Posts

കൊടുങ്ങല്ലൂരമ്മേ

Image
കൊടുങ്ങല്ലൂരമ്മേ [പല്ലവി] കൊടുങ്ങല്ലൂരമ്മേ, കരുണാമയിയമ്മേ, കൊടിയ ദുഃഖങ്ങൾ തീർക്കണേ അമ്മേ, കണ്ണീരിൻ കടലിൽ തുഴയുന്ന നേരം, കൈവിടല്ലേ അമ്മേ, കാവലായ് നിൽക്കണേ! [അനുപല്ലവി] കൊടുങ്ങല്ലൂരിൽ വാഴും ഭദ്രകാളിയമ്മേ, കൊടിയ പാപങ്ങൾ പൊറുക്കണേ അമ്മേ, നിന്നെ വിളിച്ചെത്തും ഭക്തജനങ്ങൾ, നിത്യവും ചൊല്ലുന്നു അമ്മേ ശരണം! [ചരണം 1] ചുവന്ന പട്ടുടുത്തു തിരുമുടി ചൂടി, ചുടലമാലയണിഞ്ഞു നിൽക്കും അമ്മേ, ചെണ്ടമേളത്തിൻ നാദം മുഴങ്ങുമ്പോൾ, ചേതനയുണർത്തും ശക്തിസ്വരൂപേ! അമ്മേ ഭഗവതിയേ, കാളിയമ്മേ, അഭയം തരണമേ എൻ അമ്മേ, ആപത്തിലും കണ്ണീരിലും താങ്ങായ്, അടിയാരെ കാത്തിടണേ അമ്മേ! [ചരണം 2] കണ്ണകിയായ് വന്നൊരു ശക്തിയല്ലോ നീ, കലിയുഗത്തിൻ കാവലായ് വാഴുന്നമ്മേ, അന്യായമെന്നൊരു തീ കത്തുമ്പോൾ, അഗ്നിയായ് നീയതു കെടുത്തണേ അമ്മേ! ദീനരുടെ ദുഃഖം അറിയുന്ന അമ്മേ, ദുഃഖിതർ വിളിക്കുമ്പോൾ ഓടുന്ന അമ്മേ, ഒരുനാൾ പോലും കൈവിടരുതേ, ഒടുവിൽ നിൻ പാദം തന്നേ ശരണം! [ചരണം 3] താലപ്പൊലി ദീപങ്ങൾ തെളിയുമ്പോൾ അമ്മേ, തിരുമുറ്റമാകെ ഭക്തി നിറയുമ്പോൾ, കോടിയാശകളുമായ് വരുന്ന ജനങ്ങൾ, കോടാനുകോടി വണങ്ങുന്നു അമ്മേ! മംഗളദീപമായ് ഹൃദയത്തിൽ വാഴൂ, മാതാവായ് എന്നും അരികിൽ നിൽക്ക...

ശ്രീരാഗമേ

Image
ശ്രീരാഗമേ സാരംഗി ശ്രുതി മീട്ടുമ്പോൾ താനെ മൂളിയ രാഗമേ എൻ ഹൃദയം മിടിക്കും ഭാവമേ അനുരാഗമേ ശ്രീരാഗമേ. നീലാംബരി നിലാവിൽ നീ തൂകിയ മധുരസ്വപ്നമേ, മൗനമാം വീണയിൽ മെല്ലെ പെയ്തിറങ്ങിയ സംഗീതമേ. മിഴികളിൽ തെളിയും നാളം മനസ്സിൽ വിരിയും പൂവായ്, നിന്നോർമ്മ തഴുകും നേരം നിശ്വാസം പോലും ഗാനമായ്. ചാരെയായ് നീ വരുമ്പോൾ ചന്ദ്രിക ചിരിക്കും രാവിൽ, നീയെന്ന മധുരനാമം തേൻതുള്ളിയായ് എൻ ചുണ്ടിൽ. സാരംഗി ശ്രുതി മീട്ടുമ്പോൾ താനെ മൂളിയ രാഗമേ എൻ ഹൃദയം മിടിക്കും ഭാവമേ അനുരാഗമേ ശ്രീരാഗമേ. രചന: ജീ ആർ കവിയൂർ 08-09-2026 (തിരുവല്ല, കവിയൂർ)

