മലരണിയും കാടുകളിൽ
മലരണിയും കാടുകളിൽ
മലരണിയും കാടുകളിൽ
സുമശരങ്ങൾ പെയ്യും ഋതുവസന്തം,
സുരഭില നിമിഷങ്ങൾ
ഓർമ്മകൾ പൂക്കുന്നുവല്ലോ…
മഴമേഘങ്ങൾ കണ്ടാടും
മയിൽപ്പേടയും,
കളനാദം പൊഴിക്കുന്ന
കുയിലുകളും…
മിഴികളിൽ മൊഴിയും
അനുരാഗഗീതം,
മെല്ലെ തഴുകും
തെന്നലും…
പൂവിതളിൽ വീണുടയും
മഞ്ഞുതുള്ളിപോൽ,
പൂങ്കാറ്റിൽ പരന്നെത്തും
മധുരസുഗന്ധം…
കണ്ണുകളിൽ തെളിയുന്ന
കിനാവിൻ വർണ്ണം,
കാതുകളിൽ നിറയുന്ന
മൃദുമന്ത്രണം…
നിലാവിന്റെ നീലവിരിപ്പിൽ
നക്ഷത്രങ്ങൾ ചിരിച്ചുവല്ലോ,
നിശാഗന്ധി വിരിയുന്ന
രാവിൻ തീരത്ത്…
നിന്നെക്കുറിച്ചുള്ളൊരു
നനവാർന്ന ഓർമ്മ,
എൻ ഹൃദയത്തിൽ ഇന്നും
സ്വരമായ് പെയ്യുന്നു…
കൈകോർത്തു നടന്നൊരു
വഴിയോരമാകെ,
കൊഴിഞ്ഞുപോയ പൂക്കൾ
കഥകൾ ചൊല്ലുന്നു…
പിരിയുവാൻ കഴിയാത്ത
മനസ്സിൻ തന്ത്രികൾ,
പുതിയൊരു ഈണമായ്
മൂളിത്തുടങ്ങുന്നു…
കാലം കടന്നാലും
വാടാത്ത പൂവായ്,
കാത്തുവെച്ചൊരു സ്നേഹം
ഉള്ളിൽ വിരിയുന്നു…
വസന്തം വീണ്ടും വരും
ഈ വഴിത്താരയിൽ,
നമ്മുടെ കിനാവുകൾ
പൂത്തുലയുന്നു…
മലരണിയും കാടുകളിൽ
സുമശരങ്ങൾ പെയ്യും ഋതുവസന്തം,
സുരഭില നിമിഷങ്ങൾ
ഓർമ്മകൾ പൂക്കുന്നുവല്ലോ…
മിഴികളിൽ മൊഴിയും
അനുരാഗഗീതം,
മെല്ലെ തഴുകും
തെന്നലായ് നീ വരുമോ…
എൻ ഹൃദയവീണയിൽ
മധുരമൊരു രാഗമായ്,
എന്നെന്നും നീയൊരു
നിലാവായി മാറുമോ…
ജീ ആർ കവിയൂർ
02 09 2026
(തിരുവല്ല, കവിയൂർ)
Comments