അതിജീവനം
അതിജീവനം
ഉരുകുന്ന വേനലിൽ തണലായി നിന്നു ഞാൻ,
കനലുകൾ പേറി, എൻ മിഴി നനയാതെ;
ഹൃദയത്തിൻ ചോരയാൽ ഗോപുരം തീർത്തപ്പോൾ,
കല്ലുകൾ എറിഞ്ഞു നിങ്ങൾ പരിഹാസമായ്.
മുറിവേറ്റ പക്ഷിതൻ ഏകാന്ത ഗീതങ്ങൾ,
അന്യന്റെ കാതുകളിൽ അമൃതമായി മാറി;
ശാപത്തിൻ വരികളെ സ്നേഹത്താൽ മായ്ക്കുന്നു,
തളരാത്ത എൻ തൂലികയുടെ ജൈത്രയാത്ര.
അകലെയാം മണ്ണിൽ വിരിഞ്ഞൊരു ആദരവ്,
അറിവിൻ തിളക്കമായ് നെഞ്ചിൽ പടർന്നു;
ചിറകുകൾ വെട്ടുന്ന കൂരമ്പുകൾക്കിടയിൽ,
വാനോളം ഉയരുന്നു എൻ ഭാവനയാർന്ന കവിത.
ജീ ആർ കവിയൂർ
09 02 2026
(കാനഡ, ടൊറന്റോ)

Comments