പഞ്ചമുഖ വിജയം

Image
പഞ്ചമുഖ വിജയം പോർക്കളത്തിൽ വീണുപോയ രാക്ഷസപ്പട കണ്ടിട്ട്, ഭീതിപൂണ്ട രാവണനും മായക്കാരനെ തേടി. പാതാളത്തിൻ നായകനാം മഹിരാവണൻ വന്നെത്തി, രാമദേവ ലക്ഷ്മണരെ തട്ടിക്കൊണ്ടുപോയീടാൻ. വാലുകൊണ്ടു കോട്ടതീർത്തു കാവൽനിന്ന വീരനെ, മായാരൂപം പൂണ്ടുദിച്ച രാക്ഷസൻ കബളിപ്പിച്ചു. ഉറക്കത്തിൽ പ്രഭുക്കളെയും മാറോടണച്ചെടുത്തുപോയ്, പാതാളത്തിൻ കാളിമുന്നിൽ ബലിനൽകാനൊരുമ്പെട്ടു. നാഥരില്ലാ താവളത്തിൽ വാനരപ്പട തേങ്ങിപ്പോയ്, പാതാളത്തിൻ താഴെയേക്കു മാരുതിയും പാഞ്ഞുപോയ്. വഴിയടച്ചു നിന്ന വീരൻ മകരധ്വജൻ തൻമുന്നിൽ, മകനാണെന്നറിഞ്ഞനേരം വിസ്മയത്തിൽ മാറോടണച്ചു. അഞ്ചുദിക്കിൽ കത്തിയെരിയും ദീപനാളങ്ങൾ കണ്ടു, ദാനവന്റെ ജീവരഹസ്യം മാരുതിയും തിരിച്ചറിഞ്ഞു. പാരിൽനിന്നു വാനോളവും വളർന്നുനിന്ന വീര്യത്തിൽ, പഞ്ചമുഖ രൂപമാർന്നു വിശ്വരൂപം തെളിഞ്ഞു. ഹനുമാനും നരസിംഹവും ഗരുഡനും വരാഹവും, ഹയഗ്രീവനുമൊന്നായ് നിന്നു തപസ്സോടെ വിളങ്ങി. ഒറ്റശ്വാസക്കാറ്റിലഞ്ചു തിരികളുമങ്ങണഞ്ഞുപോയ്, ഗദകൊണ്ടുള്ളാഞ്ഞയടിയിൽ മഹിരാവണൻ നിലംപതിച്ചു. ബന്ധനങ്ങളഴിച്ചുമാറ്റി നാഥരെയും വീണ്ടെടുത്തു, ഭക്തിയോടെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു. വിജയനാദം മുഴക്കിക്കൊണ്ടു ഭൂമിയിലേക്കു തിരിച്...

കുരുക്ഷേത്രത്തിലെ ധീരത

Image
കുരുക്ഷേത്രത്തിലെ ധീരത കുരുക്ഷേത്രഭൂമിയിൽ പടഹധ്വനി മുഴങ്ങി, പതിമൂന്നാം നാളിൽ ചക്രവ്യൂഹമുയർന്നു. പതിനാറു വയസ്സുള്ള സുഭദ്രാതനയൻ, പുഞ്ചിരിയോടെ പാഞ്ഞു തൻ തേരുമായ്. ശരങ്ങൾ പെയ്തിറങ്ങി ശത്രുനിര വിറപ്പിച്ചു, ഏഴുമഹാരഥന്മാർ ചുറ്റും വളഞ്ഞുനിന്നു. പേടിയില്ലാതെ എതിരിട്ടു അഭിമന്യു, ധീരത കാട്ടി വൈരികളെ വീഴ്ത്തി. ധർമ്മനിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്, ആയുധമില്ലാത്ത നേരം ചതിയാൽ തകർത്തു. രക്തം കിനിഞ്ഞു നിലത്തു വീണെങ്കിലും, തോൽവി സമ്മതിക്കാത്ത മനസ്സ് ജ്വലിച്ചു. അന്ത്യനിമിഷത്തിൽ അവൻ മൊഴിഞ്ഞ വാക്കുകൾ, ദാനശൂരനായ കർണ്ണന്റെ നെഞ്ചുലച്ചു. വെറും മേൽവിലാസമല്ല ജീവിതമെന്ന്, ഉറച്ച ശബ്ദത്തിൽ കുമാരൻ ഓർമ്മിപ്പിച്ചു. സ്വന്തം സ്വത്വം തിരിച്ചറിയാൻ വൈകിയതോർത്ത്, രാധേയൻ നെടുവീർപ്പോടെ മിഴികൾ പൂട്ടി. അധർമ്മത്തിൻ കൂടെ നിന്ന പാപഭാരം, ഉള്ളിൽ എരിതീയായ് പടർന്നു കയറി. ദേഹമൊടുങ്ങിയാലും യശസ്സു മായുകില്ല, സത്യത്തിൻ പാതയിൽ മരിച്ചവൻ മിന്നിനിൽക്കും. ഇന്നും ചരിത്രം വാഴ്ത്തുന്നു ത്യാഗത്തെ, ലോകത്തിനു വെളിച്ചമേകും മാതൃകയായ്. രചന: ജീ ആർ കവിയൂർ 08-09-2026 (തിരുവല്ല, കവിയൂർ)

എന്നോ എവിടെയോ

Image
എന്നോ എവിടെയോ എന്നോ എവിടെയോ എപ്പോഴോ കേട്ടു മറന്ന ഈണത്തിൻ താളത്തിൽ തുടികൊട്ടി നെഞ്ചകം തുടിച്ചു... അറിയാതെ അറിയാതെ മൂളിപ്പാടി പാട്ടിൻ സ്വരം, കൂടെപ്പാടാൻ കുയിലുമുണ്ടല്ലോ, ശ്രുതിമീട്ടാൻ ചീവീടുമുണ്ടല്ലോ. കാറ്റിന്റെ കൈവിരൽ തൊട്ടപ്പോൾ മെല്ലെ പൂത്തുലഞ്ഞു മനസ്സിൻ ചില്ല, ഓർമ്മകൾ തൻ പട്ടുനൂലിഴ കോർത്ത് ഓമനിക്കാൻ ഒരു മോഹം വീണ്ടും. മറന്നുപോയൊരു കാലത്തിൻ തീരത്ത് മറവിയിലാഴ്ന്നൊരു പൂവായ്, മനസ്സിന്റെ മുറ്റത്ത് ഇന്നുമാ ഗന്ധം മധുരമായ് പടരുന്നുവല്ലോ... പഴയൊരു സന്ധ്യതൻ കനവുകൾ പോലെ കൺകളിൽ പെയ്യുന്നു രാഗങ്ങൾ, പാടാത്ത പാട്ടുകൾ ചുണ്ടിൽ വിടർന്നു പാറുന്നു വാനിൽ ശലഭമായ്... നിലാവിൻ നൂലിഴ തൊട്ടുണർത്തുമ്പോൾ നിദ്രയിലാഴ്ന്നൊരു വീണ, അറിയാത്ത ഏതോ ജന്മത്തിൻ ഓർമ്മ അരികിലായ് വന്നണയുന്നു... എന്നോ എവിടെയോ എപ്പോഴോ കേട്ടു മറന്ന ഈണത്തിൻ താളത്തിൽ വീണ്ടും തുടിക്കുന്നു നെഞ്ചകം മെല്ലെ... രചന: ജീ ആർ കവിയൂർ 08-09-2026 (തിരുവല്ല, കവിയൂർ)

മണ്ണിലെ സ്വർഗ്ഗം

മണ്ണിലെ സ്വർഗ്ഗം സ്വർഗ്ഗരാജ്യത്തിൻ മനോഹര കഥകൾ, കേൾക്കുവാനേറെ കൗതുകം തോന്നും. മരണമെത്തുമ്പോൾ വിടരുമെന്നോതും നന്മകൾ തേടും മാനവചിന്ത. ആയുസ്സൊടുങ്ങാൻ കൊതിക്കില്ലാരും, ഭൂമിതൻ ചന്തം മാടിവിളിക്കെ. പുഞ്ചിരി തൂകും പൂക്കളെ പുൽകി ശാന്തമായ് വാഴാൻ ആശിപ്പൂ മർത്യൻ. കണ്ണീരകറ്റും കാരുണ്യമെല്ലാം മണ്ണിൽ വിതച്ചാൽ മോക്ഷമുദിക്കും. വേറൊരു ലോകം തേടിടേണ്ടിനി, സ്നേഹമുള്ളിടം തന്നെയീ സ്വർഗ്ഗം. രചന: ജീ ആർ കവിയൂർ 08-09-2026 (തിരുവല്ല, കവിയൂർ)

രവിഉണരും മുൻപേ

Image
രവിഉണരും മുൻപേ രവിഉണരും മുൻപേ കവി ഉണർന്നെഴുതി, കവിത വിരിഞ്ഞു— വാനം തുടുത്തു ചുവന്നു. കിളിക്കൂട്ടങ്ങൾ പാടിയിറങ്ങി, വാനം നോക്കി പറന്നുയർന്നു, അകലങ്ങളിലന്നത്തിനായ് ചിറകുകൾ നീട്ടി പറന്നു. നദിയൊഴുകി താലോലം, പുളകം കൊണ്ടു കരയാകെ; പുൽമേടുകളിൽ മേഞ്ഞുനടന്നു കാലികളും ഇടയരും. മലകളെ തൊട്ടുരുമ്മി കാറ്റ് സുഗന്ധം പകർന്നു; മുളങ്കാട്ടിലൂടെ മൂളിയകന്നു, മോഹനരാഗം മുഴങ്ങി എങ്ങും. പ്രകൃതിയാകെ പ്രതിധ്വനിച്ചു, സന്ധ്യയുടെ വരവോടെ ആകാശമേഘങ്ങൾ കാവിയുടുത്തു. ഇതെല്ലാം കണ്ടും കേട്ടും മെല്ലെ നടന്നു— പതുക്കെ വാക്കുകളുടെ വഴിതേടി... അപ്പോഴും ജി. ആർ. നടന്നുകൊണ്ടേയിരുന്നു... രചന: ജീ ആർ കവിയൂർ 07-09-2026 (തിരുവല്ല, കവിയൂർ)