പഴയ മുറ്റങ്ങൾ, പുതിയ മതിലുകൾ

പഴയ മുറ്റങ്ങൾ, പുതിയ മതിലുകൾ 

ഒരുകാലത്ത് ബന്ധുക്കളോടൊത്ത്
പരിചരണത്തോടൊത്ത് ജീവിച്ച നമ്മൾ
ഒരു  മേൽക്കൂരയ്ക്ക് കീഴിൽ നാളകളേറ പങ്കിട്ടിരുന്നു!
മുത്തശ്ശിക്കഥകളും
മുത്തച്ഛപുഞ്ചിരിയും
ഉത്സവക്കാലംപോൽ
ഭവനങ്ങളെ പ്രകാശിപ്പിച്ചും.

വാതലിന്നരികെ നായും
തീക്കനലാറിയ ചാരത്തിൽ പൂച്ചയും,
ചിരിയും കണ്ണിരുമൊരിക്കലും
ക്ഷീണിച്ചിരുന്നില്ല,
ക്ഷേത്ര മഹിമയും പൂക്കച്ചവടവും കുപ്പിവള ചാന്തു സിന്ദൂരവും
ഗ്രാമമേളകളിലെ
ആഹ്ലാദത്തിമിർപ്പും
ഹാ! എത്ര മനോഹരം.

അക്കാലത്ത് നമ്മൾ
സ്നേഹമറിയാതെ പ്രണയിച്ചിരുന്നു,
കൊച്ചു കൊച്ചു വഴക്കുകളിലും, മാമ്പഴം പങ്കിട്ട നിമിഷങ്ങളിലും,
"ഞാൻ നിന്നെ സ്നേഹിക്കുന്നു"
എന്ന വാചകമില്ലാതിരുന്നിട്ടും
കൺകളാൽ ഹൃദയം
സംസാരിച്ചിരുന്നുപോലും.

ടീവി വന്നതോടെ നിശബ്ദത വളർന്നു,
മുൻപറിയും മുഖങ്ങൾ
മൊബൈലിൽ മിന്നിമറിഞ്ഞു,
ഒരുമിച്ചിരുന്നാലുമൊരകലമുള്ളപോൽ,
മിടിക്കുന്ന ഹൃദയത്തിനു പകരം
സ്ക്രീനുകൾ താദാത്മ്യം.

ഇന്നിതാ സ്നേഹത്തിനൊട്ട് ആപ്പുകളുണ്ട്, വാക്കുകളോ വേഗത്തിലങ്ങ് പറഞ്ഞീടാം,
നിശ്ചലമാം ബന്ധങ്ങൾ വന്നുചേരുകയപൂർവ്വം,
പ്രണയം വേർപാടുകളായ് കൊഴിയുമ്പോൾ,
ഹൃദയം വൃദ്ധനാകുന്നു
യുവത്വത്തിലും.

ഇന്ന് മാമ്പഴമരങ്ങളിൽ ഊഞ്ഞാലുകളില്ല,
കാണാൻ മുന്നിൽ സ്ക്രീൻ മാത്രമല്ലോ,
താമസമിപ്പോൾ ഫ്ലാറ്റുകളിലും ഇടുങ്ങിയുയർന്ന
തടവറപോലെ മതിലുകൾക്കുള്ളിലായ് ജീവിതം.
            
ജീ ആർ കവിയൂർ
24 05 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