1987 ല്‍ ഞാന്‍ കണ്ട കല്‍ക്കത്ത

കാശിനായ് കാലം കഴിക്കാന്‍


കൈവണ്ടി വലിക്കും

കറുത്ത് കഷ്ടപ്പെടുന്നവരുടെ

കാളിമയാര്‍ന്ന മുഖവുമായ് ചുറ്റുന്ന

കാളി വേഷക്കാരും

കാല്‍ അണ കൊടുത്താല്‍

കശാപ്പു ചെയ്യാനും മടിക്കാത്ത

കര്‍മ്മങ്ങള്‍ കൈ വിട്ടു ഹര്‍മ്മ്യങ്ങളില്‍

കഴിയും ധ്വരകള്‍ നിവസിച്ചിരുന്ന ഇവിടം

കാരിരുമ്പില്‍ തീര്‍ത്തൊരു തുക്കു പാലവും

കാല്‍ അകലത്തില്‍

കറുത്ത ചാലുകള്‍ ഒഴുകും തെരുവു വക്കിലെ

കമ്മ്യൂണിസം പരത്തും ഈച്ചകളും

കൊതുകും നിറഞ്ഞ പഴയ കെട്ടിട സമുച്ചയങ്ങളും

കൈയ്യാട്ടി വിളിക്കും കരിവളക്കുട്ടം നിറയും

കാമത്തിന്‍ കാതുകളാം സോനാഗാച്ചിയും അടങ്ങുമി

കല്‍ക്കണ്ട നഗരിയോ

കാളി കാത്ത നഗരമോ

കൊല്‍ക്കത്താ നഗരം

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “