സുഹുര്‍ത്തെ നിന്റെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍



സുഹുര്‍ത്തെ നിന്റെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ 

ഇനി വേണ്ടനിക്ക് പേരും പെരുമയും 
ഓര്‍മ്മകളുടെ മൃതിവലയത്തില്‍ പെട്ടു 
ഉഴലുകയും വേണ്ടിയിനി ,താങ്കളെപോലെ ഉള്ളൊരു 
സുഹൃത്തുള്ളപ്പോള്‍ വേറെ ഉള്ളവര്‍ എന്തിന്
*******************************************************************
ചില സുഹുര്‍ത്തുക്കളെ  നിന്മിഷങ്ങള്‍ക്കുള്ളില്‍
അറിഞ്ഞു  കൊണ്ട്  വിസ്മരിക്കുന്നു 
എന്നാലോ ചിലരെ ആണ് നിമിഷങ്ങള്‍ക്കകം ഓര്‍ക്കപെടുക 
ഞാന്‍ താങ്കളോട് ഇത് തന്നെ ആണ് ചോദിക്കുന്നത് 
സുഹുര്‍ത്തു വലയങ്ങളില്‍ എന്റെ നിലവാരം എവിടെയാണോ ആവോ ?
*******************************************************************
സന്തോഷത്താല്‍ മനസ്സിനെ ഉണര്‍ത്തുകയും 
ദുഃഖത്തില്‍നിന്നും ഹൃദയത്തെ മോചിപ്പിച്ചും 
കഴിഞ്ഞു പോകവേ എനിക്ക് ഒരു  അപേക്ഷയേ  ഉള്ളു 
താങ്കളോട് സുഹുര്‍ത്തെ ദിവസത്തില്‍ ഒരിക്കലെങ്കിലും 
ഒന്ന്  എന്നെക്കുറിച്ച് ഓര്‍ക്കുവാന്‍ സമയം കണ്ടെത്തണേ   
*******************************************************************
ജീവിതം മുറിവുകള്‍ നിറഞ്ഞതെങ്കിലും 
സമയത്തെ മുറുവുണക്കിയായി മാറ്റാന്‍ പഠിക്കു 
തോല്‍ക്കണം എന്നായാലും   മൃത്യുവിന്‍ മുമ്പിലായി 
എങ്കിലും സുഹുര്‍ത്തെ ജീവിതത്തെ ജീവിച്ചു തന്നെ തീര്‍ക്കുക 
*******************************************************************
ഓരോ ഓര്‍മ്മകളിലും നിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്നു 
എന്റെ കണ്ണുകള്‍ തേടുന്നത് അവളെ  തന്നെയാണ് 
നിങ്ങളും പ്രാര്‍ത്ഥിക്കുക സുഹുര്‍ത്തുക്കളെ എനിക്കായി എന്തെന്നാല്‍ 
നിങ്ങളുടെ വിളികളില്‍   ദൈവാംശമുണ്ടെന്നാണ്‌ എന്റെ വിശ്വാസം 
*******************************************************************
നിരന്തര ചിന്തയാലും സന്ദര്‍ഭോചിതമായി
മനസ്സിലാക്കുന്നു നിങ്ങളെ പോലെ ഒരു ആള്‍ 
ഉണ്ടായിരുന്നുമില്ല എന്നാല്‍ ഇനി ഉണ്ടാവുകയുമില്ല 
അതിനാലല്ലോ സുഹുര്‍ത്തെ താങ്കളെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത്  
`
*******************************************************************
ഇന്ന് `അകലെനിന്നും കണ്ടുടനെ ഒരുവന്‍ ,
സലാം പറഞ്ഞു പോയി,ഓര്‍മ്മകളെ അടിമയാക്കിയകന്നു 
ആര്‍ക്കായിരുന്നോ എന്റെ ജീവന്‍ പണയപ്പെടുത്തിയിരുന്നുവോ   
അവന്‍ തന്നെ എന്നെ ലേലത്തില്‍ വിറ്റൊഴിഞ്ഞല്ലോ ,സുഹുര്‍ത്തെ   
*******************************************************************

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “