കുറും കവിതകള്‍ -39

കുറും കവിതകള്‍ -39  


വീതിയും നീളവും അളന്നു മടുത്തു    
ഇനി വല്ലവഴിയുണ്ടോ നേരം പുലരുവോളം 
വീര്യമുള്ള പാമ്പായി മാറാന്‍ 


ഹരിഗോവിന്ദ രാഗഗരിമയില്‍ 
ഹരിഗോവിന്ദന്‍ ഹരിപുരത്തില്‍

പുരം പുക്കവനു ഹരി സ്മരണമില്ല 
പുറം പൊളിയുമ്പോള്‍ ഹരി ഹരി 

കവിത  മൊഴിഞ്ഞത് 
കരകവിയാതെ 
കരബലം കാട്ടുന്നത് കാട്ടാളത്തം  

കവിയുന്ന മനസ്സിന്‍ കരച്ചിലോത്തുക്കാന്‍ 
കോറിയിട്ടതു 
കഴുതക്കരണമായി മാറുമോ  

തിരസ്ക്കരണം മറുകരണത്ത്  വരുമ്പോള്‍ 
പുരസ്ക്കാരം തേടും മനസ്സിന് ആശ്വാസം ഹരി ഭജനം 

കാലത്തെ പഴിച്ചത് കൊണ്ട് 
കാലക്കെടുമാറുമോ   
കവിതതന്‍ വിതകളൊക്കെ 

ഉള്ളിലുള്ളതിനെ മനനം ചെയ്യാതെ 
ഉലകം ചുറ്റാതെ അറിയേണ്ടതറിയില്ലല്ലോ മനുഷ്യന്‍     

പിഴച്ചത് കാലാണ് 
കാലത്തിനെയോ 
കവിതയോ കഥയെയോ പഴിക്കണോ 

ജീവിതം എന്നത് 
വീതം വച്ചു നോക്കി വരുമ്പോള്‍ 
ജീവന്‍ അതിന്‍ പാട്ടിനു പോകും 

രാഗനുരാഗ മോഹങ്ങള്‍ മറക്കുകില്‍ 
രാഗാര്‍ദമായാത്  കാണാനാകുമല്ലോ
രാഗദോഷങ്ങള്‍ വേണ്ട തുലികയോടും കവിതയോടും   

പദം പറഞ്ഞും പാതവിട്ടും 
പഴി പറഞ്ഞു കളയുന്നു 
പാഴാക്കുന്നു ജീവനെ 

യോഗയുടെ പേരില്‍
രോഗവും ആരോഗ്യവും കളയുന്നു 
ദ്രോഹികള്‍ 

പതിവില്ല ഇതൊക്കെ 
പതിരു കൊയ്യണോ 
പഥികാ 

യോഗമില്ലാത്തവന്റെ 
നിയോഗം ഭോഗം രോഗം 

ഒഴിച്ച് നിര്‍ത്താനാകുമോ 
ഒഴിയാത്ത മനസ്സിന്‍ ഭാവം 
ഒഴിയുമോ കവിതയും കഥയും ഹരിയെ 

ശ്വാന പുച്ഛം പോലല്ലോ 
നിവരില്ല നിവര്‍ത്തിയില്ല 
പറഞ്ഞാല്‍ അറിയില്ല കൊണ്ടാലറിയും 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “