കുറും കവിതകൾ - 349

കുറും കവിതകൾ - 349


പകലോടുങ്ങി
മുറിഞ്ഞ നിഴലുകൾ .
ചിതറിയ പച്ചപ്പുൽമേട.

രാക്കാറ്റകന്നു
ഒരു ചെറു വെള്ള തുവൽ .
ചെളിക്കുണ്ടിൽ  പൊങ്ങിക്കിടന്നു

മൂവന്തിക്ക്
ഒടിഞ്ഞ മരചില്ലകൾക്കിടയിൽ
പൂര്‍ണ്ണചന്ദ്രന്‍...

അരുണോദയം
ഓന്തിൻ ചുവന്ന കഴുത്ത്
സ്വർണ്ണ വർണ്ണമായി

 
മദ്ധ്യാഹ്നം
തത്തകളുടെ കലപില ഉയർന്നു
എന്തെന്നറിയാതെ കാറ്റുവീശി ...

വേട്ടക്കാരന്റെ ചന്ദ്രൻ
മുറിവേറ്റ മഴ
നായ ഓലിയിട്ടു ...

പകലോടുക്കം
ചവിട്ടേറ്റു  ..
ഇറുന്നുവീണ റോസാദളങ്ങൾ ..

പുതിയ നഗരം
പുതിയ വീട്ടുടമസ്ഥന്‍
......പഴയ മണികൾ.

ഉദ്യാന വിരുന്ന്
എല്ലാ പൂക്കളെയും
ക്ഷണിച്ചു

മഴപെയ്യ്തു ചിതറി
നടപ്പാതയോരങ്ങളിലെ ചെമ്പലയിൽ
വെള്ളത്തുള്ളികൾ നൃത്തം വച്ചു
 

ഒന്നുമില്ലായിമ്മകളുടെ മൈലുകൾ താണ്ടി .
അവസാനം ജീവിത ചിഹ്നങ്ങൾ
സെമിത്തേരിയിൽ തെളിഞ്ഞു ...  

കാർമേഘങ്ങൾ കുമിഞ്ഞു
വിയർപ്പിന്റെ അവസാനം
കുളിർമഴയായി പെയ്യ്തിറങ്ങി  


അടുക്കുംതോറും
അശനിവര്‍ഷം.
ഭയഹേതു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “