സൗന്ദര്യ ലഹരി - ശത ദളങ്ങൾ -10

സൗന്ദര്യ ലഹരി - ശത ദളങ്ങൾ -10 

അമ്മേ പരാശക്തിയെ നമഃ 

ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ 

ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി

സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു  


ലലാടം ലാവണ്യദ്യുതിവിമലമാഭാതി തവ യ-

ദ്ദ്വിതീയം തന്മന്യേ മകുടഘടിതം ചംദ്രശകലമ് ।

വിപര്യാസന്യാസാദുഭയമപി സംഭൂയ ച മിഥഃ

സുധാലേപസ്യൂതിഃ പരിണമതി രാകാഹിമകരഃ ॥ 46 ॥


അല്ലയോ ദേവി ! സൗന്ദര്യകാന്തിയുടെ വിശുദ്ധി പൂണ്ടു 

ശോഭിക്കുന്ന അവിടുത്തെ നെറ്റിത്തടം അവിടുന്ന് 

കിരീടത്തിലണിഞ്ഞ രണ്ടാമത്തെ ചന്ദ്രക്കലയാണെന്ന് 

എനിക്ക് തോന്നുന്നു തിരിച്ചു വെച്ചാൽ രണ്ടും കൂടിച്ചേർന്ന് 

സുധാരാസം വഴിയുന്ന പൂർണ്ണചന്ദ്രനായി പരിണമിക്കുന്നു 

************************************************************************************

 ഭ്രുവൌ ഭുഗ്നേ കിംചിദ്ഭുവനഭയഭംഗവ്യസനിനി

ത്വദീയേ നേത്രാഭ്യാം മധുകരരുചിഭ്യാം ധൃതഗുണമ് ।

ധനുര്മന്യേ സവ്യേതരകരഗൃഹീതം രതിപതേഃ

പ്രകോഷ്ഠേ മുഷ്ടൌ ച സ്ഥഗയതി നിഗൂഢാംതരമുമേ ॥ 47 ॥

ഈ ലോകത്തിലെ എല്ലാ ജീവികളുടെയും ഭയത്തെ  നീക്കുന്നതിൽ 

വ്യഗ്രയായ അല്ലയോ ഉമേ !നിന്തിരുവടിയുടെ തെല്ലുവളഞ്ഞു 

ചേർന്നിരിക്കുന്ന പുരികക്കൊടികൾ കരിവണ്ടുകളെപ്പോലെ 

കാന്തിയുറ്റ കണ്ണുകളാകുന്ന ഞാണോടുകൂടിയതും  

കാമദേവൻ തന്റെ വലതു കൈയ്യിൽ ധരിച്ചിരിക്കുന്നതും 

അവിടുത്തെ നാസാദണ്ഡമാകുന്ന മുഷ്ടിയാൽ മദ്ധ്യഭാഗം

മറക്കപ്പെട്ടതുമായ കാമന്റെ വില്ലാണെന്ന്  എനിക്ക് തോന്നുന്നു 

*******************************************************

അഹഃ സൂതേ സവ്യം തവ നയനമര്കാത്മകതയാ

ത്രിയാമാം വാമം തേ സൃജതി രജനീനായകതയാ ।

തൃതീയാ തേ ദൃഷ്ടിര്ദരദലിതഹേമാംബുജരുചിഃ

സമാധത്തേ സംധ്യാം ദിവസനിശയോരംതരചരീമ് ॥ 48 ॥

 അല്ലയോ ദേവി ! അവിടുത്തെ  വലതു കണ്ണ് സൂര്യാത്മകനായി പകലും 

ഇടതു  കണ്ണ്  ചന്ദ്രാത്മനായി രാത്രിയും സൃഷ്ടിക്കുന്നു . തെല്ലു വിടർന്നിരിക്കുന്ന 

സ്വർണ്ണത്താമരപ്പൂ പോലെയുള്ള മൂന്നാം കണ്ണാകട്ടെ പകലിനും രാത്രിയ്ക്കുമിടയുള്ള 

സന്ധ്യയെ സൃഷ്ടിക്കുകയും ചെയ്യുന്നു .

************************************************************************

വിശാലാ കല്യാണീ സ്ഫുടരുചിരയോധ്യാ കുവലയൈഃ

കൃപാധാരാധാരാ കിമപി മധുരാഭോഗവതികാ ।

അവംതീ ദൃഷ്ടിസ്തേ ബഹുനഗരവിസ്താരവിജയാ

ധ്രുവം തത്തന്നാമവ്യവഹരണയോഗ്യാ വിജയതേ ॥ 49 ॥

അല്ലയോ ദേവി ! അവിടുത്തെ ദൃഷ്ടി വിസ്താരമുള്ളതും സ്പടികകാന്തിയാൽ 

മംഗളകരവും കരികൂവളപ്പൂക്കൾക്കു പോലും വെല്ലുവാനാത്തതും 

കാരുണ്യ പ്രവാഹത്തിനാധാരവും അത്വാന്തം മധുര പൂർണ്ണവും നീണ്ടതും 

രക്ഷിക്കുന്നതും  അവന്തീ എന്ന പേരുകളുള്ള നഗരങ്ങല്ലാം കൊണ്ട് 

അറിയപ്പെടാൻ നിശ്ചയമായും യോഗ്യയുമാണ് അങ്ങനെയുള്ള 

അവിടുത്തെ ദൃഷ്ടി സദാ വിജയിക്കട്ടെ 

**********************************************************

കവീനാം സംദര്ഭസ്തബകമകരംദൈകരസികം

കടാക്ഷവ്യാക്ഷേപഭ്രമരകലഭൌ കര്ണയുഗലമ് ।

അമുംചംതൌ ദൃഷ്ട്വാ തവ നവരസാസ്വാദതരലാ-

വസൂയാസംസര്ഗാദലികനയനം കിംചിദരുണമ് ॥ 50 ॥

അല്ലയോ ദേവി ! കടാക്ഷിക്കുന്നവാനെന്ന വ്യാജേന ,

കവികളുടെ കാവ്യ രചനകളാകുന്ന പൂങ്കുലകളിലെ 

തേനുണ്ണുന്നതിൽ മാത്രം രസിച്ചിരിക്കുന്ന അവിടുത്തെ കാതുകളെ 

വിട്ടുപിരിയാതെ ,അവയോട് ചേർന്നിരുന്ന് നവരസങ്ങളാകുന്ന 

ചെറു വണ്ടുകളെ  കണ്ടിട്ട് അസൂയ ബാധിച്ചു അവിടുത്തെ 

നെറ്റിത്തടത്തിലുള്ള  മൂന്നാം കണ്ണ് തെല്ല് അരുണ വർണ്ണമായിതീർന്നിരിക്കുന്നു 

*****************************************************************************

100 / 5 = 20 ,10 / 20 

ജീ ആർ കവിയൂർ 

29  .05 .2021 .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “