Posts

ഒരു മാത്രം കണ്ടുമുട്ടൽ (ഗസൽ)

Image
 ഒരു മാത്രം കണ്ടുമുട്ടൽ (ഗസൽ) രാത്രിയുടെ മരുഭൂമിയിൽ, നിശബ്ദത ഉറങ്ങാൻ തുടങ്ങി ലോകത്തിന്റെ ശബ്ദത്തിൽ, വഴി മറന്നു പോയി തുടങ്ങി ദു:ഖത്തിന്റെ തണുത്ത വഴികളിൽ, പ്രതീക്ഷകൾ ചലിക്കാൻ തുടങ്ങി ചെറു തുമ്പികൾ വലിയ ഹൃദയത്തെ സ്പർശിക്കാൻ തുടങ്ങി ഉയരങ്ങളിൽ ഇരിക്കുന്നവർ ശബ്ദത്തിൽ കൊഴിഞ്ഞു പോയി താഴെയുള്ള സംവാദങ്ങൾ, ഏറ്റവും ഭാരമുള്ളതായിപ്പോയി തുടങ്ങി ഉറുമ്പും ആനയും പറയുന്ന കഥ, സത്യത്തിൽ അനുഭവം പോലെ ചെറിയ കുത്തലുകൾ പലപ്പോഴും ഏറ്റവും വലിയവാകുന്നു തുടങ്ങി നിശബ്ദതയിൽ മറഞ്ഞ പാഠങ്ങൾ, ഹൃദയത്തിലേക്ക് കടക്കാൻ പറയാത്ത അനുഭവങ്ങൾ ആത്മാവിലേക്ക് മറയുന്നു തുടങ്ങി ജി ആർ, ഒരു മാത്രം കണ്ടുമുട്ടലിൽ മനസ്സിലായി നിശബ്ദതയുടെ മുറിവ്, ഏറ്റവും ഭാരമുള്ളതായാണ്  ജീ ആർ കവിയൂർ  09 03 2026 (കാനഡ, ടൊറന്റോ)

ഏകാന്തതയുടെ നൊമ്പരം (ഗീതം)

Image
 ഏകാന്തതയുടെ നൊമ്പരം (ഗീതം) ഈ നൊമ്പരം ഇനി സഹിക്കാൻ കഴിയില്ല,   ഏകാന്തത ഇത്രയും തീവ്രം —   ജീവിക്കാനേയും കഴിയാത്തത്ര. നിരവധി സ്വപ്നങ്ങൾക്കുശേഷം   ഞാൻ തകർന്നുപോയിരിക്കുന്നു,   ഇനി ഒരു വാഗ്ദാനത്തിലും   വിശ്വാസം ശേഷിക്കുന്നില്ല. ഒത്തുചേരലുകളുടെ നടുവിലും   ഞാൻ ആശ്വാസം തേടിക്കൊണ്ടിരിക്കുന്നു,   എന്നാൽ ഈ ഹൃദയവേദന   ആരോടും പറയാൻ കഴിയുന്നില്ല. തൂലികയും കടലാസുമാണ് ഇനി എന്റെ ഏകാശ്രയം അതല്ലാതെ മറ്റൊരു   പിന്തുണയും എനിക്ക് ഇല്ല. എല്ലാ രാത്രിയും   ഓർമ്മകളിൽ ഞാൻ ചിതറിക്കിടക്കുന്നു,   പ്രഭാതം വരെയും   എന്നെത്തന്നെ ശേഖരിക്കാൻ കഴിയാതെ. ദുഃഖമാണ്   ജി.ആറിനെ ഏകാന്തഹൃദയത്തിൽ നിന്ന്   എഴുതാൻ പഠിപ്പിച്ചത്,   അല്ലെങ്കിൽ ഈ അവസ്ഥയിൽ   ഒരു ഗീതം പോലും പിറക്കുമായിരുന്നില്ല. ജി.ആർ. കവിയൂർ 08-02-2026   (കാനഡ, ടൊറന്റോ)

തിരിച്ചുവരാതിരിക്കാനാവില്ല ( കവിത)

Image
 തിരിച്ചുവരാതിരിക്കാനാവില്ല ( കവിത) വിട്ടകന്നു പോയി ഞാനെൻ്റെ ഗ്രാമവും വിടാതെ സംസ്ക്കാരവും മാനവികതയും വിയർത്തൊലിച്ചു എങ്കിലും വിളക്കുവച്ചു  വാനത്തിനു നേരെയായ് സൂര്യനായിട്ട്  നിറകണ്ണുകളോടെ സമുദ്രം നിറച്ചു മിഴികളിൽ നനവാർന്നു വിറയാർന്ന ശിശിരം പെയ്യും നേരെ ഒന്നു കാണുവാനാവാതെ ആർക്കനെ  നാവുയർത്തി നട്ടെല്ല് വളക്കാതെ തിരിക്കണം നാട്ടിലേക്ക് ഉള്ളപ്പോൾ അറിഞ്ഞില്ല വിലയേറിയ ഉള്ളൂ പൊള്ളുന്ന അനുഭവങ്ങളുടെ ഉഴറുമീ വേളയിൽ മറക്കാതെ കണ്ട് ഉള്ളൊന്നു ഞെട്ടി കണ്ണാടി കണ്ടപ്പോൾ മണ്ണിൻ മണം മറന്നില്ല നിശ്വാസങ്ങൾ ഭാഷയുടെ താളം മാറിയില്ല നാവിൽ കാലം പഠിപ്പിച്ച നഗരപാഠങ്ങൾ കാൽക്കീഴെ വെച്ചുവെച്ച് വരവായി അമ്മയുടെ കൈവിരലിൽ ഇപ്പോഴും മണ്ണിൻ ചൂട് ഉറങ്ങിക്കിടക്കുന്നു വാക്കുകളില്ലാത്ത പ്രാർത്ഥനപോലെ വീട്ടുവാതിൽ തുറന്നുതന്നെ തിരിച്ചു പോകും എന്ന വാക്കല്ലിത് തിരിച്ചു വരാതിരിക്കാനാവില്ലെന്ന സത്യം ഗ്രാമം വഴിയല്ല ഇവിടെ അസ്തിത്വം തന്നെയാണ് അത് ജീ ആർ കവിയൂർ  08 02 2026 (കാനഡ , ടൊറൻ്റോ)

കുഞ്ഞി ചെറുകിളിയെ (ഗാനം)

Image
 കുഞ്ഞി ചെറുകിളിയെ (ഗാനം) ആ… ഹൂം… ഹൂം… ഓ… ഹൂം… ലാ… ആ… കുഞ്ഞി ചെറുകിളിയെ, കന്നി മാനത്തേക്ക് നീ കണ്ണീരറിയാതെ പറന്നുയരുമ്പോഴായ് കുഞ്ഞി ചെറുകിളിയെ കന്നി മാനത്തേക്ക് നീ പറന്നുയരുമ്പോഴായ് പേടിയില്ലേ നിനക്ക് ഒട്ടുമേ കഴുകകണ്ണുകൾ കാത്തിരിക്കുന്നു  കപടതയാർന്ന ലോകം കറങ്ങിപ്പറക്കുന്നുവല്ലോ കുഞ്ഞി ചെറുകിളിയെ, കന്നി മാനത്തേക്ക് നീ കണ്ണീരറിയാതെ പറന്നുയരുമ്പോഴായ് കാറ്റിന്റെ കൈകളിൽ കാത്തിരിപ്പിന്റെ വിറയൽ, കണ്ണിൽ നിറയുന്ന നാളുകൾ കണ്ണീരായി മാറുന്നില്ലേ? കള്ളച്ചിരികളാൽ കവരുന്ന വഴികളിൽ, കൗമാരസ്വപ്നങ്ങൾ കുത്തേറ്റ് വീഴുന്നില്ലേ? കുഞ്ഞി ചെറുകിളിയെ, കന്നി മാനത്തേക്ക് നീ കണ്ണീരറിയാതെ പറന്നുയരുമ്പോഴായ് ജീ ആർ കവിയൂർ  09 02 2026 (കാനഡ, ടൊറൻ്റോ)

ബാലാർക്ക ദർശനം

Image
ബാലാർക്ക ദർശനം !!! ബാലാർക്കൻ ഉദിച്ചു വാനിലാകെ   മനതാരിതിൽ ശാന്തി വിരിഞ്ഞു   ഓം സൂര്യനാരായണ പാഹിമാം   ഓം സൂര്യദേവാ നമസ്തുതേ   പുലരിവാനിൽ ദിവ്യപ്രകാശം   പുണ്യചൈതന്യം ഭൂമി തഴുകി   കണ്ണുനീർ മാറി വിശ്വാസമായി   ജീവിതപഥം പ്രകാശമായി   ബാലാർക്കൻ ഉദിച്ചു വാനിലാകെ   മനതാരിതിൽ ശാന്തി വിരിഞ്ഞു   ഓം സൂര്യനാരായണ പാഹിമാം   ഓം സൂര്യദേവാ നമസ്തുതേ   നീലാകാശം നിശ്ശബ്ദസാക്ഷി   നക്ഷത്രരേഖ മങ്ങിമറഞ്ഞു   ഹൃദയതാളം മന്ത്രമുരളി   ഭക്തിസ്മരണം ഉള്ളിലൊഴുകി   ബാലാർക്കൻ ഉദിച്ചു വാനിലാകെ   മനതാരിതിൽ ശാന്തി വിരിഞ്ഞു   ഓം സൂര്യനാരായണ പാഹിമാം   ഓം സൂര്യദേവാ നമസ്തുതേ   ശുഭപ്രഭാവം ലോകം നിറച്ചു   അന്ധകാരം ദൂരേ പിന്മാറി   ആത്മബലം പുതുതായി ജനിച്ചു   ബാലേന്ദുദർശനം ജീവൻ തൊട്ടു   ബാലാർക്കൻ ഉദിച്ചു വാനിലാകെ   മനതാരിതിൽ ശാന്തി വിരിഞ്ഞു   ഓം സൂര്യനാരായണ പാഹിമാം   ഓം സ...

ദശാവതാര ഭജന

ദശാവതാര ഭജന  ആദികാല നിമിഷം ജീവൻ ഉണർന്നപ്പോൾ അദൃശ്യമായൊരു ചൈതന്യം വഴികാട്ടി വളരുന്ന ലോകങ്ങൾ കാവലിരിക്കുന്നത് ആര്? ഭൂമിയുടെ തുലനം താങ്ങുന്ന ദൈവം ആര്? ജലജീവികളിൽ ആദ്യനാളുകൾ പകരാൻ അവകാശമില്ലാത്ത ജീവൻ രക്ഷിക്കാൻ വന്നോരാൾ ജ്ഞാനസാഗരത്തിന് മധുരമേകുന്നവൻ ആദിയുടെ സംരക്ഷകനാം, മത്സ്യാവതാരമേ  നാരായണാ ഹരേ നാരായണാ ഭഗവാനേ മത്സ്യ ദേവോ ശരണം ശരണം സൃഷ്ടിയുടെ ഭാരത്തിൽ നിലനിൽക്കാൻ വളർച്ചയുടെ വഴിയെ താങ്ങാൻ വന്നോരാൾ വികാസത്തിന്റെ തൂണയാകുവാൻ സൃഷ്ടിയുടെ സംരക്ഷണം, കൂർമ്മ അവതാരമേ  നാരായണാ ഹരേ നാരായണാ ഭഗവാനേ കൂർമ്മ ദേവോ ശരണം ശരണം ഭൂമി നഷ്ടമാകാതിരിക്കാൻ, മമതയോടെ സർവം സഹയാം ദേവി വിളിച്ചപ്പോൾ ജീവജാലങ്ങളുടെ സുസ്ഥിരത കാത്തുവയ്ക്കാൻ വന്നോരാൾ സൃഷ്ടിയെ നിലനിർത്തുന്ന ശക്തിയായ് ഭൂമിയുടെ രക്ഷകനാം, വരാഹ അവതാരമേ നാരായണാ ഹരേ നാരായണാ ഭഗവാനേ വരാഹ ദേവോ ശരണം ശരണം പിതാവാം ഹിരണ്യകശിപുവിൻ്റെ ദുർഭരണം സഹിക്കാനാവാതെ പ്രഹ്ലാദതൻ്റെ പ്രാർത്ഥനയിൽ തൂണും പിളർന്നു സന്ധ്യയിൽ പ്രതാപം തെളിയിച്ചതു നരസിംഹ അവതാരമേ നാരായണാ ഹരേ നാരായണാ ഭഗവാനേ നരസിംഹ ദേവോ ശരണം ശരണം മഹാബലിയെ സുതലത്തെ രാജാവാക്കി ഭൂമിയെ അഹങ്കാരത്തിലേക്ക് നയിക്കാതെ മൂന്ന് ലോകത...

മനസിലെ മലനാട്

Image
 മനസിലെ മലനാട് മലരണികാടും മറഞ്ഞു പോയി   മരതക കാന്തിയുമകന്നു പോയി   മഞ്ഞു പെയ്തു കുളിരു കോരി   മണ്ണിൻ മണമതു മറന്നു പോയി   മലയാളത്തിന്റെ ഗന്ധവും   മയിലിന്റെയും കുയിലിന്റെയും   മഴവിൽ വിരിയും മേടും   മെല്ലെ മനസ്സിൽ പരുതി നോക്കി   മഞ്ചാടിമണികൾ പെറുക്കിയും   മിന്നാമിന്നിക്കു പിന്നാലെയും   മണ്ടി നടന്ന ചിറകുള്ള ബാല്യം   മങ്ങുന്ന ഓർമ്മയിലിന്നും   മൂടൽമേഘങ്ങൾ ചുറ്റിയ വഴികളിൽ   മറുപടികളില്ലാതെ ഹൃദയം വിങ്ങുമ്പോൾ   മമ നാടിന്റെ ചൂടും ചൂരും   മാടിവിളിക്കുന്നിന്നും   മൗനമായി നൊമ്പരം പേറുന്നു…… ജീ ആർ കവിയൂർ  06 02 2026 (കാനഡ, ടൊറൻ്റോ)