന്നിലിരുന്നു

കണ്ണുനീര്‍ പൊഴിക്കുന്നു

കേട്ടപ്പോള്‍ എലിമിഏഷനാഎന്നു

മനസ്സിലെ ദുഖം എങ്ങിനെ ഞാന്‍

അറിയിക്കാന്‍ എന്നെ

ജോലിയില്നിന്നും ടെറിമിനെഷനാക്കിയെന്നു

കഴിഞ്ഞു കവിത ജീ ആര്‍ കവിയൂര്

മണ്ണാലെ ചത്തു
പെണ്ണാലെ ചത്തു
മഹാഭാരതവും
പിന്നെ രാമായണവും

സ രി ഗ മ പ ധ നീ സ ......... കവിത ജീ ആര്‍ കവിയൂര്‍

സന്ധ്യാ
സീമന്ത രേഖ ചാര്‍ത്തി
രാവിന്‍ വരവിനെ കാത്തു
രാകുയിലിന്‍ രാഗമാലിക ഉണര്‍ത്തി
ഗഗനം ചുവന്നു യാമിനിയകന്നു
ഗാനം ഉണര്‍ന്നു യാമങ്ങള്‍ അകന്നു
മാറിന്‍ മറവില്‍
മരുവുന്നു നിന്‍ ഓര്‍മ്മകള്‍
പരതുന്നു
പാരിതില്‍
ധനംയെന്ന ഇന്ധനത്തിനായി
നിലക്കാത്ത കാതങ്ങള്‍ നിണമണിഞു
നിഴാലിന്റെ കരാളനമെറ്റ്
സരസനായ് രസിപ്പു ജീവിതത്തിന്‍
സ രി ഗ മ പ ധ നീ സ പാടി