കുറും കവിതകൾ ഒരു ചെറു പഠനം ജീ ആർ കവിയൂർ മനുഷ്യ മനസ്സുകളിൽ ഉള്ള വൈകാര്യമാർന്ന കാര്യങ്ങളെ കുറഞ്ഞ വാചകത്താൽ അനുവാചകനെ ഒരു ആഹാ നിമിഷം സൃഷ്ടിക്കുവാൻ ഉതകുന്ന ഒരു എഴുത്തു രീതി പലരും പലരീതികൾ അനുവർത്തിച്ചു പോരുന്നു , പ്രാചീന കാലം മുതൽക്കേ ഇവകൾ എഴുതിയിരുന്നു ചിലർ അതിനെ നുറുങ്ങു കവിതകൾ , ഒറ്റവരി കവിതകൾ , മൂന്നു വരി കവിതകൾ നാല് വരി കവിതകൾ എന്ന് പറയും നമ്മുടെ മണ്മറഞ്ഞു പോയ കവികൾ എഴുതിയവ കവിളൊട്ടിയ കടവ്- എല്ലുന്തിയ ചുവന്ന അമ്പലപ്പടി ചൂണ്ടുന്ന പാത -മഹാ കവി പി.കുഞ്ഞിരാമന്‍നായര്‍ യൂസഫലി കേച്ചേരിയുടെ കുറുങ്കവിതകൾ ഗുണ്ടകള്‍ ഉണ്ടാകുന്നത് കള്ളനും പോലീസും ഒത്തുകളിക്കയാല്‍ ഗുണ്ടയെ വെച്ചു പൂജിപ്പൂ ലോകം ...................................................... കവിയുടെ ധര്‍മ്മം വാടിയില്‍ പൂകൊഴിഞ്ഞപ്പോള്‍ മഹാകവി പാടി, പുഴുവതു തിന്നുതീര്‍ത്തു ................................................... പക്ഷവാദം വാമപക്ഷം സര്‍ക്കാരുണ്ടാക്കിയാല്‍ നന്ദി ഗ്രാമത്തിന് രക്തവും പച്ചവെള്ളം ........................................................ ഇറക്കം ഏറ്റമിറക്കവുമുള്ള മണ്ണില്‍ ...
Comments
കെട്ടാന്‍ ഇല്ലിനി ഒരു വേഷവുമിനിയും
കാട്ടനില്ല ഒരു മുദ്രയുമിനിയും
പദം ചൊല്ലി തീര്ക്കാനില്ലിനിയും
മേളപദമില്ലിനി കൊട്ടി തീര്‍ക്കാനിനിയും
ചൊല്ലാന്‍ എനിക്കിനി ഒരു കഥയാരു തരുമിനിയും
ജീവിത പുസ്തകത്താളിനി ശൂന്യം
അടുത്ത എഡിഷന് ഇറക്കൂ വേഗം...