Posts

Showing posts from March, 2026

മോദകപ്രിയനേ പരനേ (കീർത്തനം)

Image
  മോദകപ്രിയനേ പരനേ മോദകപ്രിയനേ പരനേ മോദമുണർത്തും മനമധുരാ മഹാഗണപതിയേ ശരണം ശരണം മാർഗവിഘ്നങ്ങളെ മാറ്റുന്നവനേ മാനസദുഃഖങ്ങൾ മായ്ക്കുന്നവനേ മോക്ഷപ്രദായക മഹോന്നതാ മഹാദേവി–പാർവ്വതി മകനേ മംഗളദായക മഹിമനേ മന്ത്രസ്വരൂപ മഹാനിധേ മനസിൽ വാഴും മാധുര്യവാനേ മുക്തിപഥം തെളിയിക്കേണമേ മാമ്പഴലോഭം മറന്നവനേ മാതാപിതാക്കളെ ലോകമെന്നു മഹിമയോടെ മൊഴിഞ്ഞവനേ മുരുകനോടു മോദിച്ചവനേ മഹാഗണപതിയേ ദയാനിധേ മാനവജീവിത മംഗളമേ മണിമുഴങ്ങും മനതാളത്തിൽ മഹിമാഗാനം ഉയരട്ടെ മോദകപ്രിയനേ പരനേ മോദമുണർത്തും മനമധുരാ മഹാഗണപതിയേ ശരണം ശരണം ജീ ആർ കവിയൂർ  04 03 2026 (കാനഡ, ടൊറൻ്റോ)

മടങ്ങാൻ തുടിക്കുന്ന ഹൃദയം©

 മടങ്ങാൻ തുടിക്കുന്ന ഹൃദയം© അസ്തമയ ശോഭയിൽ വിണ്ണിൽ പറക്കവേ, അകലെയാം പ്രിയരെ കാണാൻ കൊതിയായ്. രക്തം ചിന്തുന്ന പോർക്കളം മായവേ, ശാന്തി തൻ ഗീതം വിരിയുമോ മണ്ണിൽ? പുകയുന്ന വീഥിയും നിലവിളികളും പിന്നിലാക്കി, സ്വപ്നച്ചിറകിലേറി ദൂരം താണ്ടുന്നു. സ്നേഹത്തിൻ തൂവലുകൾ വിരിച്ചു മെല്ലെ, മാനം കീഴടക്കി പക്ഷിപോൽ നീങ്ങുന്നു. മടക്കയാത്ര തൻ വേഗത കൂടവേ, മനസ്സിൽ പൂക്കുന്നു പ്രത്യാശ തൻ മൊട്ടുകൾ. ഇനിയൊരു വിരഹവും കടന്നു വരാതെ, പ്രിയരൊന്നു ചേർന്നു പുഞ്ചിരിക്കാൻ കൊതിയായ്. ജീ ആർ കവിയൂർ  04 02 2026 ( കാനഡ, ടൊറൻ്റോ)

കരുതലിന്റെ ചുവട്

 കരുതലിന്റെ ചുവട്  തണലേകും മരമായി നീ എന്റേതു ചാരെ നിൽക്കേ,   ഇടറുന്ന പഥങ്ങളിൽ തുണയായി മാറുന്നു.   സ്നേഹത്തിന്റെ തലോടൽ ആശ്വാസമായി പെയ്യുമ്പോൾ,   മനസ്സിലെ നോവുകൾ മെല്ലെ മാഞ്ഞുപോകുന്നു.   താങ്ങായി നീട്ടുന്ന നിന്റെ കരങ്ങൾ നൽകുന്നു ധൈര്യം,   പുതുജീവനത്തിന് വെളിച്ചമാകുന്നു.   കണ്ണിലെ കനിവാൽ ഇരുള് നീക്കി മുന്നിൽ നീ,   തെളിക്കുന്നു സത്യമായ് നേരായ പാതകൾ.   വീഴാതെ കാക്കുന്ന ജാഗ്രത കരുത്തിൽ നിറഞ്ഞു,   കാലം കുറിക്കുന്നു ധന്യമായ നിമിഷങ്ങൾ.   ഒരുമിച്ച് നീങ്ങുന്ന ഈ യാത്രയിൽ എന്നും,   കരുതൽ തിളങ്ങുന്നു പൊൻതാരകം പോലെ. ജീ ആർ കവിയൂർ  03 03 2026 (കാനഡ, ടൊറൻ്റോ)

