Posts

Showing posts from September, 2024

നിത്യതയിൽ ലയിക്കാം (ഗാനം)

നിത്യതയിൽ ലയിക്കാം (ഗാനം) കദനങ്ങളിൽ പെട്ട് ഉലയുന്ന നേരത്ത്   കണ്മണി നിന്നോർമകളാൽ കഴിയുന്നുതാ   കാലമെത്ര കഴിഞ്ഞാലും മോഹമൊട്ടും കുറയില്ല   കാമിനിന്നെ മറക്കാനാവില്ലയിന്നും പൊന്നെ   മിഴിനീർപ്പൂക്കളിറ്റു വീഴുന്ന   നിൻ മുഖം കാണുമ്പോൾ,   ഓമലേ, നീ എൻ കരളേ,   നിൻ സ്മരണയാലെ ജീവിക്കുന്നു.   നിൻ ചിരിയിൽ ഞാനെല്ലാം മറക്കുന്നു,   ദുഖങ്ങൾ എല്ലാം മറന്നുപോകുന്നു.   നിൻ കൈകളിൽ മയങ്ങാൻ കൊതിക്കുന്നു,   പ്രിയതെ, നീ എന്റെ സ്വപ്നം.   കാലം കടന്നുപോകുമ്പോഴും,   നിൻ സ്നേഹം എനിക്ക് പോരാ.   നിന്റെ സാന്നിധ്യം എപ്പോഴും,   എൻ ജീവിതാശ്വാസം മാത്രം.   നിന്റെ കാതിൽ പാടാം ഞാൻ,   പ്രണയാർദ്രമാം ഗാനം.   വരിക സ്നേഹമാകും വഞ്ചി,   തുഴഞ്ഞു നിത്യതയിൽ ലയിക്കാം.   ജീ ആർ കവിയൂർ 15 09 2024

പ്രിയനേ, നീ എവിടെയുണ്ട്?

കണ്ടോണ്ട് കാണാതിരിക്കാനേറെ   കനവുകളോക്കെ കണ്ടല്ലോ   കാര്യത്തോടടുക്കുമ്പോഴോ   മിണ്ടാതായല്ലോ തമ്മിൽ തമ്മിൽ   കണ്ണീരുകൾ ഒഴുകുമ്പോൾ   കണ്ണുകൾ നിറയുന്നു   പ്രിയനേ, നിന്റെ സ്മരണകൾ   എന്നെ തൊട്ടു കടന്നുപോകുന്നു   കാടുകൾക്കിടയിൽ നാം   കൂടിയിരുന്ന നാൾക്കൊണ്ട്   കാത്തിരിക്കാം നമുക്ക്   കാതിൽ നിറച്ച സോകാര്യങ്ങൾ   കണ്ണിൽ കാണുന്ന സ്വപ്നങ്ങൾ   കാതിൽ കേൾക്കുന്ന മധുരം   കാത്തിരിപ്പിന് അർത്ഥമുണ്ടോ?   പ്രിയനേ, നീ എവിടെയുണ്ട്?   ജീ ആർ കവിയൂർ  15 09 2024

മറവികളൊരു അനുഗ്രഹം

മറവികളൊരു അനുഗ്രഹം മറവികളൊരു അനുഗ്രഹമാണെങ്കിലും   ഓർമ്മകൾക്കൊരു സുഖമുണ്ടല്ലോ   പഴയ നിമിഷങ്ങൾ വീണ്ടും വരുമ്പോൾ   ഹൃദയം നിറയുന്നു, കണ്ണിൽ തിളക്കമുണ്ടോ   സ്നേഹത്തിന്റെ ഈ സ്മരണകൾ   നമ്മുടെ ജീവിതത്തെ അലങ്കരിക്കുന്നു   കണ്ണീരിന്റെയും ചിരിയുടെയും കഥകൾ   നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്നു   മനസ്സിൽ തിളങ്ങുന്ന നക്ഷത്രങ്ങൾ   നമ്മെ ഒരുമിച്ചു കൊണ്ടുപോകുന്നു   അവസാനമില്ലാത്ത ഒരു യാത്രയിലേയ്ക്ക്   മറവികൾക്കിടയിൽ, സ്നേഹമുണ്ടല്ലോ   ജീ ആർ കവിയൂർ 14 09 2024

ഉണ്ണി ഗണപതിയെ

ഉണ്ണി ഗണപതിയെ ഉഷപൂജ മുതൽക്ക് നിനക്കായ് മാത്രം   ഉണ്ണിയപ്പവും പഴവും പാലുമൊരുക്കാം   ഉഴിയിലെ ഉഴറും സങ്കടങ്ങളെല്ലാം മകറ്റാൻ   ഉണ്ണി ഗണപതിയെ വിന്നു അനുഗ്രഹിക്കുക   ഊനമെല്ലാം കളഞ്ഞു ഞങ്ങളുടെ   ഉയിരോക്കെ കാക്കുക തമ്പുരാനെ   ഉത്തമനായ ഉണ്ണി ഗണപതേ   ഉദാരമായ് കൃപ ചെയ്യേണമേ   ഉപദ്രവങ്ങളെല്ലാം മാറ്റിക്കളയാൻ   ഉപായമായ് നീ വരേണമേ   ഉത്തരവാദിത്വങ്ങളെല്ലാം നിറവേറ്റാൻ   ഉത്സാഹം നൽകേണമേ ഗണപതേ   ഉദ്ദേശ്യങ്ങൾ സാധിക്കാൻ വേണ്ടി   ഉപകാരമായ് നീ ഇരിക്കേണമേ   ഉണർത്തുന്ന ശബ്ദമായ് നീ മാറേണമേ   ഉത്തേജനമായ് നിന്റെ കൃപ ഇരിക്കേണമേ   ഉദ്ദാമമായ് ഞങ്ങളെ നയിക്കേണമേ   ഉദാരമായ് നിന്റെ കരങ്ങൾ നീട്ടേണമേ   ഉണ്ണി ഗണപതേ, നീ ഞങ്ങളുടെ   ഉത്തമനായ ആശ്രയമാണ്   ഉദ്ധരിക്കുന്ന ശക്തിയായ് നീ   ഉണർത്തേണമേ ഞങ്ങളെ എന്നും   ഉത്തമനായ ഗണപതേ, നിന്നെ   ഉപാസിക്കുന്നവർക്ക് നീ   ഉദ്ധാരകനായ് മാറേണമേ   ഉദാരമായ് നിന്റെ കൃപ നൽകേണമേ ജീ ആർ കവിയൂർ 14 09 2024 

ആദിശക്തി പരാശക്തിയെ സ്തുതിക്കുന്നു

ആദിശക്തി പരാശക്തിയെ  സ്തുതിക്കുന്നു ബ്രഹ്മലോകത്ത് നിവസിക്കും   നാണ്മുഖൻ്റെ മാനസവാസിനി   പാലാഴിയിൽ പള്ളികൊള്ളും   പത്മലോചനൻ്റെ ഹൃദയവാസിനി   കൈലാസത്തിൽ തപം ചെയ്യും   കാലകാലൻ്റെ ഉള്ളകം വാഴുന്നോളേ   മഹാമായെ, ആദിശക്തി, പരാശക്തിയെ   മായാമായി, ചിന്മയി, തരകാസുരമർദിനി   സർവ്വ ചാചരങ്ങളിലും നിറയുവോളെ   സർവാംഗേ, സുന്ദരി, തരകേശ്വരി തായെ   നിത്യനിരാമയി, നരകാസുര നിഗ്രഹേ   നിത്യം ഞങ്ങളെ കാത്തരുളുകയമ്മേ..   നന്ദനവനത്തിൽ നിനക്കായ് ഭജിക്കും   നിത്യാനന്ദമായ് നിന്റെ സാന്നിധ്യം   സമുദ്രത്തിൽ തിളങ്ങും കനലിൽ   സന്നിധാനമായ് നിൻ കൃപയാൽ   ദിവ്യദർശനത്തിൻ ശക്തിയാൽ   നിന്റെ മഹിമകൾ അറിയുന്നുവല്ലോ   പുണ്യവാസിനി, നീന്നെ വിളിച്ചു പാടും   ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ   ജീ ആർ കവിയൂർ 13 09 2024

കാത്തിരിപ്പിന് ഉടൽ മെലിഞ്ഞു

കാത്തിരിപ്പിന് ഉടൽ മെലിഞ്ഞു   കാതിലോല കമ്മലിട്ടു കുണുങ്ങി   കാമിനിയാളവൾ കൗമുദിയായ്   കേളിപദമാടി ആലോലം സുന്ദരം   കാൽചിലങ്ക കിലുങ്ങി പദമിളകി   കൈമുദ്രയാലേ മാടിവിളിച്ചു സാമോദം   കരവലയത്തിലൊതുങ്ങാൻ കൊതിപൂണ്ട്   കൺമണിയാൾ നാണത്താൽ നഖം കടിച്ചു   മിഴികളിൽ പാടുന്ന ഈ ഗാനം   സ്മിതം പോലെ മധുരം   പല നിമിഷങ്ങൾ കാത്തു നിന്നു   പ്രണയം നിറഞ്ഞ ഈ ഹൃദയം   കാഴ്ചയിൽ ഞാൻ നഷ്ടപ്പെട്ടു   ഓർമ്മയിൽ നീ നിലകൊള്ളുന്നു   സ്നേഹത്തിന്റെ ഈ തണൽ   കൂട്ടായിരിക്കാം നാം ഒരുമിച്ചു   ജീ ആർ കവിയൂർ 12 09 2024

കാലം പോയ പോക്ക്

മാബലി മന്നൻ്റെ കഥകെട്ടു   വളർന്ന മലയാളമേ നിനക്ക്   ഇന്നെന്തേ മറുവാക്ക്   പറയാനൊരുങ്ങുന്നുവല്ലോ   കഴിഞ്ഞ കാലത്തെ നാം   കണ്ടിരുന്നു സ്നേഹമെന്നു   ഇന്നത്തെ കാലം കണ്ടാൽ   കഷ്ടതയേറിവരുന്നല്ലോ   വന്നവനെ നല്ല വാക്ക് പറഞ്ഞു   പിന്നീട് മറന്നുപോകുന്നുവല്ലോ   പാവപ്പെട്ടവന്റെ വേദന   കണ്ടില്ല നാം ആരും   സമത്വം എന്ന വാക്കിന്റെ   പ്രാധാന്യം മറന്നുപോയി   നല്ലവരായവരുടെ   നന്മകൾ മറഞ്ഞുപോയി   കൈകോർക്കുന്നവരിൽ   കഷ്ടതയുള്ളവൻ മാത്രം   നമ്മുടെ നാട്ടിലെ നീതി   വളരെ ദൂരമാകുന്നു   ഇന്നത്തെ മനുഷ്യൻ   മനസ്സിൽ വെറുപ്പുകൾ   കഷ്ടതയിൽ കഴിയുമ്പോൾ   സ്നേഹമില്ലാതെ പോകുന്നു   ജീ ആർ കവിയൂർ 12 09 2024

അകലങ്ങളിൽ

അകലങ്ങളിൽ  ബന്ധങ്ങളുടെ ഈ അകലം   വിചിത്രമായി തോന്നുന്നു   എത്ര വഴികളായാലും    അകലം പാലിക്കുന്നു    നീയില്ലാതെ ഈ രാത്രികൾ    വിജനമായി കാണപ്പെടുന്നു    സ്വപ്നങ്ങളിൽ പോലും നിൻ്റെ    നിഴൽ എന്നോടൊപ്പമുണ്ട്    ഒരു ഹൃദയമിടിപ്പിലും  നിൻ്റെ പേര് എഴുതപ്പെട്ടപോലെ   ഓരോ നിമിഷവും നിനക്കായി കാത്തിരിക്കുന്നു    എൻ്റെ മനസ്സിൽ നീ മറഞ്ഞിരിക്കുന്നു    നീ അടുത്തെത്തുമ്പോഴെല്ലാം    ജീവിതം പൂത്തുലഞ്ഞു    നീയില്ലാതെ ഈ യാത്ര    അപൂർണ്ണമായി തോന്നുന്നു    എൻ്റെ കണ്ണുകളിൽ നിൻ്റെ പ്രകാശം    എല്ലാ ദിവസവും രാവിലെ ഉണരും    നീയില്ലാതെ ഈ ഹൃദയം    എനിക്ക് ഏകാന്തത തോന്നുന്നു ജീ ആർ കവിയൂർ 12 09 2024 

ഗസൽ മൂളുന്നു

ഗസൽ മൂളുന്നു പകലോ മാഞ്ഞുപോയി   രാവോ അകന്നുപോയി   മന മങ്ങൂ രാഗാർദ്രമായി   നിദ്രയോ മറഞ്ഞുവല്ലോ   കണ്ണീരിൽ നിന്നെ കാണുമ്പോൾ   സന്ധ്യാ സ്നേഹമായ് മാറുന്നു   മഴവില്ലിൽ തിളങ്ങുന്ന നീ   ഹൃദയത്തിലെ മായാജാലം   നക്ഷത്രങ്ങൾ ചിരിച്ചാൽ   അനന്തമായ ഒരു യാത്ര   പുതിയ സ്വപ്നങ്ങൾ പാടും   നിന്റെ സാന്നിധ്യം മായിക്കുന്നു   പ്രണയം നിറഞ്ഞ ഈ ലോകം   നല്ല നിമിഷങ്ങൾ അനുഭവങ്ങൾ   മിഴികളിൽ നിറയുമ്പോൾ    പ്രണയാക്ഷര കാവ്യം പിറക്കുന്നു നിൻ മുഖം മാഞ്ഞു പോകും   കാറ്റിൽ ഒഴുകുമീ ഗാനം   ആശയങ്ങൾക്കായ് കാത്തിരിക്കുന്നു   സ്നേഹത്തിൻ സുഖം പകരുവാൻ ജീ ആർ കവിയൂർ 12 09 2024

നാം ഒരുമിച്ചാണ്.

ഈനാം ഒരുമിച്ചാണ്. ഒരു ഹൃദയത്തിൽ, ഒരേ ശ്വാസം,   നാം എല്ലാം ചേർന്നൊരു സ്നേഹമന്ത്രം   വൈവിധ്യത്തിൽ അടങ്ങിയ, ഒരേ കാഴ്ച   നാം ഒരുമിച്ചാണ്, ഈ സൃഷ്ടിയുടെ പാഠം.  എന്നിൽ നിന്നും , എവിടെയോ,  നാം ഒന്നാണ്, അതു നമുക്ക് അറിയാം.  മനസ്സിൽ നിറഞ്ഞു, സ്നേഹത്തിന്റെ കിരണങ്ങൾ, നാം ഒരുമിച്ചാണ്, ഈ ലോകം സൃഷ്ടിക്കുന്നത്. മനോഹരമായ വാനോളം, നക്ഷത്രങ്ങൾ പോലെ, നമ്മൾ ഒരുമിച്ചാണ്, ഈ സൃഷ്ടിയുടെ കാവ്യം. നിന്റെ കൈയിൽ എന്റെ കൈ, ഒരേ കണിക,  സ്നേഹത്തിന്റെ ഈ ബന്ധം, നമുക്ക് ഒരുമിച്ചാണ്. നാം ഒരുമിച്ചാണ്, ഈ യാത്രയിൽ,  സ്നേഹത്തിന്റെ ഈ സാഗരത്തിൽ,  നാം ഒരുമിച്ചാണ്, ഈ ലോകം നമുക്ക്, സ്നേഹത്തിന്റെ ഈ പാതയിൽ, നാം ഒരുമിച്ചാണ്. ജീ ആർ കവിയൂർ 11 09 2024   

നീയെന്നെ നയിക്കണമേ.

നീയെന്നെ നയിക്കണമേ. "മമ ആത്മ സർവ്വഭൂതാത്മ"യെന്ന ആത്മ ജ്ഞാനത്തിൻ പൊരുൾ പകർന്നു തന്ന വിശ്വപരിപാലക നിന്നിലെന്നെയും ചേർത്തു കൊള്ളണേ വിഷ്ണോ മനസ്സെന്നും ഉരുകുന്ന വെണ്ണയല്ലോ മായക്കണ്ണാ മരുവുക മണിവർണ്ണാ  മായാജലങ്ങളൊക്കെ കാട്ടുന്നു  മോക്ഷ കവാടത്തിൻ നഥാൻ നീ മലരും മധുവും മണവും ഗുണവും നീ മാരിവില്ലും മയിലാട്ടവും കുയിൽ പാട്ടും നീ മഴയും മഞ്ഞും വെയിലും കാറ്റും നീ മമ ദുഖങ്ങളൊക്കെ നീയറിയുവോനേ  നിൻ സ്നേഹത്തിൻ സാഗരത്തിൽ, നാം നനഞ്ഞു,  പാടുന്നതേകമെന്ന് മനസ്സിൽ നിറഞ്ഞു, പ്രണയം പകരുന്നു, ജീവിതത്തിന്റെ ഈ യാത്രയിൽ, നീയെന്നെ നയിക്കണമേ. ജീ ആർ കവിയൂർ  11 09 2024

ജീവിതം ( ഗസൽ )

ജീവിതം ( ഗസൽ ) ജീവിതം ഒരു യാത്ര, വഴികൾ അനേകം,   സുഖവും ദു:ഖവും, എല്ലാം ഒരുമിച്ചാണ്.   പ്രതീക്ഷയുടെ കിരണങ്ങൾ, കനിഞ്ഞ കാറ്റിൽ,   നമ്മുടെ സ്വപ്നങ്ങൾ, ഉയരങ്ങളിൽ പറക്കും.   കണ്ണീരിലും ചിരിയിലും, നാം കണ്ടെത്തും സ്നേഹം,   പ്രണയത്തിന്റെ പാതയിൽ, നാം ഒരുമിച്ചിരിക്കും.   സമയത്തിന്റെ ഒഴുക്കിൽ, നാം മാറും പലതവണ,   എന്നാൽ മനസ്സിൽ നിലനിൽക്കും, സ്നേഹത്തിന്റെ അടയാളം.   ജീവിതം ഒരു കാവ്യം, ഓരോ നിമിഷവും,   നാം എഴുത്തുകാരൻ, ഓരോ അനുഭവത്തിൽ.   ജീ ആർ കവിയൂർ 11 09 2024

നാളെയുള്ള ബലം

നാളെയുള്ള ബലം ഇന്നത്തെ വേദന നാളെയുള്ള ബലം   വളർച്ചയ്ക്ക് വഴിതുറക്കുന്ന വെല്ലുവിളി   ഇന്നത്തെ കണ്ണീർ നാളെയുള്ള ചിരി   ജീവിതത്തിന്റെ ചുവടുകൾ മുറുക്കുന്നു ഇന്നത്തെ തളർച്ച നാളെയുള്ള ഊർജ്ജം   വിജയത്തിന്റെ പടിക്കെട്ടുകൾ ഉയർത്തുന്നു   ഇന്നത്തെ പരാജയം നാളെയുള്ള വിജയം   ജീവിതത്തിന്റെ ചിറകുകൾ വിരിയ്ക്കുന്നു ഇന്നത്തെ വിഷാദം നാളെയുള്ള സന്തോഷം   ജീവിതത്തിന്റെ ഗതികേട്ടുകൾ തുറക്കുന്നു   ഇന്നത്തെ വേദന നാളെയുള്ള ബലം   വളർച്ചയ്ക്ക് വഴിതുറക്കുന്ന വെല്ലുവിളി ജീ ആർ കവിയൂർ 11 09 2024

പ്രണയം നിറഞ്ഞു

നിൻ പുഞ്ചിരിയാലെൻ മനസ്സിൽ  ശ്രാവണ പൂനിലാവ് തെളിഞ്ഞു   തുമ്പപ്പൂ വിരിഞ്ഞു  തുമ്പമെല്ലാം അകന്നു   തിരുവോണ വെയിലു പരന്നു തുമ്പികൾ തുള്ളി കളിച്ചു പൂവിളികൾ ഉയർന്നു തൂശനിലയിൽ വിഭവങ്ങൾ ഒരുങ്ങി  നിന്റെ ഓർമ്മകളാലേ കാത്തിരിക്കുന്നു   പുതിയ വസന്തം, പുതിയ കാവ്യങ്ങൾ  നിന്റെ സാന്നിധ്യം, എന്റെ ലോകം  മനസ്സിൽ പാടുന്നു, പ്രണയ ഗാനം  നീ വന്നാൽ പൂക്കൾ പാടും നിന്റെ സ്മിതം, നിൻ ഗന്ധം നിറഞ്ഞ കാറ്റ്  ഒന്നിച്ച് നാം കൊണ്ടാടാം  ഓണമാഘോഷിക്കാം, സ്നേഹത്തിൻ  നീലക്കണ്ണിൽ കനിഞ്ഞ സ്വപ്നം   നിന്റെ നോട്ടത്തിൽ, എന്റെ ഭാവി   പൂക്കൾക്കുമീതെ നിൽക്കുന്നു   നിന്റെ സ്നേഹത്തിൽ, ഞാൻ ജീവിക്കുന്നു വെയിൽ കനിഞ്ഞു, നമുക്ക് ചുറ്റും സ്നേഹത്തിന്റെ ഈ സന്ധ്യയിൽ   നിന്നെ കാണാൻ കാത്തിരിക്കുന്നു  ഓണം വരവായി, പ്രണയം നിറഞ്ഞു! ജീ ആർ കവിയൂർ 10 09 2024 

എല്ലാവരും ഒന്നാകുന്നല്ലോ

എല്ലാവരും ഒന്നാകുന്നല്ലോ പൂവിൻ പുഞ്ചിരി പൂത്തുവിടർന്നല്ലോ   പൊന്നിൻ ചിങ്ങവെയിൽ തെളിഞ്ഞല്ലോ   പാട്ടൊക്കെ പാടിയാടാൻ തുമ്പികൾ പോലെ   പട്ടുയുടുത്ത പൈതങ്ങൾ വന്നല്ലോ   മനസ്സിൽ സന്തോഷം നിറഞ്ഞുവല്ലോ   മാവേലിതമ്പുരാനെ കാണാല്ലോ.   ഓണമൊരുങ്ങി മധുരം പകർന്നല്ലോ  നാടൻ പാട്ടുകൾ പാടി നാടാകെയുണർന്നല്ലോ നല്ലൊരു സദ്യയൂം, സമൃദ്ധിയും നിറഞല്ലോ,   പഴം പായസവും കൂട്ടി ഉണ്ണാനായി കുടുംബം കൂടുമ്പോൾ, സന്തോഷം പകർന്നല്ലോ,   ഓണത്തിന്റെ ആഘോഷം, എല്ലാവരും ഒന്നാകുന്നല്ലോ ജീ ആർ കവിയൂർ 10 09 2024

ഒരു തനിയാവർത്തനം പോലെ

ഒരു തനിയാവർത്തനം പോലെ  വാനിൽ തെളിയുന്ന മേഘമലരുകൾ  പുതിയ സ്വപ്നങ്ങൾ കാത്തു നിൽക്കുന്നു   മിഴികളിൽ പകരുന്ന സന്തോഷം   സ്നേഹ പീലി വിടർത്തും മയൂരം   മണ്ണിൽ വിരിഞ്ഞ പൂക്കൾ  കണ്ണിനു ആനന്ദം പകരുന്നൂ  അതു കണ്ട് ഹൃദയമറിയാതെ പാടുന്നു ചുണ്ടിൽ കവിത വിരിഞ്ഞു വന്നുപോയി വർഷാവർഷമോണവും  ഓർമ്മകളിൽ ആഘോഷങ്ങൾ തൻ  സങ്കൽപ്പങ്ങളുടെ പെരുമ്പറ മുഴക്കങ്ങൾ   തനിയാവർത്തന ഘോഷയാത്ര പടിയേറുന്നു ..!! ജീ ആർ കവിയൂർ 10 09 2024

പവന നന്ദനാ സ്വാമി

പവന നന്ദനാ സ്വാമി  പാപ പരിഹാരകനേ സ്വാമി  പരിചോടു ഭജിപ്പൂ ഞങ്ങൾ നിന്നെ  പരിപാലിക്കു തൃക്കവിയൂരെഴും സ്വാമി പന്തീരടി പൂജയും  പന്തിരുനാഴിയവലും  പ്രസാദമായ് അർപ്പിച്ചിരുന്നു  പ്രസാദിച്ചീടണേ ഭഗവാനെ  രാവും പകലും ജപിക്കാം  രാമനാമം രായകറ്റിടുക രാമനാമപ്രിയനെ ഭഗവാനേ  തൃക്കവിയൂർ വാസനേ സ്വാമി  ജീ ആർ കവിയൂർ 09 09 2024

വായനാ ദിനത്തിൽ

ഏപ്രിലിൽ  വായനാ ദിനത്തിൽ വായനയുടെ വിരുന്നാണിന്ന് വിദ്യയുടെ വിളക്കുകൾ തെളിയുന്നു പുസ്തകങ്ങളിലെ പുതുമ കാണാൻ പുലരിയിൽ എഴുന്നേൽക്കാം വായനയുടെ വിരുന്നാണിന്ന് വിദ്യയുടെ വിളക്കുകൾ തെളിയുന്നു കവിതകളിലെ കാവ്യ ഭാവങ്ങൾ കാണാൻ കാത്തിരിക്കുന്നു കഥകളിലെ കാഴ്ചകൾ കാണാൻ കണ്ണുകൾ തുറക്കാം വായനയുടെ വിരുന്നാണിന്ന് വിദ്യയുടെ വിളക്കുകൾ തെളിയുന്നു ഈ ദിനത്തിൽ ഒരുമിച്ചിരുന്ന് ഏറ്റവും മികച്ച പുസ്തകങ്ങൾ വായിക്കാം ജീ ആർ കവിയൂർ

ലോകസാക്ഷരത ദിനം

ലോകസാക്ഷരത ദിനം ഇന്ന് ലോകസാക്ഷരത ദിനം,   വിദ്യയുടെ കിരണങ്ങൾ പടരുന്നു.   പുസ്തകങ്ങൾ കൈയിൽ എടുക്കാം,   അവയുടെ ലോകം തുറക്കാം.   എല്ലാവർക്കും അവകാശം,   അക്ഷരങ്ങൾ അറിയാൻ,   വിദ്യയുടെ വഴി തെളിയാൻ,   നാം മുന്നേറാം ഒരുമിച്ച്.   കഥകൾ, കവിതകൾ,   എല്ലാം വായിക്കാം,   സാക്ഷരതയുടെ സന്ദേശം,   നമ്മുടെ ഹൃദയത്തിൽ തിളങ്ങാം. ജീ ആർ കവിയൂർ 08 09 2024

പ്രണയ ഗാനം

പ്രണയ ഗാനം നീ എൻ ചിന്തകളിൽ നിറഞ്ഞു നിന്നു   നിൻ ചുണ്ടുകളിൽ തത്തി കളിക്കും   സ്വരരാഗ വസന്തത്തിൻ മധുരിമയാലേ   തുടിച്ചു വല്ലാതെ തുടിച്ചു മനസ്സിൽ ആനന്ദം   നിന്റെ കണ്ണുകളിൽ ഞാൻ കാണുന്നു   നിന്റെ സ്മിതത്തിൽ ഞാൻ പാടുന്നു   മഴക്കാലം പോലെ നിന്റെ സ്നേഹം   എൻ്റെ ഹൃദയത്തിൽ തുടികൊട്ടി  നിന്റെ കൈകളിൽ എന്റെ കൈകൾ   സന്ധ്യാകാലം പോലെ ചേർന്നിരിക്കുന്നു   നിൻ പ്രണയം എൻ പ്രഭാതം   നിന്റെ സാന്നിധ്യം എന്റെ ആകാശം   നീ എന്റെ കാവ്യമായ്, ഞാൻ നിന്റെ ഗാനം   നമ്മുടെ പ്രണയം എപ്പോഴും സുന്ദരം. ജീ ആർ കവിയൂർ 07 09 2024

നിന്നോർമ്മകൾ

നിന്നോർമ്മകൾ നിറയും ഉള്ളം നിറയും   നിന്നോർമ്മകളാൽ   എന്നിൽ പൂത്തു വിരിയും   സ്നേഹ പുഷ്പങ്ങളായിരം   വിരൽത്തുമ്പിൽ വിടരും   പ്രണയാക്ഷരങ്ങളായി   മുത്തമിടുന്നു താളുകളിൽ   പാടാൻ ഒന്നു പാടാൻ കൊതി   നിന്റെ കണ്ണുകളിൽ ഞാൻ കാണും   സ്നേഹത്തിന്റെ ആഴം, നാഥാ   നിന്റെ സ്മിതത്തിൽ ഞാൻ പാടും   എന്റെ ഹൃദയത്തിന്റെ സംഗീതം   നിന്റെ കൈകളിൽ ഞാൻ നൃത്തിക്കും   നിന്റെ സാന്നിധ്യം എന്റെ ലോകം   കണ്ണീരിലും സന്തോഷത്തിലും   നിന്നോർമ്മകളിപ്പോഴും ഉണർത്തുന്നു ജീ ആർ കവിയൂർ 08 09 2024

ഗാന്ധിയുടെ പാത: സ്വാതന്ത്ര്യത്തിന്റെ ഗാനം

ഗാന്ധിയുടെ പാത: സ്വാതന്ത്ര്യത്തിന്റെ ഗാനം ഗാന്ധി തൻ ഗന്ധമറിഞ്ഞ്  അഹിംസാ മന്ത്രത്തിൻ   പൊരുൾ അറിഞ്ഞുകൊണ്ട്   സത്യാഗ്രഹത്തിൻ സ്വാദറിഞ്ഞ്   വൈദേശിക ശക്തികൾ ഇന്ത്യ വിട്ടു   ദണ്ടി യാത്രയിലൂടെ ഉപ്പ് മണികൾ സൃഷ്ടിച്ച്  നിയമം ലംഘിച്ചുകൊണ്ട്   മണ്ണിൽ ഉപ്പുവാരി കൊണ്ട്  വരവേൽക്കാൻ ജനങ്ങൾക്ക് കൂട്ടായി ഊറ്റം കൊള്ളുന്ന നിയമങ്ങൾ കാറ്റിൽ പറത്തി കൊണ്ട് വേദനയിൽ നിന്നൊരു ശബ്ദം   ഉയർന്നത്  സ്വാതന്ത്ര്യത്തിനായ്  നമ്മുടെ കൈകളിൽ നിൽക്കുന്നിന്ന്  ബഹിഷ്‌ക്കരണത്തിൻ ജ്വാലയുമായ് വിദേശ വസ്ത്രങ്ങൾ ഒഴിവാക്കി   സ്വദേശീയ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട്   സത്യത്തിന്റെ ശക്തി കാണിച്ചുതന്നത് കൈകൊണ്ട് നിർമ്മിച്ച് , നാം ഒരിമിച്ചാണ് ക്വിറ്റ് ഇന്ത്യ വിളികളാൽ സ്വാതന്ത്ര്യത്തിനായി മുഴുവൻ   "കൈ കൈയോട് ചേർന്ന് തോൾ തോളോട് ചേർന്ന്  നാം മുന്നോട്ട് പോവുന്നു   ഗാന്ധി കാട്ടിയ പാതയിലുടെ ജീ ആർ കവിയൂർ 06 09 2024

പ്രവാസിയുടെ ആവലാതി

പ്രവാസിയുടെ ആവലാതി ഓണ നിലാവിന്റെ നാട്ടിലായി  ഓണത്തുമ്പികൾ തുള്ളിയാടും  തുമ്പകൾ പൂവിട്ട് പൂവിളിയുണരും  ഒരു പിടി മണ്ണുണ്ടെന്നു മുറവിളിയാൽ കാണം വിറ്റുമൊരുവയർ  നിറവയറാക്കുവാനായ്  നാടുവിടുന്നവൻ പ്രവാസിയുടെ നൊമ്പരങ്ങൾ പറയാതെവയ്യ എന്ന് വന്നെന്നും  എന്ന് പോകുന്നുയെന്ന വായ്ത്താരി കേട്ടിട്ട്  മനസുകൊണ്ട്  നോവുന്ന  നാടോടി മലയാളിയാടായ് ചോദ്യം ഓണം എവിടെ വരയായി അയ്യോ കോണകം ഉരിഞ്ഞു തോരണം കെട്ടാറായി പിന്നെ ഏറെ കടം കേറും അളമിന്നു കേരളം  നാണമില്ലാതെ നീളും കടപത്രങ്ങളും  കടക്കെണിയൊരുക്കി നാട് വാണീടും മന്നവർ ഒന്നറിയാതെ ചൊല്ലുമോ ആ വായ്ത്താരിയൊന്ന് "" മാവേലി നാടുവാണീടും കാലം  മനുഷ്യരെല്ലാരുമൊന്നുപോലെ ... " ജീ ആർ കവിയൂർ  06 09 2024 "

നിൻ സ്മരണയാലേ

നിൻ സ്മരണയാലേ നീലപ്പീലി ചൂടിനിൽക്കും നിൻ രൂപമെന്നുമെൻ  നയനങ്ങൾക്ക് കുളിർ നിത്യം നീ ഊതും മുരളിക എനിക്ക്  നാദപീഷും ആനന്ദം നിൻ സ്നേഹത്തിൻ സാന്നിധ്യത്തിൽ ഞാൻ നൃത്തം ചെയ്യാം  കൃഷ്ണ നിൻ കരുണയാൽ ജീവിക്കും   എന്നെ നിൻ സ്മരണയിലുറക്കുന്നു  നിൻ പാദങ്ങളിൽ സമർപ്പിക്കും  നാമത്തിൽ ഞാൻ സന്തോഷിക്കുന്നു  കണ്ണീരിൽ നിന്നെ കാണുമ്പോൾ ഞാൻ നിൻ സ്നേഹ സാന്നിധ്യമറിയുന്നു   എന്റെ ഹൃദയത്തിൽ നിൻ നിൻ കൃപ നിറയുന്നതറിയുന്നു ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ  ഞാൻ നൃത്തം ചെയ്യാം നിൻ സ്മരണയാലേ ജീ ആർ കവിയൂർ 06 09 2024

കാത്തു നീ കാത്തു എൻ

കാത്തു നീ കാത്തു എൻ കരുണാമയനെ കർത്താവേ   കരങ്ങൾ നിൻ തിരു കരങ്ങളാലെ കാത്തു നീ കാത്തു എൻ  കരുണാമയനെ കർത്താവേ കണ്ണീരിൽ കുളിച്ച കണ്ണുകളാൽ  കാത്തു നീ കാത്തു എൻ കരുണാമയനെ കർത്താവേ ദുഃഖത്തിൽ നീയെൻ  ജീവിത വഞ്ചി മുങ്ങാതെ കാത്തു നീ കാത്തു എൻ  കരുണാമയനെ കർത്താവേ നിന്റെ കരങ്ങൾ എനിക്ക് താങ്ങേകുന്നു   നിന്റെ സ്നേഹത്തിൽ ഞാൻ ജീവിക്കാം എന്നെ നീ കാത്തു കൊള്ളണേ എൻ  കരുണാമയനെ കർത്താവേ നിനക്കായി ഞാൻ പ്രാർത്ഥിക്കും നിന്റെ വഴിയിൽ ഞാൻ നടക്കാം   നീ കാത്തു കൊള്ളുക എൻ കരുണാമയനെ കർത്താവേ നിന്റെ നാമം ഞാൻ ഗാനം പാടാം നിന്റെ സ്നേഹത്തിൽ ഞാൻ സന്തോഷിക്കുന്നു നീ കാത്തു എൻ   കരുണാമയനെ കർത്താവേ ജീ ആർ കവിയൂർ 06 09 2024 07 :14 am

പുതിയൊരു പാട്ട് പാടാം

പുതിയൊരു പാട്ട് പാടാം നിമിഷങ്ങളെ നിർവൃതിയോടെ ഓർത്തുപോകുന്നു   ഹൃദയമിടിപ്പുകളുടെ ജീവന താളം   ഓരോ നാളും നൽകുന്ന സന്ദേശങ്ങൾ   ജീവിക്കാൻ പ്രേരിപ്പിക്കുന്നു   ഓർമ്മകളുടെ പുസ്തകത്തിൽ   നിന്റെ ചിത്രങ്ങൾ പതിഞ്ഞിരിക്കുന്നു   ഓരോ താളിലും നിന്റെ സ്നേഹം   വിരിയുന്നു, നിന്നെ കാണാൻ ഞാൻ കാത്തിരിക്കുന്നു.   ജീവിതത്തിന്റെ പാതകളിൽ   നിന്റെ കാലടികൾ തേടിയെത്തുന്നു   ഓരോ നിമിഷവും നിന്നെ ഓർത്ത്   ഞാൻ ജീവിക്കുന്നു, നിന്നെ മറക്കാതെ.   ഓർമ്മകളുടെ ഇരുട്ടിൽ നിന്നും   പുതിയൊരു പാട്ട് പാടാം നമുക്ക്   ജീവിതത്തിന്റെ പാതകളിൽ   നിന്നെ കൂട്ടുകാരനാക്കി ഞാൻ നടക്കട്ടെ. ജീ ആർ കവിയൂർ  04 09 2024 

കാവ്യം തുടരണം

കാവ്യം തുടരണം എഴുതാതെ പോയൊരു കാവ്യമേ   ജനിമൃതിക്കിടയിലെ കാലമേ   ജയിച്ചതും തോറ്റതുമാരന്ന്   ഞാനോ നീയോ എന്ന ഭാവങ്ങളോ   കണ്ണീരിന്റെ തുള്ളികൾ പോലെ   കാതിൽ പാടുന്ന നിന്റെ നാളേ   സ്മരണകളുടെ മൂടൽമഞ്ഞിൽ   നിന്നെ തേടുന്നു ഞാൻ, എവിടെ നീ?   വെയൽ പോലെ നീരാവി പടരുമ്പോൾ   പുതിയൊരു പാട്ട് പാടാം നമുക്ക്   സ്നേഹത്തിന്റെ നക്ഷത്രങ്ങൾ   നിന്നെ കാണാൻ ഞാൻ കാത്തിരിക്കുന്നു.   നിമിഷങ്ങൾക്കിടയിൽ മറഞ്ഞ   സ്നേഹത്തിന്റെ കാവ്യമായിരിക്കും   ഇനി നാം എഴുതാം പുതിയൊരു   കാവ്യം, നമുക്ക് മാത്രം, ഒരുപാട് സ്നേഹത്തോടെ. ജീ ആർ കവിയൂർ 04 09 2024 

നീയല്ലൊ സ്നേഹം

നീയല്ലൊ സ്നേഹം  സ്നേഹത്തിൻ സന്ദേശവാഹകനെ  കാൽവരിയിലെ രക്തപുഷ്പമേ   ദൈവപുത്രനെ നീ പാപികൾക്കായ്   ആശ്വാസമേകി ക്രൂശിതനായവനെ   സ്നേഹമെന്നു നൽകുന്നു കരുണയോടെ   വിശ്വാസത്തിന്റെ കനിഞ്ഞ കനൽ   ഉയർത്തുന്ന കരങ്ങൾ, ദൈവത്തിന്റെ   ആശ്രയത്തിൽ ജീവിക്കുന്നു ഞാൻ   നിൻ സാന്നിധ്യം എനിക്ക് സമാധാനം   വാക്കുകൾ എന്റെ ദിശയേകുന്നു   മാറ്റുന്ന സ്നേഹം, ആത്മാവിന്റെ   ദൈവികതയിൽ ഉറപ്പിക്കുന്നു ഞാൻ   മഹത്വം എങ്ങനെ പ്രകടമാകുന്നു   ഹൃദയത്തിൽ നിറഞ്ഞു, കാണാം   രക്ഷയുടെ പ്രതീകം, നീ തന്നെയാണ്   ഈ സ്നേഹത്തിൽ ഞാൻ നിലനിൽക്കുന്നു. ജീ ആർ കവിയൂർ 01 09 2024

നിന്റെ സ്നേഹത്താൽ ഞാൻ പാടുന്നു

കണ്ണൻ്റെ കവിളിൽ വിരിഞ്ഞത് കായാമ്പൂവോ   കണ്ണിൽ തിളങ്ങുന്നത് കമലദളമോ   ചുണ്ടിൽ ഉണർന്നത് മോഹനമോ   ചെമ്പക മലർ ചാരുതയോ? രാധേ!! ഹൃദയത്തിൽ പാടുന്നത് സ്നേഹഗാനം   മനസ്സിൽ നിറഞ്ഞത് നിന്റെ സ്മരണ   നിന്റെ കാഴ്ചയിൽ ഞാൻ മയങ്ങി   നിന്റെ സ്നേഹത്തിൽ ഞാൻ ജീവിക്കുന്നു നിന്നെ കാണാൻ ഞാൻ കാത്തിരിക്കുന്നു   നിന്റെ ചിരിയിൽ ഞാൻ മുങ്ങുന്നു   നിന്റെ കയ്യിൽ കൈപിടിച്ച്   സ്നേഹത്തിന്റെ കനിവിൽ ഞാൻ നിൽക്കുന്നു നിന്റെ സാന്നിധ്യം എപ്പോഴും   എന്റെ ഹൃദയത്തിൽ നിറഞ്ഞു   രാധേ, നീ എന്നെ വിടരുതേ   നിന്റെ സ്നേഹത്താൽ ഞാൻ പാടുന്നു   ജീ ആർ കവിയൂർ 01 09 2024 

ആത്മരാഗം

ആത്മരാഗം മൂളുമെൻ   ഹൃദയ വിപഞ്ചിയിൽ   ആരോ വിരൽത്തോട്ടു   ഉണർത്തിയ നേരം   മധുരലയം പടർന്നു   സിരകളിലാകെ വല്ലാത്ത   സർഗ്ഗ സംഗമ വേദിയായ്   അനുഭൂതി നിറഞ്ഞു തുളുമ്പി   നക്ഷത്ര തിളക്കമുള്ള നിൻ നയനത്തിൻ സ്നേഹാർദ്രത നിൻ്റെ ചുണ്ടിൽ വിടർന്ന നിലാ പുഞ്ചിരിയിൽ മയങ്ങി കണ്ണീരുകൾ മായുന്നു   കണ്ണുകളിൽ സന്തോഷം   ഹൃദയത്തിൽ ഒരു സംഗീതം   പുതിയൊരു ഭാവനയിൽ   ഈ നിമിഷം നിലനിൽക്കട്ടെ   സ്നേഹത്തിന്റെ കനിവിൽ   ജീവിതം പാടുന്നു പുത്തൻ   ആത്മരാഗം കാതിൽ വീണു   ജീ ആർ കവിയൂർ 01 09 2024