ഋതു വസന്തം വന്നിട്ടും

ഋതുവസന്തം വന്നിട്ടും 


പകലന്തിയോളം കാത്തിരുന്നിട്ടും 
കല്ലുംമുള്ളുംനിറഞ്ഞജീവിതപാതയിലായ്നീയെന്നും
കൂട്ടുവന്നിടുമോ?

കണ്ണുനീർപ്പാടം 
കടന്നുവന്നൊരു 
കനവിന്റെക്കണ്മണിയേ!
കദനത്തിൻനോവു വിശപ്പെന്നോ!

തുമ്പപ്പൂചേലതു കണ്ടിട്ടോ തുമ്പീ! നീ തുള്ളിയതു?  അതോ 
തൂശ്ശനിലയിൽവിളമ്പിയ 
തൂവെള്ളചോറു കണ്ടിട്ടോ 

ഋതുവസന്തം വന്നിട്ടും, 
പൂമണംപ്പെയ്തിട്ടും,
പൂമ്പൊടി വിതറിയിട്ടും,
ചിറകടിച്ചു
നീയെങ്ങുപോയി? 

ജീ ആർ കവിയൂർ 
23 09 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “