എന്തെ ഞാനിങ്ങനെ എന്‍റെ നാടിങ്ങനെ

ഒരു വിളിയില്‍ എത്തി നില്‍ക്കും


ആബുലന്‍സിനെക്കാള്‍ മുന്നില്‍

പീസ്സയും ബര്‍ഗറും

കാറു വാങ്ങുവാന്‍ ലോണുകിട്ടും

അതിലും ഏറിനില്‍ക്കും പലിശ

വിദ്യാഭ്യാസ ലോണുകള്‍ക്ക്

പണമേറെയുണ്ട് ക്രികെറ്റു ടീമിനെ വാങ്ങുവാന്‍

എന്നാല്‍ ഇല്ല കൊടുക്കുവാന്‍

ജീവ കാരുണൃയ പ്രവര്‍ത്തനങ്ങള്‍ക്കായി

ശീതികരിച്ച കടകളില്‍ നിന്നും വാങ്ങും ചെരുപ്പുകള്‍

പച്ചകറിയോ തെരുവോര പാതയില്‍നിന്നും

രണ ഭങ്കുരാമാം മണിമന്ദിരങ്ങളില്‍

പിഴിഞ്ഞു സംഭരിച്ചിടുന്നു ശീതികരിച്ച്

രണം പണമായി ഒഴുക്കുന്നു സമ്പന്നതയുടെ സിരകളിലായ്

മരുന്ന് ആഹരമാക്കിയും ആഹാരം മരുന്നാക്കിമാറ്റുന്നു

രസനകള്‍ക്ക് സ്വാദ്‌യെറ്റുവാന്‍

രാസായാനങ്ങളാല്‍ ശീതള പനിയങ്ങള്‍ കുടിക്കുമ്പോള്‍

വേണം പാത്രം കഴുകുവാന്‍ നാരങ്ങാ നീരല്‍ നിര്‍മ്മിക്കുന്നത്

എല്ലാവര്‍ക്കും പ്രശസ്തരാവണം എന്നാല്‍

പ്രഷത്തിക്കു ഉതകുന്ന പാതകള്‍

എങ്ങിനെയെന്നു തെടുകയില്ല അല്‍പ്പവും

എന്തെ ഞാനിങ്ങനെ എന്‍റെ നാടിങ്ങനെ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “