ഓർമ്മകളിലൂടെയുള്ള ഒരു യാത്ര
ഓർമ്മകളിലൂടെയുള്ള ഒരു യാത്ര"
മഴ പെയ്യുമ്പോൾ ആകാശം തേടുന്നൊരാശയമാണ്
ഒരുനാൾ നീരാളമായ് സത്യത്തിൽ പതിയുന്ന കഥ.
പാത മാറിയാലും ലക്ഷ്യം മറക്കാതിരിക്കുകയേ വേണ്ടു
പ്രതീക്ഷ കനൽപകരും കണ്ണീരിന്റെ വാക്കുകളിൽ.
ചിന്തകൾ ഇളംപുതുപ്പോലെയാകട്ടെ ഹൃദയത്തിൻ വഴിയിൽ
ദയയും സഹനവും കൊണ്ട് നിറയട്ടെ ഓർമ്മകൾ.
വലിയതൊന്നുമില്ലാതെ എളുപ്പമായ് നീങ്ങട്ടെ
മൗനത്തിൽ അർഥം കണ്ടെത്തുന്ന നേരങ്ങളാകട്ടെ.
ദിവസം മനസ്സിൻ പാടത്തിൽ വിതച്ചിരിക്കുന്നു സ്വപ്നങ്ങളുടെ വിത്ത്
അവയെ വിളിക്കണം ആത്മാവിന്റെ കൈയ്യാൽ.
ഭ്രമം അവസാനിക്കുമ്പോൾ തെളിയട്ടെ ആത്മപ്രകാശം
നിലാവിൻ ശാന്തതയോടെ പുളകിക്കട്ടെ ഉൾബോധം.
ഓർമ്മകളെ തെറ്റാതിരിക്കാൻ സ്നേഹമൊന്നാഗ്രഹിക്കുക
പക്ഷെ സ്നേഹത്തിൻ വേട്ടകാറ്റാവാതിരി ഒരിക്കലും.
മാറ്റം വരുമ്പോൾ താളം തെറ്റാതിരിക്കാൻ
നീതിയും നിശ്ചലതയും തോളേകൂടട്ടെ പാതയിൽ.
അവസാനമെന്നതൊരു ഭ്രമം മാത്രം
ഉള്ളിന്റെ ഉള്ളിൽ പാടുമൊരു നിശബ്ദ ഗീതം.
ജീ ആർ കവിയൂർ
19 04 2025
Comments