Tuesday 30 November 2010

നേട്ടം

മാറ്റം ഒരു മാറ്റം


മഴയുടെ ഊറ്റം

കുളിര്‍ തെന്നലിന്‍ തോറ്റം

അറ്റ ഇലതന്‍ കോട്ടം

മുറ്റം അടിച്ചു തളിക്കുവാന്‍ ഓട്ടം

നീറ്റുന്ന നിഴലാട്ടം

പക്ഷം പറഞ്ഞു നിറക്കുന്നു അക്ഷം

തേടുന്നു കുറ്റങ്ങള്‍ തന്‍ വായി നാറ്റം

വറ്റുകയില്ല ഒരിക്കലുമി കുട്ടം

വറ്റിനു വേണ്ടി ഒരു ചുറ്റം

അഞ്ചലോട്ട ക്കാരന്റെ നോട്ടം

അസ്സലായി ഈ ചാഞ്ചാട്ടം

കഴിവുറ്റവര്‍ തന്‍ തോറ്റം

ഉള്ളിന്റെ ഉള്ളിലെ വെട്ടം

ഉണ്ടെന്നു അറിഞ്ഞു അതിന്‍ നേട്ടം

Friday 26 November 2010

കനവോ നിനവോ എന്ന് അറിയാതെ

കുതറി ഓടുന്ന മനസ്സിന്‍റെ




കുസൃതി കണ്ടു ഞാന്‍



മണലാരണ്യങ്ങളും



മരുപ്പച്ചകളും തേടി



പറയാന്‍ മടിക്കാത്ത



പങ്കു വെക്കുവാനാകാത്ത



വഴിയികളിലുടെ ഒക്കെ



ഓടിയണച്ചു കിതപ്പു



തിരിഞ്ഞു നോക്കിയപ്പോഴേക്കും



കണ്ടില്ല ഒരു കാല്‍പ്പാദങ്ങളും



ചുമലിലെ ഭാരത്താല്‍



തല കുനിക്കാതെയുള്ള



നിലനില്‍പ്പിന്റെ മുറവിളികള്‍ക്കു



കണ്ണും കാതും പായിക്കാതെ



മന്വന്തര മാനങ്ങള്‍ കടന്ന മരവിപ്പുകള്‍



ലാഖവ അവസ്ഥയുടെ സുഖം



കനവോ നിനവോ എന്ന്



വര്‍ണ്ണിക്കാന്‍ ആകാതെ നില്‍പ്പു

26 /11 ഒരു പുനര്‍ ചിന്തനം

26 /11 ഒരു പുനര്‍ ചിന്തനം




(രണ്ടു വര്‍ഷങ്ങളായി എഴുതികൊണ്ടിരിക്കുന്ന കവിത ചേര്‍ത്തു വായിച്ചു കൊണ്ട് ചുവടെ ചേര്‍ക്കുന്നു

ചിത്രം രാവിലെ എടുത്തത്‌ യാദൃശികം എന്ന് പറയട്ടെ സുര്യന്റെ ചിത്രത്തോടൊപ്പം രണ്ടു കാക്കകളെയും കാണാം )

26/11 നു ശേഷം മുംബായ്(27/11/2008 എഴുതിയത്)

ആകാശത്തെ ഭേദിക്കു മാറ് മുഴങ്ങും



ആരവങ്ങളുടെ നടുവിലായ്‌



കരുത്തപുക പടലങ്ങളും



കുറുകുറെ കരുന്ന പറവകളും



പാറിപറന്നു ചേക്കേറാന്‍



ഇടമില്ലാതെ വട്ടമടിച്ചു



നടക്കുമ്പോഴായ് മറനീക്കി



ക്യാമറ കണ്ണുമായ്‌



ആഘോഷങ്ങള്‍ തീര്‍ക്കുന്നവരുടെ



ആലാപവിലപങ്ങള് തീരവേ



ലാത്തിരി കെട്ടയടങ്ങിയതിനു മുന്നില്‍‌



ലാത്തി വീശി അകമ്പടിയോടെ



ഊരുറപ്പില്ലാത്ത മതങ്ങളുമായ്



മദമിളക്കി മാന്യതവിട്ട്



ദുഖങ്ങളുടെ കണ്ണുനീരോപ്പുവാന്‍



ഉപ്പിന്റെ വിലയില്ലത്ത് കൂട്ടര്‍



പെയ്തു ഒഴിഞ്ഞ മാനം നോക്കി



കഴുക കണ്ണുമായ്‌ പൌരസവാരിക്കിറങ്ങുമ്പോള്



മുന്‍പേ വന്നവര്‍ക്ക്‌ വിപരിതമായ്



മുംബയ്‌ നിവാസികള്‍ മനം നോന്തു മനനം ചെയ്യുവോര്‍



എരിഞ്ഞു തീര്‍ന്ന മെഴുകുതിരി പോലെ



പൊലിഞ്ഞു പോയ സൈന്യത്തിനായ്



തിരി കൊളുത്തി ആരവം മുഴക്കുമ്പോഴായ്



ഇതുകണ്ട് ഭരതമാതാവിന്‍ വീരപുത്രര്‍



അങ്ങ് ആകാശ വീഥിയിലയ്



പുഞ്ചിരി പൊഴിക്കുന്നു അമരതാരകങ്ങളായ്

26 /11 /2009

എഴുതിയത്





എന്നാലിനി പറയാതിരിക്ക വയ്യ



ഇവയെല്ലാം ചെയ്യ്തുകൂട്ടിയവര്‍ക്ക്‍



ശിക്ഷകിട്ടാതെ സര്‍ക്കാരിന്‍ അഥിതിയായ്



സുഖമായി കഴിയുന്നു വര്‍ഷങ്ങളായി







26 /11 /2010 ഒരു പുനര്‍ ചിന്തനം

നീതി ദേവിക്കുമുന്നിലായ്കശാപ്പു കാരനാംകസബ്

മരണത്തിന്റെ കഴുമര ചുവടു തേടി നില്‍പ്പു

രണത്തിന്റെ ഭീതിയില്ലാതെ വര്‍ഷം രണ്ടു തകഞ്ഞു

ഭാരിച്ച ചിലവുകളുടെ എഴുതി തീര്‍ക്കാനാകാത്ത

കരുത്ഹ അദ്ധ്യായമായി മാറുന്നു ദിനങ്ങളത്രയും

Saturday 20 November 2010

പരിധിക്കു പുറത്തു

സിംഹങ്ങള്‍ സിമ്മുകളായി മാറുന്നു


കോണുകളില്‍ "ലൂപ്പുകളും"

ഒളിഞ്ഞും തെളിഞ്ഞും നിന്ന്

"യൂണീ ഓളുകളും" ഓളപ്പാച്ചിലുകളില്‍

പരുധിക്ക് പുറത്തായപ്പോള്‍

പലരും അഴി-മതി അഴുമതിയില്‍

മുങ്ങി കുളിച്ചു, ആയിരം രൂപകളുടെ

പുറത്തിരുന്നു പല്ലില്ലാ മോണകാട്ടി

ചിരിക്കുന്ന ചിത്രത്തിന്‍ ചാരുതയും

ചാരിത്രവും ചരിത്രവുമറിയാതെ

രണ്ടു -ജീ യായ് തരംഗ ദൈര്‍ഘ്യമേറിയ

വിനിമയ സുഖ ഭോഗങ്ങളിന്നു ഭവിക്കുമ്പോള്‍

പാവം കുട്ടികള്‍ കാലത്ത്

പള്ളികുടത്തിന്‍ മുറ്റത്ത് നിന്ന്

ഉറക്കെ വിളിച്ചു പറയുന്നു

"ഇന്ത്യ എന്റെ രാജ്യ മാണ്‌

എല്ലാ ഇന്ത്യകാരും ............. "

എന്തിനു ഇത് പ്രാപ്യമാര്‍ന്നു

അന്ഭവിച്ചു സുഖിക്കുന്നു ഒരുകുട്ടര്‍

മറ്റുള്ളവര്‍ പറയുന്നു "സത്യമേവ ജയതേ".......????!!!!!!

===========================================================================================

ചിത്രം ഇന്ന് രാവിലെ വണ്ടിയില്‍ വന്നപ്പോള്‍ എടുത്തത്‌ ചിത്രത്തില്‍ ഒന്ന് നോക്കു എല്ലാം വെക്തമായി കാണാം സ്ഥലം ,എയര്‍ പോര്‍ട്ട്‌ റോഡ്‌ ,സാക്കി നാക്ക,മുംബൈ

Friday 19 November 2010

കടവുളേ കാപ്പാത്തുങ്കോ

കരുണയുള്ളൊരു നിധിയിതു


കണ്ടു നിന്നിതു കടം കൊള്ളും

കരുത്തില്ലതൊരു ജനതയുടെ

കണ്ണുനീരിന്‍ വിലയറിയാതെ

കറുപ്പോക്കെ വെളുപ്പാക്കംയിരുന്നു

കോടികള്‍ മുപ്പത്തിയഞ്ചിനു മേല്‍ മുടക്കി

കണ്ണിലുണ്ണിയാം അളഗിരിയുടെ

കരുത്തേറിയ മകനാം ദുരയുടെ

കല്യാണ മാമാങ്കം നടത്തിയങ്ങു

കേമാമാക്കി മീനാക്ഷിക്കുമുന്നിലായി

കണ്ടു ദുരിത മേറിയ തമിഴ് മക്കള്‍

കരള്‍ നൊന്തു മനസ്സിലേറ്റിയ ഗിരിയുമായി

കരഞ്ഞു പ്രാര്‍ത്ഥിച്ചു

കടവുളേ കാപ്പാത്തുങ്കോയെന്നു

Monday 15 November 2010

( a + b)²

( a + b)² അവന്‍ തിരിച്ചും മറിച്ചും


ഉത്തരം തേടുകയായി

ജനന മരണ കണക്കുകളുടെ പെരുക്കങ്ങളില്‍

നാളെയുടെ അക്കങ്ങളിലേക്ക്

പൂഴ്ന്നു ഇഴയുന്ന ചിന്തകളില്‍

ഇന്നലേകളുടെ ശിഷ്ടങ്ങള്‍ വേറും

ഉച്ചിഷ്ടം പോലെ തോന്നി തുടങ്ങി

കടന്നു വന്ന പാതകള്‍

പദ സ്പര്‍ശനങ്ങളുടെ ഏടുകളില്‍

എലുകകളില്‍ അവസാനം കണ്ടെത്തിയ

ഉത്തരങ്ങള്‍ക്കു മാറ്റമില്ല

സമവാക്യങ്ങള്‍ വര്‍ണ്ണങ്ങള്‍

ജാമേതിയ ചിഹ്നങ്ങള്‍ എല്ലാം

ഒത്തു നോക്കി ചിന്തകളുടെ

ചീര്‍ത്ത് വരുന്ന ഖണ്ഡങ്ങള്‍

ചെത്തി നീക്കി നോക്കുമ്പോള്‍

അതെ അതുതന്നെ

( a + b)² = a² + 2ab + b²


ഞാനും എന്റെ അച്ഛനും

അപ്പൂപ്പനും അവരുടെ

അപ്പൂപ്പന്‍ മാരുടെയും

കണക്കുകള്‍ക്കു ഒട്ടുമേ മാറ്റമില്ലാതെ

തുടര്‍ന്നു കൊണ്ടേ ഇരുന്നു

Friday 12 November 2010

ചെറു സത്യങ്ങള്‍

ചെറു സത്യങ്ങള്‍




കുട്ടിക്കാലത്ത് അച്ഛനേക്കാള്‍

വളരുവാന്‍ കൊതിച്ചിരുന്നു

എന്നാല്‍ ഇന്ന് തകരുന്ന

ഹൃദയവും സ്വപ്നങ്ങളെക്കാള്‍

എത്ര നന്നായിരുന്നു അന്നത്തെ

ഒടിഞ്ഞ പെന്‍സിലും

മുഴുവനാകാത്ത ഗൃഹപാഠങ്ങളും



********************************************************


ബന്ധങ്ങളെ നില നിര്‍ത്തുവാന്‍

ഉള്ള പരിശ്രമം ഒരിക്കലും സത്യമല്ല

ബന്ധങ്ങള്‍ സത്യസന്ധമാണെങ്കില്‍

നില നിര്‍ത്താന്‍ പരിശ്രമത്തിന്‍ ആവശ്യകതയില്ല



*************************************************************


സമുദ്രം എല്ലാവര്‍ക്കും സ്വന്തം

ചിലര്‍ക്കു പവിഴങ്ങള്‍ കിട്ടുമ്പോള്‍

മറ്റുള്ളവര്‍ക്ക് കിട്ടുന്നു കക്കയും മത്സ്യവും

എന്നാല്‍ വരുന്നു ചിലര്‍ നനഞ്ഞ കാലുമായി

ലോകം എല്ലാവരുടെയും ആണെങ്കിലും

പരിശ്രമത്തിന്റെ ഫലമേ ലഭിക്കുക എപ്പോഴും

*******************************************************************

മഹാ വിസ്‌ഫോടനത്തിലുടെയല്ല

ഒരിക്കലും ജീവിതാന്ത്യം

പിറു പിറുപ്പുകളും കുന്നയിമ്മയാണ്

പെട്ടന്നു പട്ടടയോളമെത്തിക്കുന്നത്‌
 
*******************************************************************************************
ചിത്രങ്ങള്‍  കടപ്പാട് ഗൂഗിള്‍ അമ്മച്ചിയോട്‌

Thursday 11 November 2010

വിലയില്ലാത്തത്

മുഖ പുസ്തക പ്രേമികളും


ഓര്‍മ്മ കുട്ടികളുമറിയാന്‍

പത്തു പൈസ കൊടുത്തിടത്തു

ഇന്ന് നാലുരൂപ കൊടുക്കണം

ആന വണ്ടിയിലേറാന്‍

അമ്പതു പൈസ കൊടുത്തു വാങ്ങിയ

അരിക്കിന്നു ഇരുപതു രൂപ കിലോ

കണ്ണി മാങ്ങയും കുമ്പളങ്ങയും ചക്കയും

വാഴകുമ്പും വാഴപ്പിണ്ടിയും

മുരിങ്ങയില കറി വേപ്പിലക്കും

ഇന്നു ഏറെ കൊടുക്കണം വിലയതിനു

നടക്കുവാന്‍ ആരും മുതിരാറില്ല

കൈയ്യിലിരിക്കും മൊബയിലുടെ

വരുത്തുന്നു ആഹാര നീഹാരാതികള്‍

ഏറുന്നു നിരകള്‍ മരുന്നു കടകളിലും

ആശുപത്രിയിലും പിന്നെ

ഏറാത്ത നീളാത്ത വില

മനുഷ്യന്റെ മാത്രമെന്ന്‍യറിക

Tuesday 9 November 2010

നിത്യ കാഴ്ചകള്‍



നിത്യ കാഴ്ചകള്‍

പാലും പത്രവും പിന്നെയെത്തും

പൂവും പച്ച വെള്ള പാത്രവും

പറ്റി വാതിക്കലെത്തി നില്‍ക്കുന്ന

പുലര്‍ കാല ദൃശ്യങ്ങളെ മറികടന്നു

പുലര്‍ത്തു വാനുള്ള വയറുകളും

പലവക പലവെഞ്ചന വഞ്ചന

പകര്‍ത്തുവനകാത്ത കണക്കുകളുമായി

പാഞ്ഞുയെത്തുന്നു പിടിമുറുക്കങ്ങള്‍

പായുന്ന ജന സമുദ്രങ്ങളില്‍

പിടയുന്ന മനസ്സുകള്‍ക്ക് ആശ്വസമായ്യെത്തി

പലവുരു ഉത്സവങ്ങളായി

പാതി രാവില്‍ പാലോളി വിടരത്തും

പാതയൊര വിളക്കുകളുടെ ചുവട്ടില്‍

പോലിയുന്ന സ്വപ്നങ്ങളും സ്വന്തനങ്ങളും

പേറുന്ന ജീവിതങ്ങളെ കണ്ടു വീണ്ടും

പിറക്കുന്ന പുലരിക്കായ്‌ കാത്ത്

പരിണാമ ചക്രം പോലെ തിരിയുന്നു ദിനചര്യകള്‍

Thursday 4 November 2010

ഓക്കെ

ഓക്കെ



പണ്ടത്തെ തമ്പുരാന്‍

കാര്യസ്ഥനോട് ചൊല്ലി

ആയിക്കോട്ടേ ആയിക്കോട്ടേ

ഇന്ന് കണ്ട കൗപീനധാരിയാം

"മലയാലി "ചൊല്ലി മങ്ക്ളിഷില്‍

ഓക്കെ ഓക്കെ ഓക്കെ

എസ് എമ്മസ്സില്‍ എഴുതി കെ

കമന്‍റ് ഇടുന്നു നെറ്റിലും ചാറ്റിലും

കമട്ടുന്നു ഓക്കെ ഓക്കെ ഓക്കെ

പിന്നെ ചിലര്‍ ഓക്കെയിലുടെ

പറഞ്ഞു പോകുന്നു

ഓര്‍മ്മ ഉണ്ടോ

കുട്ടാ ഈ മുഖം എന്നും

ഈ വാക്കിന്റെ ജന്മത്തിനു പിറകില്‍

ഉണ്ട് ഏറെ കഥകള്‍ അറിയുക

സ്കോട്ട്ലാണ്ടിലെ "ഓച്ച് ഏയ്"

അത് പിന്നെ ഗ്രീക്കുകാര്‍ പറയുന്നു

"ഓലാ കലാ" എന്തെന്നാല്‍ അത് നല്ലതാണെന്ന്

ഫ്രെഞ്ച് തുറമുഖ എജെന്‍റെ ഒബെതിയകെല്ലി

ചരക്കുകളുടെ മുകളില്‍ ഒപ്പ് വച്ചു ഓക്കെ

എന്നാല്‍ ഈ വക

അധര ചര്‍വ്വണ വിപ്ലവം നടത്താതെ

ഇനി എങ്കിലും ഈ ഓക്കെയെല്ലാം

കന്നുകാലിക്കു കൊടുക്കുകില്‍

ഷീര വിപ്ലവം തന്നെ സൃഷ്ട്ടിക്കാം


ഇത് വായിച്ചിട്ട് മലയാളിയുടെ

ഓക്കെ എന്നു പറയരുതേ മറ്റൊന്നുമല്ല

ഓടെടാ കെ മോനെ എന്ന്

ഇതിനും മറുപടിയായി നല്‍കുമല്ലോ ഓക്കെ

Wednesday 3 November 2010

എവിടെ നിന്ന് കിട്ടി ?!!!

എവിടെ നിന്ന് കിട്ടി ?!!!


എന്റെ ബുദ്ധി യുടെ അളവ്

മെഗാ ബയിറ്റിലോ

ജിഗാ ബയിറ്റിലോ

ടെഗാ ബയിറ്റിലോ

ടെട്രാ ബയിറ്റിലോ

ഒരുക്കുവാനാകുകയില്ല

പിന്നെ

കണ്ണിന്‍റെ ശക്തി

മെഗാപിക്സെല്‍ല്ലിലോ

ജിഗാപിക്സെല്‍ല്ലിലോ

അളക്കുവാനാകുകയില്ല

കേള്‍വിയുടെ കാര്യത്തില്‍

ബെല്ലുകളില്‍ ഒതുക്കി നിര്‍ത്താം

എത്ര റാം കുട്ടിയാലും

ഒന്നുമേ ശരിയകുകയില്ല

ദഹന ശമന പരവശനാകുമെനിക്ക്

ലഭിച്ച ഈ കരുത്തുക്കള്‍

എവിടെ നിന്നും കിട്ടി ?!!!!

Tuesday 2 November 2010

നില നില്‍പ്പിനായ്

തേടുന്നു ഞാനെന്‍റെ മൗനനൊമ്പരങ്ങല്‍


പമ്പരം പോലെ ചുറ്റിക്കറങ്ങുമെന്‍

ചിന്തകളെ ചിരവി തീര്‍ക്കുമ്പോള്‍

കത്തിയമരുന്ന ശോഭക്കു മുന്നില്‍

കാഞ്ഞ ചുടുകള്‍ക്കു ഹിമത്തിന്‍ മരുവിപ്പ്

നിഴലുകളും പഴി ചാരിയകലുമ്പോള്‍

നില നില്‍പ്പിന്റെ വാഞ്ചനകള്‍

ലാഞ്ചനകളില്ലാതെ തല കുമ്പിട്ടു

ലാഖവത്തോടെ തിരികെ വരാനുള്ള

അഭിനിവേശങ്ങിളില്ലാതെ

അലയുന്ന നേരത്ത് കണ്ടു മറന്നൊരു

മുഖങ്ങളെയറിയാതെ

നുഖ ചാലുകള്‍ കീറിയ മണ്ണിന്റെ

മാറിലായ് വീണ്ടും കിളിര്‍ക്കുവാനുള്ള

മോഹത്തിന്‍ വിത്തിന്റെ മുളനുള്ളി കളയുവാന്‍

വെമ്പുന്ന പകലിന്റെ തേങ്ങലുകളറിയാതെ

ചേക്കേറുന്ന കുട്ടുകാരെത്തി നില്‍പ്പു കൂമന്റെ

കണ്ണുമായ് രാത്രിയിലായ്

തപ്പി തടയുന്നു ഏകാകിയായി

വെള്ളി നൂലുകളുടെ പ്രഭകള്‍ക്കായി

ചക്രവാളത്തെ നോക്കി

നീയില്ലയെങ്കില്‍

വഴി തേടിയലയുന്ന പഥികരേ


സൂര്യനും ചന്ദ്രനും താരകങ്ങളും

പകലും രാത്രിയും ഇല്ലാത്ത

കുയിലുകള്‍ പാടാത്ത

മയിലുകള്‍ ആടാത്ത

കാന ഛായും ചോലകളുമില്ലാത്ത

പുല്ലു മുളക്കാത്ത തരിശായ പാടം പോല്‍

ലോകത്തിന്‍ സ്പന്ദനമറിയുന്ന

ബ്ലോഗന്മാരെ ബ്ലോഗികളെ

ഗൂഗിളില്ലാത്ത പുലരികളും സന്ധ്യകളും

നിങ്ങളാല്‍ സങ്കല്‍പ്പിക്കാനാകുമോ!!!!!!!!??????

Monday 1 November 2010

ബാണ്ടുപ്പിലെ ഒരു ദീപാവലി കാഴ്ച

bx-bx067w

കടകെണി

സുഖമായി ഉറങ്ങുന്നവര്‍ അറിക


അടി തെറ്റിയാല്‍ മല്ലനും വിഴുമല്ലോ

കോടിപ്പോകും മനസ്സും ശരിരവും

കോര്‍ത്തിണക്കുന്നു ഭാരതത്തിന്‍ നഷ്ടപ്പെട്ട

സോത്തുക്കളാം മൈസൂര്‍ സുല്‍ത്താന്റെ വാളും

മാഹത്ത്മജി തന്‍ വട്ടക്കണ്ണാടിയും -

-ഘടികാരവും പാത്രങ്ങളും സ്വര്‍ണ്ണത്താല്‍

പൂശും അമ്പലങ്ങളും എന്നിരുന്നാലും

വിമാനഇന്ധനം വാങ്ങിയ ഇനത്തില്‍

കോടികളുടെ കടക്കെണിയിലമരുമ്പോള്‍

ഇതാ തന്‍കുടുംബ വിടിനെ ഫ്ലാറ്റാക്കി

മാറ്റാന്‍ മുതുരുന്നു കോടികള്‍ മുടക്കി

മദ്യ രാജാവിന്റെ അവസ്ഥ ഇങ്ങനെങ്കില്‍

മാസ ശമ്പളം പറ്റുന്ന നമ്മുടെ ഗതിയും

നിത്യം ശാപമില്ലാതെ കൂലി കിട്ടുന്നവന്റെ

സന്തോഷമായ ജീവിത സുഖം

ഇവര്‍ക്കുണ്ടോ ലഭിപ്പു