മിന്നലിൻ ദീപം

 മിന്നലിൻ ദീപം ഇരുളിന്റെ മറവിൽ ആകാശം കാത്തുനിന്നു,   മേഘങ്ങളുടെ ഹൃദയം ഭാരമായി നിറഞ്ഞു.   പെട്ടെന്ന് മിന്നൽ ഒരു രേഖ വരച്ചു,   നിശ്ശബ്ദതയുടെ നെഞ്ചിൽ വെളിച്ചം പതിച്ചു.   ഒരു നിമിഷം മാത്രം തെളിഞ്ഞ പ്രകാശം,   എങ്കിലും അനന്തം പോലെ മനസ്സിൽ പതിഞ്ഞു.   അന്ധകാരത്തെ ചോദ്യം ചെയ്ത ആ കനൽ,   ഭയത്തിന്റെ നിഴൽ പിന്നോട്ട് നീക്കി.   മിന്നലിൻ ദീപം ദൈർഘ്യമില്ലാത്തത്,   എന്നാൽ സത്യം തുറന്ന് കാണിച്ചു.   ഇരുളും വെളിച്ചവും തമ്മിലുള്ള അതിർത്തിയിൽ,   ജീവിതം സ്വന്തം പാത കണ്ടെത്തുന്നു. ജീ ആർ കവിയൂർ  03 03 2026 (കാനഡ, ടൊറൻ്റോ)

സന്ധ്യാകനികയുടെ മധുരം

 സന്ധ്യാകനികയുടെ മധുരം സന്ധ്യാകനിക ആകാശത്ത് മൃദുവായി തെളിയുന്നു, ദിവസത്തിന്റെ തിരക്കുകൾ പതുക്കെ മങ്ങുന്നു. ചുവന്ന വെളിച്ചം കാറ്റിൽ കലരുമ്പോൾ, മനസ്സ് നിശ്ചലതയുടെ ചായം സ്വീകരിക്കുന്നു. വീഥികളിൽ ശബ്ദങ്ങൾ കുറഞ്ഞു പോകുന്നു, പക്ഷികളുടെ മടങ്ങിവരവ് നിമിഷം നിറയ്ക്കുന്നു. ആകാശതാരകയുടെ നിസ്സാര ചിരി, അകത്തളങ്ങളിൽ ആശ്വാസം വിതറുന്നു. ദൂരെയൊരു ദീപം തെളിഞ്ഞു നിൽക്കുമ്പോൾ, കാലത്തിന്റെ ചുവട് ശാന്തമായി നീങ്ങുന്നു. സന്ധ്യാകനികയുടെ മധുരം മനസിൽ നിറഞ്ഞു, രാത്രിയിലേക്ക് പ്രതീക്ഷകൾ സൗമ്യമായി കടക്കുന്നു. ജീ ആർ കവിയൂർ  03 03 2026 (കാനഡ, ടൊറൻ്റോ)

ആറ്റുകാലമ്മേ ശരണം

Image
 ആറ്റുകാലമ്മേ ശരണം ആറ്റുനോറ്റു നിൻ നടയിൽ വന്നു  ആറ്റുകാലമ്മേ അടുപ്പുകൂട്ടി പൊങ്കാല   അമ്മേ ശരണം ദേവി ശരണം   ഏറ്റുകൊള്ളേണമെൻ ദുരിതങ്ങൾ   അമ്മേ ശരണം ദേവി ശരണം   ആരാധിക്കുന്നവരെ ചേർത്തണയ്ക്കും   അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത   ആനന്ദ മൂർത്തി എൻ ആത്മ സ്വരൂപിണി അമ്മേ   അറിവിന്റെ കതിരൊളി തൂകും വിളക്കേ   അഭയമരുളും കരുണാനിധിയേ   നിൻ തിരുമുൻപിൽ മനമുരുകി പ്രാർത്ഥിക്കവേ   നിറയുന്നു എന്നിൽ പരമാനന്ദം   അമ്മേ ശരണം ദേവി ശരണം   ഏറ്റുകൊള്ളേണമെൻ ദുരിതങ്ങൾ   അമ്മേ ശരണം ദേവി ശരണം   അർച്ചനയായി ഈ ജന്മം നിൻ പാദത്തിൽ   അർപ്പിക്കുന്നു ഞാൻ സർവ്വവും തായേ   ഏഴാം കടലിനപ്പുറമിരുന്നു ഞാൻ വിളിക്കുന്നു   എൻ കണ്മണികളെ കാത്തിടണേ ഈശ്വരിയമ്മേ അമ്മേ ശരണം ദേവി ശരണം   ഏറ്റുകൊള്ളേണമെൻ ദുരിതങ്ങൾ   അമ്മേ ശരണം ദേവി ശരണം ജീ ആർ കവിയൂർ  02 03 2026 (കാനഡ , ടൊറൻ്റോ)

മോഹങ്ങളുടെ സ്വപ്ന വർണ്ണങ്ങൾ ( പ്രണയ ഗാനം)©

Image
 മോഹങ്ങളുടെ സ്വപ്ന വർണ്ണങ്ങൾ ( പ്രണയ ഗാനം)© നിൻ സജല മിഴികളിലെ അഞ്ജനമാകാൻ മൊഴികളിൽ വിരിയും പ്രണയമായി തുളുമ്പാൻ മോഹങ്ങളുടെ മായാ ചിറകിലേറാൻ പോരുക പോരുക വേഗം വീണ്ടും നീ മോഹങ്ങളുടെ മായാ ചിറകിലേറാൻ പോരുക പോരുക വേഗം വീണ്ടും നീ ലാ ലല ലല ആ ആ ആഹാ  ആ ആ ആഹാ ലാ ലല ലല മഞ്ഞ് പൊഴിയുന്ന വേളയിൽ ഒന്ന് ഒരുമിക്കാൻ ആടിപ്പാടാൻ എൻ ഹൃദയതാളത്തിനോത്തു നിറയാൻ നിന്‍റെ മൃദു സ്പർശത്തിനായി കൊതിക്കുന്നു സ്വപ്നത്തിലെങ്കിലും നീ വരുമോ മോഹങ്ങളുടെ മായാ ചിറകിലേറാൻ പോരുക പോരുക വേഗം വീണ്ടും നീ നീ മഞ്ഞവെയിലിൻ വെളിച്ചമായ് നിന്നെ കാണുവാൻ മറയാത്ത സ്മിതം ഒളിഞ്ഞിരിക്കുമെൻ നെഞ്ചിലെ രാഗമായ് ചുംബനകമ്പന കുളിരിൽ അലിഞ്ഞു ചേരാൻ മൗനരാഗങ്ങളിൽ പോലും അറിയുന്നു നിൻ തുടുപ്പ് മോഹങ്ങളുടെ മായാ ചിറകിലേറാൻ പോരുക പോരുക വേഗം വീണ്ടും നീ നിന്നെ എൻ കണ്ണുകളിൽ മറയാതെ  പ്രണയാക്ഷരണമാക്കാൻ നിശബ്ദ രാത്രിയിൽ ഹൃദയം മുഴങ്ങുന്നു  ഒരു നിമിഷം നിൻ സാന്നിധ്യം അനുഭവിക്കാൻ എൻ ഉള്ളിലെ ഗാനം എന്നും പാടുന്നു മോഹങ്ങളുടെ മായാ ചിറകിലേറാൻ പോരുക പോരുക വേഗം വീണ്ടും നീ വരും വസന്തത്തിന് കനവ് കാണുന്നു ഒരു ചില്ലയിൽ ഒരു കൂട്ടിൽ കൊക്കുരുമ്മി പകലിൻ സുന്ദര നിമിഷങ്ങളിൽ ...

നിനവോ കനവോ ( വിരഹ ഗാനം)

 നിനവോ കനവോ  ( വിരഹ ഗാനം) കനവിലോ നിനവിലോ   അറിയില്ല പിന്നെ   കാലിലോ കാതിലോ   അടുത്ത് വരുന്നുണ്ട്   കിലുക്കം കേൾക്കുന്നുവല്ലോ   ഓ… നിനവിലോ, കനവിലോ…   ഓ… ഹൃദയമേ, പാടുന്നുവോ വിരഹമായ്   ഓ… ഓ… ആ… ആഹാ…   ആഴമാർന്ന നയനത്തിലെ തിളക്കം   അനുരാഗമോ അതിൻ ഭാവമോ   അണയുക വേഗം ഇങ്ങ് അരികിലായി   അണയാതെ കത്തട്ടെ ഹൃദയത്തിൽ   ഓ… നിനവിലോ, കനവിലോ…   ഓ… ഹൃദയമേ, പാടുന്നുവോ വിരഹമായ്   ഓ… ഓ… ആ… ആഹാ…   മഞ്ഞ് മൂടിയ രാവിൽ   മന്ദമായി തഴുകി നീ   മൗനങ്ങൾ വാക്കുകളായി   മനസ്സാകെ പൂത്തു വിരിഞ്ഞു   ഓ… നിനവിലോ, കനവിലോ…   ഓ… ഹൃദയമേ, പാടുന്നുവോ വിരഹമായ്   ഓ… ഓ… ആ… ആഹാ…      നിന്നോടൊപ്പമുള്ള നിമിഷങ്ങൾ   നക്ഷത്രം പോലെ തെളിഞ്ഞു   നീ വിട്ടുപോകുമോ എന്ന ഭയം   വിരൽത്തുമ്പിൽ വിറച്ചു നിന്നു   ഓ… നിനവിലോ, കനവിലോ…   ഓ… ഹൃദയമേ, പാടുന്നുവോ വിരഹമായ് ...

പ്രാർത്ഥനാ ഗീതം

Image
 .Song Title: പ്രാർത്ഥനാ ഗീതം Lyrics:   Pallavi:   നീ എൻ ഹൃദയ കോവിലിൽ നിത്യം   നിറഞ്ഞു നിന്ന് പ്രഭാ പൂരം പരത്തണേ, ഭഗവാനേ   Chorus: കൃഷ്ണാ, ഗുരുവായൂരപ്പാ   5-second Flute + Tabla pause   Stanza 1:   പ്രാർത്ഥനാ ഗീതത്തിന   താള-രാഗങ്ങളൊന്നുമേ അറിയില്ല എങ്കിലും   ഭക്തിയോടെ ഹൃദയം തുറന്നു   പ്രീതിയോടെ പാടുന്നു ഭഗവാനേ   Chorus: കൃഷ്ണാ, ഗുരുവായൂരപ്പാ   5-second Flute + Tabla pause   Stanza 2:   ജീവിതമെന്ന പാരാവാരത്തിൻ   തിരകളിൽ പെട്ട് ഉഴറുമ്പോൾ   നീയല്ലാതില്ലോ ആശ്രയം ഭഗവാനേ   നെഞ്ചിൽ നിത്യം മുഴങ്ങുന്നു   നിൻ നാമ സംഗീതങ്ങളൊക്കെ   Chorus: കൃഷ്ണാ, ഗുരുവായൂരപ്പാ   5-second Flute + Tabla pause   Stanza 3:   മണൽ തരി പോലെ തിളങ്ങുന്നു നിൻ ചിരി   പച്ച പുതച്ച താഴ്വാരത്തിൽ, പൈക്കിടാങ്ങളുടെ കഴുത്തിലെ കുടമണിയുടെ താളത്തിൽ   നിൻ മുരളി രവം മുഴങ്ങുന്നു   പുല്ലുക...

നിന്റെ മിഴികളിലെ ലോകം

Image
നിന്റെ മിഴികളിലെ ലോകം മൈലാഞ്ചി മൊഞ്ചുള്ള മാനം കണ്ടു മനസ്സൊന്നു മയിൽ പേടയായി മാറിയല്ലോ മനോഹര നൃത്തം ചുറ്റി] നിൻ മിഴികളിൽ കണ്ടൊരു ലോകം കാണുവാൻ കൊതിയോടെ ഹൃദയം മൂളുന്നു ലാ ലല ലല ആ ആഹ ഹ ഓ ഓഹ ഹോ ആ ആഹഹ ചിരി നിറഞ്ഞ നിൻ മിഴുകളും ചാരുതയാർന്ന മുല്ലപ്പൂ നറുമണവും നിലാവുള്ള രാത്രിയുടെ കുളിരിൽ നിന്നോർമ്മകളിൽ ഉറക്കമില്ലാതെ] നിൻ മിഴികളിൽ കണ്ടൊരു ലോകം കാണുവാൻ കൊതിയോടെ ഹൃദയം മൂളുന്നു ഹൃദയം പാടുന്നു മൗന സംഗീതം വെളിച്ചം തിരയിളക്കി നിഴൽ പരത്തി പ്രണയത്തിന്റെ പുതുയാത്ര തുടങ്ങി നിശാവേളയിൽ നക്ഷത്രങ്ങൾ കൺ ചിമ്മി നിൻ മിഴികളിൽ കണ്ടൊരു ലോകം കാണുവാൻ കൊതിയോടെ ഹൃദയം മൂളുന്നു രാവുറങ്ങി നിഴൽ മയങ്ങി രവിയുടെ പുഞ്ചിരി വീണു തിളങ്ങി കാതോർത്തു കൺ മിഴിച്ചു കാത്തിരുന്നു പദചലനങ്ങളുടെ കിലുക്കത്തിനായ് നിൻ മിഴികളിൽ കണ്ടൊരു ലോകം കാണുവാൻ കൊതിയോടെ ഹൃദയം മൂളുന്നു ജീ ആർ കവിയൂർ  27 02 2026 (കാനഡ, ടൊറൻ്റോ)

സ്വയം സ്നേഹിക്കുമ്പോൾ

 സ്വയം സ്നേഹിക്കുമ്പോൾ ഹൃദയം സ്വതന്ത്രമാകും. എല്ലാവർക്കും ഇഷ്ടമാകാൻ തളർന്ന ദിനങ്ങൾ പിന്നിലായി. മനസിനെ ബദ്ധമാക്കിയ അംഗീകാര ദാഹം ഉരുകിപ്പോയി. ഇനി ഞാൻ എന്റെ കൂട്ടായി, എന്റെ വഴിക്ക് ഞാൻ വെളിച്ചമായി. ഇഷ്ടപ്പെടുന്നവർ കൂടെയുണ്ടാകും, മറ്റുള്ളവർ കാറ്റുപോലെ കടന്നുപോകും. സ്വയം സ്നേഹിക്കുന്ന ആത്മാവ് എപ്പോഴും ഏറ്റവും ശക്തം ജീ ആർ കവിയൂർ  27 02 2026 (കാനഡ, ടൊറൻ്റോ)

കാലത്തിൻ്റെ ഒരു പോക്കേ

Image
കാലത്തിൻ്റെ ഒരു പോക്കേ കാലത്തിൻ്റെ ഒരു പോക്കേ… ശിലായുഗം മുതൽ ഇന്നോളം… മാറിയതെന്ത് മനുഷ്യനിൽ? മാറാതെ നിൽക്കുന്നത് എന്താവും? കല്ലു ഉരുട്ടിയ കാലങ്ങളിൽ നിന്ന് കൃത്രിമബുദ്ധിയിലേക്കൊഴുകി നീങ്ങി, ശിലയിലെ കയ്യൊപ്പിൽ നിന്ന് വിരൽത്തുമ്പിലെ ലോകം തുറന്നു. കാളവണ്ടിയുടെ മണിച്ചിലമ്പിൽ നിന്ന് ആകാശനൗകയുടെ മിന്നൽവേഗം, മന്ദഗതിയിൽ നടന്ന കാലം ഇന്ന് മിന്നൽ പോലെ പായുന്നു. അന്തർദൃശ്യജാലക വല — ഇന്റർനെറ്റ്, അതേ… അങ്ങിനെയും വിളിക്കാം, അകലെ ഉള്ളവരെ അടുപ്പിച്ചാലും അടുത്തവരെ അകറ്റും ചിലപ്പോൾ. ഉപകാരവും ഉപദ്രവവും ചേർന്ന് മനസ്സിൻ്റെ കണ്ണാടി പോലെ, ഒരു വിരൽതുമ്പിൽ ലോകം വന്നപ്പോൾ മനുഷ്യൻ നിന്നത് എവിടെയോ? ചന്ദ്രനിലെത്തി പതാക നട്ടു, നക്ഷത്രങ്ങൾ എണ്ണി പഠിച്ചു, സ്വഹൃദയത്തിലെ സമാധാനം ഇന്നും തേടി നടക്കുന്നു… കാലത്തിൻ്റെ ഒരു പോക്കേ… മനുഷ്യൻ തേടുന്ന ഒരു നോക്കേ… ജീ ആർ കവിയൂർ  27 02 2026 (കാനഡ, ടൊറൻ്റോ)

പിന്നെയും ആ രാത്രി ഓർമ്മ വന്നു ( ഗസൽ)

 പിന്നെയും ആ രാത്രി ഓർമ്മ വന്നു ( ഗസൽ) കുളിരുള്ള കാറ്റിലായ് നിന്റെ മൊഴികൾ ഓർമ്മ വന്നു നിലാവു തൊട്ടപ്പോൾ പഴയൊരു സമ്മാനം ഓർമ്മ വന്നു മൗനങ്ങളിൽ പോലും നിന്റെ രാഗങ്ങൾ ഓർമ്മ വന്നു വീണ മീട്ടും ഹൃദയത്തിലൊരു മഴവില്ല് ഓർമ്മ വന്നു തനിച്ചായ വീഥികളിൽ നടന്നു നീങ്ങവേ ഓർമ്മ വന്നു അന്ന് നമ്മൾ കണ്ടുമുട്ടിയ നിമിഷങ്ങൾ ഓർമ്മ വന്നു മറഞ്ഞ സായാഹ്നത്തിൻ സുഗന്ധം വീണ്ടും ഓർമ്മ വന്നു നനഞ്ഞ കണ്ണുകളിൽ ആ രാത്രികൾ ഓരോന്നും ഓർമ്മ വന്നു ഒഴിഞ്ഞു കിടക്കും തെരുവും മങ്ങിയ ചന്ദ്രനും ഓർമ്മ വന്നു നിന്റെയാ ആദ്യ ചിരി തൻ മാന്ത്രികത ഓർമ്മ വന്നു 'ജി ആർ' തൻ മനസ്സിപ്പോഴും സമ്മതിക്കില്ല, എങ്കിലും ഓർമ്മ വന്നു സംഗീതം പൊഴിയുമ്പോൾ ആ രാത്രി വീണ്ടും ഓർമ്മ വന്നു ജി ആർ കവിയൂർ 26-02-2026 (കാനഡ , ടൊറൻ്റോ)

സൂക്ഷിച്ചു നീ സംസാരിക്കൂ (ഗസൽ)

 സൂക്ഷിച്ചു നീ സംസാരിക്കൂ (ഗസൽ) മഞ്ഞുറഞ്ഞൊരു കാലമിവിടെ, നിന്നു നീ സംസാരിക്കൂ നെഞ്ചുരുകും നേർത്ത നൂലിൻ, നോവു കണ്ടു സംസാരിക്കൂ മിഴിയിലീ പുകമറയെന്തേ, നോക്കി നീ സംസാരിക്കൂ തകർന്ന കിനാവിൻ തേങ്ങലറിയാൻ, അറിഞ്ഞു നീ സംസാരിക്കൂ വാക്കിലൊളിച്ചൊരു കനൽ കാണാൻ, പഴുത്തു നീ സംസാരിക്കൂ ചുണ്ടിലെ നേർത്തൊരാ ചിരിയിൽ, തങ്ങി നീ സംസാരിക്കൂ ബന്ധങ്ങൾ തൻ ചില്ലുനൂൽ, മുറുകെ പിടിച്ചു സംസാരിക്കൂ തകർന്നാലൊരിക്കലും ഒട്ടില്ലെന്നറിയാൻ, പേടിച്ചു നീ സംസാരിക്കൂ പ്രിയേ നിൻ ഓർമ്മകൾ ഉണരാൻ, ചൂടു പകർന്നു സംസാരിക്കൂ വിചിത്രമീ ലോകഗതിയിൽ, മാറി നീ സംസാരിക്കൂ സത്യത്തെ സ്നേഹത്താൽ പൊതിഞ്ഞ്, അലിഞ്ഞു നീ സംസാരിക്കൂ മഞ്ഞുറഞ്ഞൊരു കാലമിവിടെ, ചേർന്നു നീ സംസാരിക്കൂ 'ജി ആർ' തൻ ഹൃദയം കണ്ണാടി, സൂക്ഷിച്ചു നീ സംസാരിക്കൂ മൗനത്തിൻ അർത്ഥം തേടി, അറിഞ്ഞു നീ സംസാരിക്കൂ ജി ആർ കവിയൂർ 26-02-2026 (കാനഡ,ടൊറന്റോ)

ഓർമ്മയുടെ ചായക്കപ്പ് (ഗസൽ).

 ഓർമ്മയുടെ ചായക്കപ്പ് (ഗസൽ). ജനാലയ്ക്കൽ ഇരുന്നീ ലോകം കാണുന്നു ഞാൻ മെല്ലെ, ഓർമ്മതൻ താളുകൾ ഓരോന്നായ് മറിയുന്നു മെല്ലെ. തൂലിക തൻ ശേഷിപ്പുകൾ മാത്രം തുണയായ് ഈ വേളയിൽ, ഹൃദയത്തിലോ സങ്കടക്കടൽ തിരയടിക്കുന്നു മെല്ലെ. ഒരു കോപ്പ ചായയിലാണെന്റെ ലോകം വിരിയുന്നത്, പ്രഭാതകിരണങ്ങൾ മഞ്ഞിൽ പുണരുന്നു മെല്ലെ. കാലം ഈ നിമിഷത്തിൽ തങ്ങിനിൽപ്പൂ നിശ്ചലം, എന്റെ ചിന്തകൾ എന്നിലായ് അലിഞ്ഞുചേരുന്നു മെല്ലെ. കഠിനയത്നം കനിവായ് മാറും പുലരി വരും നിശ്ചയം, ക്ഷമയോടെ കാത്തിരിക്കൂ സ്വപ്നം പൂവിടും മെല്ലെ. വരികളിലായ് സ്വർണ്ണനിറം ചാലിക്കുന്നു ജി ആർ, മധുരമായീ ഗസൽ ലോകമെങ്ങും പടരുന്നു മെല്ലെ. ജീ ആർ കവിയൂർ  24 02 2026 ( കാനഡ, ടൊറൻ്റോ)

