Posts

Showing posts from October, 2012

പിശകു വേണ്ട

പിശകു വേണ്ട  വ്യാകരണമൊന്നു  കരണം മറിയുകില്‍ വ്യക്തിയെ നോക്കാതെ കരണത്തു പതിയുമെന്നും  വ്യക്തമെന്നു പറയാതെയിരിക്കവയ്യ ആകയാല്‍  വ്യയമാക്കാതെ  വാക്കുകളെ വെക്തമായി പറയുവാന്‍   വ്യായാമം ചെയ്യിക്കുക നാവിനെയും ഒപ്പം മനസ്സിനെയും     

കുറും കവിതകള്‍ 41

കുറും കവിതകള്‍ 41 സിന്ദുരം നെറുകയില്‍ ചാര്‍ത്തിയ   സന്ധ്യാംബത്തിന്‍ ചോട്ടിലേക്ക്  നാണത്താല്‍ മുഖം മറച്ചുവോ സൂര്യന്‍      ഒറ്റക്കാലില്‍ തപസ്സുമായി  കൊറ്റികള്‍ കാത്തിരുന്നു  ജീവാന്ന സാക്ഷാല്‍ക്കാരത്തിനായി    ഹിമ്സക്കു  ശേഷം  തിന്മക്കുമേല്‍ നന്മയുടെ  ഘോഷങ്ങളല്ലോ  ആഘോഷങ്ങള്‍   സമുദ്രത്തിലേക്ക് ചഞ്ഞു നിന്ന പര്‍വ്വതത്തിന്‍ നിഴല്‍  മനസ്സിനുള്ളില്‍ ശാന്തി പകര്‍ന്നു  ശുന്യമായ കാന്‍വാസില്‍  ഇമവെട്ടാതെ നോക്കി നിന്നു മരണം  നിഗുടമായ രഹസ്യമെന്നോണം 

കുറും കവിതകള്‍ - 40

കുറും കവിതകള്‍ - 40  പൊളിച്ച തറവാടിന്നു മുന്നില്‍നിന്നും   വാടിയ മനസ്സുമായി യാത്രയായി  വൃദ്ധസദനത്തിലേക്ക്            ഹൃദയത്തിലോതുങ്ങാത്ത പ്രണയം  ഒഴുകി കണ്ണുനീര്‍ മഴയായി പെയ്യത് ഒടുങ്ങി വിരല്‍ തുമ്പിലുടെ കവിതയായി  മഴനിന്നു മഴുവാല്‍ പുഴയെല്ലാം പുഴുപോല്‍ പഴിയിതു പഴം കലം പോല്‍ ഓര്‍മ്മകള്‍ ഒടുങ്ങിയ വഴിയമ്പലമായി മാറി  മനസ്സും ചിന്തകളും    വെയിലും മഴയും മാറി മാറി  മത്സരിച്ചു ഒടുവില്‍ പതുങ്ങി  ഒതുങ്ങിയ  നരജന്മാമിന്നു തേടുന്നുയിന്നു ഭക്തി മാര്‍ഗ്ഗം  "മിന്നലോടോപ്പം വന്ന ഇടിയില്‍  കണ്ട മുഖം ഭീകരം" "കൂടു വിട്ടു കൂടുമാറ്റം ജനി മരണങ്ങളുടെ  കൂത്തമ്പലം ജീവിതം" "വിളറിയ മുഖം  വസന്തം വിട്ട  താഴ്വാരം" അഹന്ത  മാറ്റുവാനിന്ത  ജന്മം  സന്തതം ഉറ്റു  നോക്കുകിലന്തരംഗത്തില്‍  സാനന്തമുള്ളതിനെ അറിയുകില്‍ ബന്ധനമില്ലാതെ  ഇന്ദ്രിയത്തെ അടക്കി മോക്ഷമാം മാര്‍ഗ്ഗം തേടിടാം ബന്ധു

പ്രവാസികള്‍ ഒന്നുപോലെ*

 പ്രവാസികള്‍ ഒന്നുപോലെ*     ജീവിതത്തിന്‍  വേലിയേറ്റങ്ങളില്‍      കണക്കുകള്‍  ചേര്‍ത്തു  വെക്കാന്‍   ഒരുപിടി   മോഹങ്ങളും  വിഭിന്ന മൊഴികളുമായി  കേരളകരയെ പുണരുന്നവര്‍ കഷ്ടപ്പെട്ട് നേടിയെടുക്കാന്‍ ഒരുമ്പെടുമ്പോള്‍  ചില നാടന്‍ കങ്കാണിമാര്‍   അവരെ വിറ്റു  ജീവിത സായാങ്ങള്‍ കോഴിക്കാലും കുപ്പിയുമായി  ആര്‍ത്തു രസിപ്പവരിവരുടെ മുഖം നോക്കി  ഇളം ചുവപ്പും മങ്ങിയ  മഞ്ഞയുമായ പ്രതലങ്ങലിരിന്നു  വട്ട കണ്ണാടിയിലുടെ  കണ്ണുകള്‍ ഇറുക്കി പുഞ്ചിരി തുകുന്നു  ഭായിമാര്‍ക്കായി പാവം പോര്‍ബന്ദറിലെ സന്ത്  പെരുവഴിയെതായാകിലും  പെരുമ്പാവൂരായാലും  പാരിസ് ആകുകിലും  കഥ എല്ലായിടത്തും   പ്രവാസി കളുടെ  നൊമ്പരങ്ങള്‍ ഒന്നല്ലയോ  എന്നറിക ഏവരും  മാളോരെ !!...... (*പ്രവാസി ജോലിക്കാര്‍ക്കായി  സമര്‍പ്പണം )

വിശ്രമിക്ക നീ

Image
വിശ്രമിക്ക നീ  കെട്ടു കെട്ടി വണ്ടിയേറി   നടപ്പാതയില്‍  എണ്ണ മെടുക്കപ്പെട്ടു   കൈകളിലേറി  നടന്നു വന്നു    കതകിന്‍  വിടവിലുടെ  നുഴഞ്ഞു  വന്ന  നിന്നെ   ഉറക്കച്ചടവോടെ   കുനിഞ്ഞു എടുത്തു  കണ്ണോടിക്കുമ്പോള്‍  ദിനം  തുടങ്ങുന്നു   വേട്ടയാടപ്പെട്ടവന്റെ   അനാഥരാ ക്കപ്പെട്ട വന്റെ   വഞ്ചിതരായവരുടെ    കഥവിളമ്പുന്നു   പിന്നെ  നിന്നെ വിട്ടു  പിരിയുന്നതിപ്പോള്‍   ജോലിക്ക്      പോകുവാന്‍   സമയമായി  പത്രമേ   വൈകിട്ടു     വീണ്ടും  കാണുംവരെ   നീ  വിശ്രമിക്ക  തീന്‍മേശമേല്‍ ആലസ്യത്തോടെ   

കുറും കവിതകള്‍ -39

Image
കുറും കവിതകള്‍ -39   വീതിയും നീളവും അളന്നു മടുത്തു     ഇനി വല്ലവഴിയുണ്ടോ  നേരം പുലരുവോളം  വീര്യമുള്ള  പാമ്പായി മാറാന്‍  ഹരിഗോവിന്ദ രാഗഗരിമയില്‍  ഹരിഗോവിന്ദന്‍ ഹരിപുരത്തില്‍ പുരം പുക്കവനു ഹരി സ്മരണമില്ല  പുറം പൊളിയുമ്പോള്‍ ഹരി ഹരി  കവിത  മൊഴിഞ്ഞത്  കരകവിയാതെ  കരബലം കാട്ടുന്നത് കാട്ടാളത്തം   കവിയുന്ന മനസ്സിന്‍  കരച്ചിലോത്തുക്കാന്‍  കോറിയിട്ടതു  കഴുതക്കരണമായി മാറുമോ   തിരസ്ക്കരണം മറുകരണത്ത്  വരുമ്പോള്‍  പുരസ്ക്കാരം തേടും മനസ്സിന് ആശ്വാസം ഹരി ഭജനം  കാലത്തെ പഴിച്ചത് കൊണ്ട്  കാലക്കെടുമാറുമോ    കവിതതന്‍ വിതകളൊക്കെ  ഉള്ളിലുള്ളതിനെ മനനം ചെയ്യാതെ  ഉലകം ചുറ്റാതെ അറിയേണ്ടതറിയില്ലല്ലോ മനുഷ്യന്‍      പിഴച്ചത് കാലാണ്  കാലത്തിനെയോ  കവിതയോ കഥയെയോ പഴിക്കണോ  ജീവിതം എന്നത്  വീതം വച്ചു നോക്കി വരുമ്പോള്‍  ജീവന്‍ അതിന്‍ പാട്ടിനു പോകും  രാഗനുരാഗ മോഹങ്ങള്‍ മറക്കുകില്‍  രാഗാര്‍ദമായാത്  കാണാനാകുമല്ലോ രാഗദോഷങ്ങള്‍ വേണ്ട തുലികയോടും കവിതയോടും    പദം പറഞ്ഞും പാതവിട്ടും  പഴി പറഞ്ഞു കളയുന്നു  പാഴാക്കുന്നു ജീവനെ  യോഗയുടെ പേരില

എന്റെ പുലമ്പലുകള്‍ 11

Image
എന്റെ പുലമ്പലുകള്‍ 11 മുങ്ങി താഴുന്നു  മുങ്ങി പോകുന്നു വഞ്ചികള്‍ കാറ്റും കൊളിനോടോപ്പം പോകുന്നവര്‍ ഓര്‍മ്മകള്‍ മാത്രം നല്‍കി അകലുന്നു ഓര്‍മ്മകളെ താലോലിക്കുമ്പോള്‍ എല്ലാം അടുത്താണെന്നും മറക്കുകില്‍ എല്ലാം ഓളമില്ലാതെ നീങ്ങും യാനം പോലെ  ഇതളുകളില്‍ വിരിഞ്ഞ കവിത  ഓര്‍മ്മ പുഷ്പത്തിന്റെ  ഓരോ  ഇതളുകള്‍  ഇറുക്കുമ്പോഴും  നിന്നെ കുറിച്ചുള്ള  സ്വപ്ങ്ങള്‍  ആഗ്രഹങ്ങള്‍  പ്രതീക്ഷകളും   വിശ്വാസങ്ങളും  സ്നേഹം നിറഞ്ഞൊരു  കളിചിരികളും എന്നെ വേട്ട ആടികൊണ്ടിരുന്നു  ഉഴാലാതെ...   നക്ഷത്രങ്ങള്‍   നിറഞ്ഞൊരു ആകാശത്തു   തനിയെനിന്നു  ചന്ദ്രന്‍ നിലാവു പോലിക്കുന്നു  എന്നാല്‍ വിഷമഘട്ടങ്ങളില്‍ മനുഷ്യന്‍ ഉഴലുന്നു  മുള്ളുകളെ ഭയക്കാതെ ഇരിക്കു കൂടുകാരാ  ഈ മുള്ളുകളില്‍ അല്ലോ ഒറ്റക്കു  പനിനീര്‍ പുഷ്പം പുഞ്ചിരിക്കുന്നത്  

ചില ചെപ്പടി വിദ്യകള്‍

Image
ചില ചെപ്പടി വിദ്യകള്‍  ചോല്‍പ്പടിക്ക് നിര്‍ത്താന്‍  ചെറു വിരലനക്കി ചൊല്ലുന്നു  ചന്ദന കുങ്കുമാതികളില്‍ മുക്കി  ചെറു മന്ത്രങ്ങള്‍ ചൊല്ലി അര്‍ത്ഥമറിയാതെ  ചേറില്‍ താഴ്ത്തി ചില്‍വാനം വാങ്ങി  ചില്ലുഗോപുരങ്ങളില്‍ തങ്ങുന്നു മതമെന്ന  ചോറുതണം  പുരട്ടി ഇളക്കി വിടുന്നു  ചൊല്‍ പടിക്കു നിര്‍ത്തുവാന്‍ ആരുമില്ലല്ലോ കഷ്ടം      യോഗയുടെ പേരില്‍ ഭോഗയും  രോഗയുമേറെ ദ്രോഹമായി മാറ്റുന്നു  ചില യോഗി എന്ന് സ്വയം വിളിച്ചു പറഞ്ഞു  സ്വന്തം ചെണ്ട  കൊട്ടി കിഴിക്കുന്നു   എല്ലാം മായാ മോഹങ്ങളുടെ ബന്ധനത്തില്‍ പെട്ടു  കാഷായവും സം -ന്യാസവും  സംയമനമില്ലാതെ അലയുന്നു മോക്ഷമാര്‍ഗത്തില്‍ ഇതും  ഒരു വൈതരണിയോ   

കുറും കവിതകള്‍ 38

Image
കുറും കവിതകള്‍ 38 ധ്യാനാത്മകതയുടെ പൊരുളറിഞ്ഞവനു വെയിലും മഴയും ഒന്ന് തിരിഞ്ഞു നോക്കാതെ ഒഴുകും സുന്ദരി പുഴയുടെ പുഞ്ചിരിക്കൊപ്പം വിരിയും നുണ കുഴി, നീര്‍ച്ചുഴി നുണ കുഴി തീര്‍ക്കും പുഴയുടെ വന്യതയില്‍ പെട്ടു പോയവനു ചതികുഴി ,നീര്‍ച്ചുഴി മറ്റുള്ളവര്‍ക്ക് നേരെ ചുണ്ടും വിരലുകള്‍ക്കു പിന്നില്‍ മൂന്ന് വിരലുകള്‍ തന്റെ നേരെ ആണെന്ന് മറക്കല്ലേ മച്ചിലിരുന്നു ചൊല്ലിയ പല്ലിക്ക്‌ ഒപ്പിച്ചു ചൊല്ലി അമ്മുമ്മ മച്ചില്‍ ഭഗവതി കാക്കണേ !! ചുണ്ടാണി വിരലിലെ മഷി ഉണങ്ങും മുന്‍പേ ചുണ്ടില്‍ ചിരിയുമായി വീണ്ടും ചവുട്ടി മെതിച്ചു എത്തി ജാനാതി പഥ്യവുമായി ചുള്ളനായ ജന നോവകന്‍( ( (സേവകന്‍ പായസയും കമ്യുണിസവും തമ്മില്‍ നല്ല ബന്ധം ഇനി എന്താണ് അനുബന്ധം

ബാംഗ്ലൂര്‍ അനുഭവങ്ങള്‍ - മൂന്നാം ദിവസം പ്രഭാതം

Image
ബാംഗ്ലൂര്‍ അനുഭവങ്ങള്‍  മൂന്നാം ദിവസം പ്രഭാതം  പതിവിലും താമസിച്ചു   വെയില്‍ എത്തി നോക്കി എന്റെ മുഖത്തു  തലേ ദിവസം ഏറെ വൈകിയാണ് കിടന്നതും അതായിരിക്കാം  ഉണരാന്‍ വൈകിയതും , പ്രഭാത ശൗചാതി കര്‍മ്മങ്ങള്‍ക്ക് ശേഷം  പ്രാതല്‍ കഴിക്കുവാന്‍ ഇറങ്ങി ,കഴിഞ്ഞ ദിവസത്തെ പോലെ  പതിവിനു മുടക്കം വരാതെ  മുറിവാടക ഹോട്ടലിന്റെ കൌണ്ടറില്‍  കൊടുത്തു ഇറങ്ങി ഇന്നത്തെ ദിവസത്തേക്കുള്ള തല ചായിക്കാന്‍  ഇടം ഉറപ്പാക്കി ,ഇന്നലെ കഴിച്ച റസ്റ്റ്‌ഒറഎന്റ്   വിട്ടു പുതിയതിലേക്ക്  ഒന്ന് കയറാം എല്ലാം സാഗറും ഉടുപ്പിയും മാത്രമല്ലോ തഴച്ചു വളരുന്നി  ഉദ്യാന നഗരിയില്‍ ,അതിന്റെ പടിക്കല്‍ ഉള്ള പെട്ടി കടയില്‍ നിന്നും  മലയാളം പത്രം ചോദിച്ചു വാങ്ങി ഉള്ളില്‍ ഏറി .ഇഡലിയും വടയും  ചായയും കുടിച്ചു രാവിലത്തെ ആദ്യ ചായ ,എനിക്ക് കിടക്കയില്‍ നിന്നും  ഏഴുനെറ്റാല്‍ ചായ ഒരു പതിവല്ല ,കഴിച്ചു കഴിഞ്ഞു കൌണ്ടറില്‍  ബില്‍ അടക്കാന്‍ നില്‍ക്കുമ്പോള്‍ ഒരു വൃദ്ധന്‍ രണ്ടു  ബാഗും തുക്കി  നില്‍ക്കുന്നു അയാള്‍ എന്നെ കണ്ടയുടനെ  ഇംഗ്ലീഷില്‍ ചോദിച്ചു  ബനാര്‍ഗാട്ടക്ക്     പോകുന്ന 365  നമ്പര്‍ ബസ്‌ എവിടെ നിന്നും  കിട്ടുമെന്ന് ഞാന്‍

ബാംഗ്ലൂര്‍ രണ്ടാം ദിവസത്തെ വൈകിട്ടത്തെ അനുഭവം

Image
ബാംഗ്ലൂര്‍ രണ്ടാം ദിവസത്തെ വൈകിട്ടത്തെ അനുഭവം  സായന്ന സവാരിക്ക് ഇറങ്ങിയതായിരുന്നു  അപ്പോഴാണ്‌ ഓര്‍മ്മവന്നത് ബാറ്റായുടെ  ചെരുപ്പ് വള്ളിയുള്ളത് മുംബൈയില്‍  ഇട്ടിട്ടാണല്ലോ  പോന്നത് .താമസിക്കുന്ന   ആനന്ദറാവു സിര്‍ക്കിളില്‍ ഉള്ള  ഹോട്ടലില്‍   നിന്നും  നടന്നു മജസ്റ്റിക് നോട് ചേരുന്ന റോഡിലെ മൂലക്കുള്ള  ബാറ്റാ ഷോപ്പില്‍ കയറി മനസ്സിനു ബോധിച്ചത് എടുത്തു ഇട്ടു  10 സൈസ്   കൊള്ളാം 499 രൂപ    ,500 ഇന്റെ   ചിരിക്കുന്ന ഇളം മഞ്ഞ ഗാന്ധിയെ  കൊടുത്തിട്ട് ഞാന്‍ പിന്നെയും അവിടെ നിന്നും അപ്പോള്‍ കടക്കാരന്‍ പയ്യന്‍  ചോദിച്ചു ഇനി യാവത് ബെക്കാ എന്ന് ഞാന്‍ പറഞ്ഞു  ബാക്കി ഒന്തു രൂപാ കൊടി അവന്‍ എന്തോ അത്ഭുത പോലെ എന്നെ മിഴിച്ചു നോക്കി ഞാന്‍ പോകും എന്ന് കരുതി പിന്നെയും  നിക്കുന്നത് കണ്ടു ചേഞ്ച്‌ ഇല്ല സര്‍ ,എല്ലാമേ രണ്ടു രൂപയാണ് എന്ന് ,ഞാന്‍ പറഞ്ഞു എന്റെ കൈ വശം  ഒരു രൂപയുടെ സത്യമീവ ജയതേ എഴുതിയ പുലിക്കുട്ടികള്‍ ഉണ്ടെന്നു ,കൊടുത്തപ്പോള്‍ മടിച്ചു മടിച്ചു അവന്‍  രണ്ടു രൂപ തിരികെ തന്നു ,അവന്‍ കരുതുന്നുണ്ടാവും ഇയാള്‍ ഇതു സ്ഥലത്ത് നിന്നും വന്ന ആദിവാസി ആകും എന്ന്  അവിടെ നിന്നും ഇറങ്ങി ന

കുറും കവിതകള്‍ 37

Image
കുറും കവിതകള്‍ 37    വിളവിലേറിയാലോ  വിളഞ്ഞതോന്നും  വേരില്ലാതെയാകും    മാറ്റൊലി കൊള്ളട്ടെ  എന്റെതല്ലാത്ത  നിന്റെ ശബ്ദമി തുരുത്തില്‍  നഗ്നമാര്‍ന്ന മര ചില്ലകള്‍  മഞ്ഞിന്‍ തോരണം തീര്‍ത്തു ശിശിരമാഘോഷിക്കുന്നു എന്റെ ശവദാഹത്തോടോപ്പം നഷ്ടങ്ങളുടെ കണക്കുകള്‍ കുഴിച്ചു മൂടപ്പെട്ടിരുന്നെങ്കില്‍ എന്റെയും  നിന്റെയും ഇടയിലുള്ള  ആകാശത്തിന്‍ അളവുയില്ലാതെയാകുമ്പോളോ  പ്രണയം ഇല്ലാതെ ആകുന്നതു  നിലാവ് വഴിമാറി കൊടുത്തു അമാവസിക്കാപ്പം അരുതായിമ്മകള്‍ക്കും മടി കോപ്പിനു* മുന്നില്‍ ഉറക്കത്തിനോട് കണ്‍ പോളകള്‍ പടപൊരുതി * ലാപ്‌ ടോപിനു 

ബാംഗ്ലൂര്‍ ദിനങ്ങള്‍

Image
   ബാംഗ്ലൂര്‍ -ഒന്നാം ദിവസം  വിശന്നു ,ഉടുപ്പി എന്ന് എഴുതിയതു  കണ്ടു  ഇടുപ്പില്‍ തിരുകിയ ബാഗ്  മുറുക്കി പിടിച്ചു ഉള്ളില്‍ ഏറി ഇരുന്നു  ഓര്‍ഡര്‍ ചോദിയ്ക്കാന്‍ ആരും വരുന്നില്ല  മുന്നില്‍ കണ്ട ഇംഗ്ലീഷില്‍ എഴുതിയ ബോര്‍ഡില്‍  എഴുതിയത് വായിച്ചു ഒരുവിധം മനസ്സിലാക്കി  മലനാട് അക്കി  റൊട്ടി    മാണ്ടിയ റാഗി റൊട്ടി     മൈസൂര്‍   മസാല ദോശ  ഗോകാക് റവ  റൊട്ടി  ഉടുപ്പി ഗുളിയപ്പ  ശവിഗെ ബിസി ബെലബാത്ത്  മങ്കളുര്‍    നീര്‍  ദോശ  മധുരൈ മിനി ഇഡലി അപ്പോള്‍ ഓരോ നാട്ടിലെയും പ്രസിദ്ധമായ പലഹാരങ്ങള്‍ ആണ്  എന്ന് ഏകദേശം മനസ്സിലായി എന്നാല്‍  ബാക്കി ഒക്കെ ജിലേബി പോലെ എഴുതി വച്ചിരിക്കുന്നു  ഒന്നും മനസ്സിലായില്ല സപ്ലയര്‍ ആരും വന്നുമില്ല  പിന്നല്ലേ മനസ്സിലായത്‌ രൂപ കൊടുത്തു കമ്പുടറില്‍  അടിച്ച ചിട്ട് വാങ്ങി  ഉണ്ടാക്കുന്നതിനു മുന്നില്‍ നിന്നും മണം പിടിച്ചു സ്വയം  എടുത്തു കൊണ്ട് വരണം എന്ന് മനസ്സിലായത്‌     ബാംഗ്ലൂര്‍- -     - രണ്ടാം ദിവസം  ബന്ത ചെടികള്‍ വളര്‍ന്നു നിന്ന പച്ചിപ്പാര്‍ന്നൊരു ഊരില്‍  ഇവിടെ വെന്ത് കാളിയ ഇടത്തിന്നു കോണ്‍ക്രീറ്റ് തഴച്ചു വളരുന്

അണ്ണിയും തണ്ണിയും

Image
അണ്ണിയും തണ്ണിയും   കാവേരിയോ തലവരിയോ  തലേവരയോ തലവലിയോ  അണ്ണനു  മണ്ണ്‌യെന്നോ വിണ്‍ യെന്നോ  ഉണ്ടോ  അണ്ണിക്കു തണ്ണി കൊടുക്കമാട്ടേ  കര്‍ണ്ണത്തില്‍ പതിക്കുമാറ്  കറുത്തമണ്ണിന്‍ജനത തന്‍ രോക്ഷം  തന്തയെപ്പെരിയാര്‍ കുഴിയില്‍ നിന്നും വന്നാലും  മുല്ലപൂ പോലെ ചൂടിയാലും  മുല്ലപെരിയാറു കൊടുക്കമാട്ടെ  കുലം കുത്തിയാലും  കൂടം കൊണ്ട് അടിച്ചാലും  കൂടം കുളം തോണ്ടിയാലും കബനി യോയുകി കേരളത്തിലുടെ  കര്‍ണ്ണാടകത്തിലെത്തിയാലും    പാലം കുലുങ്ങിയാലും  പുകഴ്   പാടിയില്ലാഞ്ഞാലും  പുരച്ചി തലൈവിയടങ്ങുമാട്ടെ 

ഓട്സ്

Image
ഓട്സ് മുതിരയൊക്കെ തട്ടിയകറ്റി  കുതിരയെപ്പോലെ പായാന്‍  ഓട്സ് വരുത്തി പെട്ടകം നിറച്ചു  കുത്തിയിരിന്നു പരസ്യം  കാണുന്നിന്നു വാര്‍ദ്ധ്യക്കയം

നാളെ ഒക്ടോബര്‍ രണ്ട്

Image
നാളെ ഒക്ടോബര്‍ രണ്ട്     സത്യമെന്നത് എന്നെ മരിച്ചു  സത്യമേവ ജയതേയും  സത്യത്തിന്‍ ചിരിമായാതെയിന്നും  സഞ്ചരിക്കുന്നു  നോട്ടുകളില്‍   

കുറും കവിതകള്‍ 36

Image
കുറും കവിതകള്‍ 36 മനസ്സിന്‍  തടവറയില്‍  സ്വപ്‌ന ലോകത്തിരിക്കുകില്‍  ആമയല്ല ഒച്ചു പോലെ ഇഴയും   ചിന്തിക്കുകില്‍ ഒരു അന്ത്യവുമില്ല  ചിട്ടയാല്‍ ഒതുക്കി കഴിയുകില്‍  ചിതലരിക്കില്ല ഒന്നുമേ  ചെയ്യണ്ട കര്‍മ്മങ്ങള്‍ ചെയ്യാതെ  മറവിയുടെ നിഴലില്‍ മയങ്ങുന്നവരുടെ  ജീവിതം വെറും വൃഥാ  മായയുടെ മറവില്‍  കര്‍മ്മം മറന്നു  മര്‍മ്മം അറിയാതെ  മരുവുന്നു നാം വൃഥാ  സുഹുര്‍ത്താക്കിടുകില്‍  ഹൃത്തില്‍ സുഖമുണ്ടോയെന്നു  തേടാമിനിയിയുമി  താളുകളിലുടെ    മുനിവരന്‍ ഇരക്കുകയല്ല പരുതുകയാണ്  ജീവന്‍ മരണങ്ങള്‍ക്കിടയിലായി   സനാതനനാകുവാനെന്നറിക ഹരേ    ഹൃത്തുള്ളവര്‍ തിരിച്ചറിഞ്ഞല്ലോ  ഋജുവായ ജീവിത താളുകളില്‍  അക്ഷര തെറ്റുകള്‍ വരുത്തിയിട്ടും     സുഹുര്‍ത്തിന്‍ ഹൃത്തറിഞ്ഞവര്‍    എത്രയോ മഹത്തരമാര്‍ന്നവര്‍  അക്ഷരത്തെറ്റുകള്‍ വരുത്തിയിട്ടും  മൂലയില്ല മുകളില്‍ ഇട്ടിട്ടും  അക്ഷര തെറ്റുകള്‍ കണ്ടറിഞ്ഞ  സുഹുര്‍ത്തെ  മൂളലിനു നന്ദി  വര്‍ണ്ണമില്ലാതെ എന്ത് വര  ഇരയില്ലാതെ ത്വരയുണ്ടാകുമോ   പരംമ്പരയുണ്ടാകുകയുമില്ല ഇണയില്ലാതെ       അന്നനാളമില്ലാതെ  ചിന്താനാ