പുസ്തകത്തിന്റെ മണം(കവിത)
പുസ്തകത്തിന്റെ മണം
(കവിത)
മാലോകരുടെ മസ്തകത്തിൽ ഉള്ളത്
പുസ്തകത്തിലാകുന്നു — അറിഞ്ഞോ അറിയാതെയോ;
അതിൻ ഗന്ധം സന്ധ്യയുടെ ശാന്തതയിൽ
അകത്തൊരു ഊർജം പകരുന്നു.
കാലത്തിന്റെ ചാരുത താളുകളിൽ പതിഞ്ഞു,
വാക്കുകൾ ശ്വാസമായി മാറുമ്പോൾ;
മഷിയുടെ നിശ്ശബ്ദ ചിറകുകളിൽ
ചിന്തകൾ ദൂരം പറക്കുന്നു.
ഒരു മടക്കിൽ ചരിത്രം ഉറങ്ങുന്നു,
മറ്റൊരിടത്ത് സ്വപ്നങ്ങൾ ഉണരുന്നു;
കൈകളിലൂടെ ഒഴുകുന്ന അർത്ഥങ്ങൾ
ഹൃദയത്തിൽ വഴികാട്ടുന്നു.
മൗനം തളം കെട്ടി നിൽക്കുന്ന നിമിഷം,
വെളിച്ചത്തിനുള്ളിൽ നിഴലുണ്ട്;
വായനയുടെ ഓരോ നിമിഷവും
സ്വയം കണ്ടെത്തുന്ന യാത്രയാണ്.
വിയർപ്പിന്റെ, ചുരുട്ടിന്റെ, കാപ്പിയുടെ,
വിദ്വേഷത്തിന്റെ, യുദ്ധത്തിന്റെ,
സമാധാനത്തിന്റെ, സ്നേഹത്തിന്റെ,
സഹനത്തിന്റെ, ത്യാഗത്തിന്റെ — എല്ലാം മണം.
അറിവിന്റെ രീതികൾ മാറിയിരിക്കുന്നു,
കണ്ണും മനവും തുറന്നിരിക്കുമ്പോഴും;
പേരു വിരൽ മാത്രം പണിയെടുക്കുന്നു,
താളുകൾ മറിക്കപ്പെടാതെ തപസ്സിലാഴ്ന്നു.
ഇന്നത്തെ ലോകം അന്തർദൃശ്യ ജാലകങ്ങളിലേക്ക് പായുന്നു,
അഭിരുചികൾ നിശ്ശബ്ദമായി മാറുന്നു;
അറിയാതെ പോകുന്നു —
പുസ്തകങ്ങളെ…
കേവലം ചിന്തനീയം.
ഇന്നത്തെ ലോകം അന്തർദൃശ്യ ജാലകങ്ങളിലേക്ക് പായുന്നു,
അഭിരുചികൾ നിശ്ശബ്ദമായി മാറുന്നു;
അറിയാതെ പോകുന്നു —
പുസ്തകങ്ങളെ…
കേവലം ചിന്തനീയം.
ജീ ആർ കവിയൂർ
28 01 2026
( കാനഡ, ടൊറൻ്റോ)
(ഇന്നലെ പോയ മാളിൽ ഉള്ള പുസ്തക കടയിലെ കാഴ്ച ആണ് കവിത എഴുതാൻ
ഉള്ള സാഹചര്യം)
Comments