ജീവിതമെന്ന തുന്നൽ

 ജീവിതമെന്ന തുന്നൽ മെല്ലെ നടക്കാം നമുക്കീ പാതയിൽ,   ഓരോ ചുവടിലും ശ്വാസം നിറച്ചു കൊണ്ട്.   മുന്നോട്ടുള്ള നടത്തം ജീവിതമല്ലേ,   ചെറുതെങ്കിലും അത് നിർത്താതിരിക്കാം. ഒരൊറ്റ ചങ്ങാതി കൂട്ടിനുണ്ടെങ്കിൽ,   ഒറ്റപ്പെടലിൻ ഭാരമില്ലാതാകും.   ഒരു നേർത്ത സ്വരം, ഒരു കേൾക്കൽ മാത്രം,   ആശ്വാസമേകാൻ അത് പോരേ നമ്മൾക്ക്? ഇന്നലെയെ കുറിച്ചോർത്തു പരിഭവിക്കേണ്ട,   കഴിഞ്ഞതൊക്കെയും കഴിഞ്ഞു പോയി.   ഇന്നിൻ വെളിച്ചം നുകർന്നു കൊണ്ട് നമുക്ക്,   ഈ നിമിഷത്തെ സ്നേഹിച്ചു നീങ്ങാം. കൈയ്യിലുള്ളത് ചെറുതെങ്കിലും നൽകാം,   ഒരു പുഞ്ചിരിയോ, നല്ല വാക്കോ എന്തുമാകാം.   കൊടുക്കുന്തോറും ഭാരം കുറയുന്ന ഒന്നല്ലേ,   നമ്മളെ കോർത്തിണക്കും സ്നേഹച്ചരടുകൾ. വിശ്രമം പാപമല്ലെന്ന് ഓർക്കാം നമുക്ക്,   തളർന്ന മെയ്യ് ആവശ്യപ്പെടും സാന്ത്വനം.   കുറ്റബോധമില്ലാതെ ഒന്ന് മയങ്ങാം,   തിരികെ വരാനുള്ള കരുത്ത് നേടാം. പുലരിയെ നോക്കി നന്ദി ചൊല്ലാം നമുക്ക്,   പുതിയൊരു ദിനം തന്ന പ്രപഞ്ചത്തോട്.   സ...

ഒരു കോപ്പയിലെ ലോകം

Image
 ഒരു കോപ്പയിലെ ലോകം മൂടൽമഞ്ഞ് മുത്തമിട്ട മലമുകളിൽ ജനിച്ചു നീ, തണുത്ത കാറ്റിൻ താലോലത്തിൽ തളിർത്തെഴുന്നേറ്റ കൊളുന്തായി. കുപ്പിവള തൻ കിലുക്കത്തിൽ നുള്ളി, കഠിന സൂര്യൻ തൻ താപമേറ്റു നീ, ചൂടിൻ വഴികളിലൂടെ കടന്ന്, കരുത്തായി മാറിയ ചായില. വെള്ളവും പാലും ചേർന്ന നിമിഷം, വെണ്മയിൽ നിന്നും സ്വർണ്ണമായി നീ, വായുവിലൊഴുകിയ സുഗന്ധതാരം, വീടും വഴിയും നിറഞ്ഞു പിന്നെ. രാജ്യങ്ങൾ മുഖാമുഖം ഇരിക്കുമ്പോൾ, ചർച്ചകൾ നീളുന്ന വേളകളിൽ, ശാന്തിക്കും യുദ്ധത്തിനുമിടയിൽ സാക്ഷിയായി എന്നും നിൽക്കും നീ. വിപണിയുടെ വലിയ കരാറുകളിൽ, കൈകോർക്കുന്ന നിമിഷങ്ങളിൽ, ചൂടിൻ കൈമാറ്റത്തിൻ മധുരം മനസ്സുകൾ തമ്മിൽ തുറക്കുവാൻ. വരനെ കാണാൻ എത്തുന്നാൾ, തളികയിൽ നിശ്ചല മിഴികളായ്, തണുത്ത കൈകളിലൂടെ പടർന്ന ചൂട്, പലതവണ മധുരം നിറച്ചു നീ. തളർന്നു വീട്ടിലെത്തും വേളകളിൽ, ചായക്കപ്പിലെ സ്നേഹപരിവേശം, ഉള്ളിൽ മധുരം നിറച്ചു നീ, ശരീരത്തിലും അമൃതം പകരുന്നു നീ. രചന: ജി ആർ കവിയൂർ 24-02-2026 (കാനഡ, ടൊറന്റോ)

