സൗന്ദര്യ ലഹരി ശത ദളങ്ങൾ- 1 ലഘൂപരിഭാഷ ജീആർ കവിയൂർ

 സൗന്ദര്യ ലഹരി - ശത ദളങ്ങൾ 1  


അമ്മേ പരാശക്തിയെ നമഃ 

ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ 

ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി

സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു 


ശ്ലോകം 1 

ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും

ന ചേദേവം ദേവോ ന ഖലു കുശലഃ സ്പംദിതുമപി ।

അതസ്ത്വാമാരാധ്യാം ഹരിഹരവിരിംചാദിഭിരപി

പ്രണംതും സ്തോതും വാ കഥമകൃതപുണ്യഃ പ്രഭവതി ॥ 1 ॥


സർവശക്തിയോടു കൂടിയവളേ  ശിവേ 

ശിവനു  ശക്തി നൽകുവോളേ ദേവി 

യാതൊരുവനു ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരാൽ 

പരം പൂജിതയായ അവിടുത്തേ പ്രണമിക്കുവാനും 

സ്തുതിക്കുവാനും സാധിക്കുക അമ്മേ തായേ നമിക്കുന്നേൻ 

***************************************************************

തനീയാംസം പാംസും തവ ചരണപംകേരുഹഭവം

വിരിംചിസ്സംചിന്വന് വിരചയതി ലോകാനവികലമ് ।

വഹത്യേനം ശൌരിഃ കഥമപി സഹസ്രേണ ശിരസാം

ഹരസ്സംക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂലനവിധിമ് ॥ 2 ॥


തവ പാദപത്മങ്ങളിൽ നിന്നും ശകലം ധൂളിയാൽ 

ബ്രഹ്മാവ് ലോകങ്ങളെയെല്ലാം സൃഷ്ടിക്കുന്നു 

അതിനെ വിഷ്ണു തൻ ആയിരം ശിരസ്സുക്കളാൽ ചുമക്കുന്നു 

ഹരനാകട്ടെ അതിനെ ധൂളീകരിച്ചു ഭസ്മമായ് ധരിക്കുന്നു 

അമ്മേ ദേവി നിൻ പാദാരവിന്ദങ്ങളിൽ നമിക്കുന്നേൻ 

***************************************************************

അവിദ്യാനാമംത-സ്തിമിര-മിഹിരദ്വീപനഗരീ

ജഡാനാം ചൈതന്യ-സ്തബക-മകരംദ-സ്രുതിഝരീ ।

ദരിദ്രാണാം ചിംതാമണിഗുണനികാ ജന്മജലധൌ

നിമഗ്നാനാം ദംഷ്ട്രാ മുരരിപു-വരാഹസ്യ ഭവതി ॥ 3 ॥


അവിടുന്നു അജ്ഞാനികളുടെ ഹൃദയത്തിലെ അന്ധകാരത്തിന് 

ജ്ഞാനസൂര്യനുദിച്ചു നിൽക്കുന്ന ദ്വീപനഗരി പോലെയും 

മൂഢന്മാർക്കു ശുദ്ധബുദ്ധിയാകുന്ന പൂങ്കുലയിൽ  തേനരുവി പോലെയും 

ദരിദ്രന്മാർക്കു ചിന്താമണി രത്നഹാരം പോലെയും 

സംസാരസാഗരത്തിൽ മുങ്ങിതാഴുന്നവർക്കു വരാഹാവതാരത്തിൻ തേറ്റ പോലെയാകുന്നുവല്ലോ അമ്മേ ദേവി 

******************************************************************************

ത്വദന്യഃ പാണിഭ്യാമഭയവരദോ ദൈവതഗണഃ

ത്വമേകാ നൈവാസി പ്രകടിതവരാഭീത്യഭിനയാ ।

ഭയാത് ത്രാതും ദാതും ഫലമപി ച വാംഛാസമധികം

ശരണ്യേ ലോകാനാം തവ ഹി ചരണാവേവ നിപുണൌ ॥ 4 ॥


സകലലോകങ്ങൾക്കും ശരണ്യയായ ദേവി 

മറ്റെല്ലാ ദേവീദേവന്മാരും സ്വഹസ്തങ്ങളാൽ 

അഭയാവരദ മുദ്രകൾ കാട്ടി നിൽക്കുമ്പോളവിടുന്നു 

ഇവകയൊന്നുമേ കാട്ടാതെ ഭീതികളെയകറ്റി 

ഭക്തനാഗ്രഹിച്ചതിലുമധികം വരം നൽകുവോളേ അമ്മേ തുണ  

******************************************************************************

ഹരിസ്ത്വാമാരാധ്യ പ്രണതജനസൌഭാഗ്യജനനീം

പുരാ നാരീ ഭൂത്വാ പുരരിപുമപി ക്ഷോഭമനയത് ।

സ്മരോഽപി ത്വാം നത്വാ രതിനയനലേഹ്യേന വപുഷാ

മുനീനാമപ്യംതഃ പ്രഭവതി ഹി മോഹായ മഹതാമ് ॥ 5 ॥


തന്നെ നാമിപ്പവർക്കു സൗഭാഗ്യ മരുളുവോളേ 

ഫലസിദ്ധാർത്ഥം അവിടുന്നു വിഷ്ണു നാരീരൂപമെടുത്ത് 

ത്രീപുരാരിയാം ശിവനുടെ  മനസ്സിളക്കി പ്രണമിച്ചതിൻ 

ഫലമായ്  രതീ ദേവിയുടെ കണ്ണുകൾക്ക് ലേഹ്യമായ് ഉടലിന്നു 

കാമദേവൻ മുനിമാരുടെ പോലും മനസ്സിളക്കി,  അമ്മേ നമിക്കുന്നേൻ ..

******************************************************************************

100 / 5 = 20 , 1 / 20 

ജീ ആർ കവിയൂർ 

20 .05.2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “