കുട്ടനാടൻ മടപ്പാട്ട്
കുട്ടനാടൻ മടപ്പാട്ട്
കായലോളങ്ങൾ തഴുകുമീ മണ്ണിൽ
കൈകളൊന്നായ് തുഴഞ്ഞെത്തി പണ്ടേ,
ചതുപ്പുതോറും കിളച്ചുമറിച്ചു
പൊന്നുവിളയും വരമ്പു തീർത്താർ.
(ഹൊയ് ഹൊയ്... ഹൊയ്യാരോ...
തെയ് തക തെയ് തക തെയ്‌താരേ,
ഹൊയ് ഹൊയ്യാ... തെയ്‌താരേ...)
തമ്പ്രാൻ പത്തായം നിറയ്ക്കുവാനായി
പട്ടിണിപ്പാവങ്ങൾ പാടുപെട്ടു,
ഉപ്പുവെള്ളം കവർന്നെടുക്കാതെ
ചെളിമണ്ണുകൊണ്ടു കോട്ടതീർത്താർ.
(തിത്തിത്തെയ് തിത്തിത്തെയ്...
താരോ തന്തന താനേ,
തെയ് തക തെയ്‌താരോ...
തന്തന താനേ താനേ...)
കാട്ടുതൂപ്പുകൾ കയറ്റും വള്ളത്തിൽ
കൂറ്റൻ മുളന്തണ്ടു നാട്ടിനിറുത്തി,
പശിമകൂടിയ കരിമണ്ണുകുത്തി
പച്ചപ്പുല്ലിനാൽ ചേർത്തുറപ്പിച്ചു.
(ഏലേലോ... ഏലേലോ...
ഹയ്യോ ഹയ്യോ ഏലേലോ,
തെയ് തെയ് തക തെയ് തെയ് തക,
ഏലേലോ... വല്ലാത്തേലോ...)
ചിങ്ങമാസത്തിൻ കുളിരുപടർന്നു
കന്നിയും കടന്നേറെ വിയർത്തു,
ആഞ്ഞുചവിട്ടിയ ചക്രക്കരുത്തിൽ
ആഴവെള്ളം വറ്റിച്ചൊഴിഞ്ഞു.
(തക തെയ് തക തെയ്‌തോ...
തെയ് തക തെയ്‌താരോ,
തന്തന തെയ് തന്തന തെയ്,
തെയ്‌താരേ തെയ്യാരോ...)
മുറിവുണങ്ങും മണമുള്ള ചേറ്റിൽ
മുറിച്ചുവിട്ടേക്കൽ പായലുലഞ്ഞു,
കതിരണിയും നെൽക്കറ്റകൾ പാടി
കണ്ണീരുപ്പു കലർന്ന ചരിതം.
(താനേ താനേ തന്നന്നം...
തിന്തക തിത്തിത്താരോ,
താനന്നം താനേ താനേ...
തെയ് തെയ് തെയ്യാരോ...)
മടയുടഞ്ഞതുപോൽ പായും കാലം
മറക്കുകില്ലീ കർഷകപ്പെരുമ,
മണ്ണറിവുകൾ പുഴയോരത്തുണർന്ന്
മാമലനാടൊട്ടു തഴച്ചീടേണം.
(ഹൊയ്യാരോ... ഹൊയ്യാരോ...
തെയ് തക തെയ്‌താരോ,
തന്തന തന്തന തെയ്‌തക,
ഹൊയ്യാരേ ഹൊയ്യാരോ...)
രചന: ജീ ആർ കവിയൂർ
09-09-2026
(തിരുവല്ല, കവിയൂർ)
Comments