ഹനുമൽ ഭക്തിഗീതം: സത്യവും സങ്കല്പവും

 ഹനുമൽ ഭക്തിഗീതം: സത്യവും സങ്കല്പവും
 

അഞ്ജന തനയനാം ഹനുമാനെ,
അറിഞ്ഞു നിന്നെ ഭജിപ്പവരെ കാത്തിടുന്നു നീയെന്നും!
ശ്രീരാമ ദൂതാ... ജയ് ജയ് ഹനുമാൻ...
ശ്രീരാമ ദൂതാ... ജയ് ജയ് ഹനുമാൻ...

അഞ്ജനാപുത്രനായ് മണ്ണിൽ ജനിച്ചവൻ,
ആഞ്ജനേയൻ നിത്യബ്രഹ്മചാരിയായി.
രാമനാമം നെഞ്ചിൽ കാത്തുസൂക്ഷിച്ചവൻ,
വായുപുത്രൻ നമ്മെ കാത്തിടുന്നു നീയെന്നും.

നവവ്യാകരണങ്ങൾ അഭ്യസിച്ചീടുവാൻ,
സൂര്യദേവനെ തൻ ഗുരുവായി വരിച്ചവൻ.
ഗുരുദക്ഷിണയ്ക്കായി മാത്രം ഒരു കഥ,
സുവർചലാ വിവാഹമായ് കേൾക്കുന്നു നമ്മൾ.

അഞ്ജന തനയനാം ഹനുമാനെ,
അറിഞ്ഞു നിന്നെ ഭജിപ്പവരെ കാത്തിടുന്നു നീയെന്നും!
ശ്രീരാമ ദൂതാ... ജയ് ജയ് ഹനുമാൻ...

സൂര്യപുത്രിയെന്ന് ചൊല്ലിടും കഥകളിൽ,
കടമയ്ക്കായ് മാത്രം ചേർന്നൊരു ബന്ധം.
വിവാഹശേഷമുടൻ ധ്യാനത്തിലാണ്ടുപോയ്,
മാരുതി തൻ വ്രതം ഭംഗമില്ലാതെ കാത്തു.

പരാശരസംഹിത തൻ വരികളിൽ മാത്രമായ്,
മറ്റൊരു പ്രമാണവുമില്ലീ കഥയ്ക്ക്.
പലവിധ പതിപ്പുകൾ മാറിമറിയുമ്പോൾ,
സത്യമേതെന്നോർത്തു ചിന്തിപ്പൂ ലോകം.

അഞ്ജന തനയനാം ഹനുമാനെ,
അറിഞ്ഞു നിന്നെ ഭജിപ്പവരെ കാത്തിടുന്നു നീയെന്നും!
ശ്രീരാമ ദൂതാ... ജയ് ജയ് ഹനുമാൻ...

"ഛായ സുവർച്ചലാ സമേത സൂര്യായ" എന്ന്,
പൂജകളിൽ നമ്മൾ ചൊല്ലി വണങ്ങുന്നു.
സൂര്യന്റെ പത്നിയാം ദേവി സുവർച്ചലയെന്ന്,
വാൽമീകി രാമായണം വ്യക്തമായ് ചൊല്ലുന്നു.

സുന്ദരകാണ്ഡത്തിൽ സീതാദേവി തൻ വചനം,
സൂര്യനെ പ്രണയിച്ച സുവർച്ചലയെപ്പോലെ.
വ്യാജമാം കഥകൾക്കു പിന്നാലെ പോകാതെ,
ഹനുമൽ ബ്രഹ്മചര്യ സത്യത്തെ വാഴ്ത്താം.

അഞ്ജന തനയനാം ഹനുമാനെ,
അറിഞ്ഞു നിന്നെ ഭജിപ്പവരെ കാത്തിടുന്നു നീയെന്നും!
ശ്രീരാമ ദൂതാ... ജയ് ജയ് ഹനുമാൻ...
  
രചന
ജി ആർ കവിയൂർ 
31-05-2026
(തിരുവല്ല, കവിയൂർ)
 

Comments

Popular posts from this blog

പ്രഭാത കിരണം

വിവാഹ വാർഷിക കവിത

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