കാലം തെളിച്ച വെളിച്ചം

Image
 കാലം തെളിച്ച വെളിച്ചം (ഓ... ഓഹോ... ആഹാ... ഓ...) ജീവിതമാകുന്നൊരു വലിയ പെരുവഴിയിൽ, മുന്നിൽ തെളിയുന്നു മൂവർണ്ണ കണ്ണുകൾ. ചുവപ്പും പച്ചയും മഞ്ഞയും ചേരുന്ന- കാവൽ വിളക്കുകൾ ചൊല്ലും കഥകൾ. (ആഹാ... ആഹാ... ഓഹോ... ഹോ...) നിൽക്കാൻ ചുവപ്പ്, പായാൻ പച്ച, കാത്തുനിൽക്കാൻ മഞ്ഞയെന്നൊരു മന്ത്രം. വരച്ചു വെച്ചൊരാ വഴിയിലെ താളം പോലെ, ജീവിതം നീങ്ങുന്നു വിളക്കുകൾ നോക്കി. (ഓ... ഓ... ഓഹോ... ആഹാ...) വേഗത പോരാതെ പാഞ്ഞ കാലങ്ങൾ, തടസ്സങ്ങൾ വന്നു നിന്നൊരു നേരങ്ങൾ. ശരീരമാകെ മുറിപ്പാടുകൾ ഏറ്റുവാങ്ങിയും, നന്മ തൻ വെളിച്ചം തെളിയാൻ കാത്തിരുന്നു ഞാൻ. (ആ... ആഹാ... ഓ... ഹോ...) മറുനാടൻ തണുപ്പിലും നാട്ടിലെ വെയിലിലും, വിളക്കുകൾ മിന്നി മറയുന്നു കാലം പോലെ. അച്ഛന്റെ കൈപിടിച്ച് തുടങ്ങിയ യാത്ര, ഇന്ന് പൗത്രൻ തൻ കൈകളിൽ പുതിയൊരു വെളിച്ചം. എല്ലാം ശരിയാകും പച്ച വെളിച്ചം വരും, യാത്ര തുടരാം... മനോഹര തീരത്തേക്ക്... (ഓ... ഓഹോ... ആഹാ... ഓ...) ജീ ആർ കവിയൂർ  24 02 2026 (കാനഡ, ടൊറൻ്റോ)

ഈശ്വരൻ തന്നൊരു ഭാഗ്യം

Image
 ഈശ്വരൻ തന്നൊരു ഭാഗ്യം അറുപത്തൊന്നാം വയസ്സിൽ,   ഞാൻ പതിനാറ് മാസക്കാരനായി…   കൈക്കുള്ളിൽ കൊച്ചുമകൻ,   മനസ്സിൽ ഒരു പുതിയ പ്രപഞ്ചം. മക്കളുടെ ബാല്യം കണ്ടു തീർക്കാതെ,   മറുനാട്ടിൽ ദൂരെയലഞ്ഞൊരാ കാലം.   മഹാബലിയെപ്പോലെ വന്നു പോയൊരാ-   നോവുണർത്തുന്നോർമ്മകൾ മാഞ്ഞു പോകുന്നു. അന്നവർ പിച്ചവെച്ചതും വളർന്നതും,   അറിഞ്ഞീല ഞാനീ കൺകുളിർക്കെ.   ഇന്നീ പൗത്രൻ തൻ പിച്ചവെപ്പിൽ ഞാൻ   നഷ്ടബാല്യം വീണ്ടും തിരയുന്നു. കടലിനക്കരെ ഒരു പൂവിൻ ഗന്ധം,   നാടിൻ്റെ തനിമയിൽ മറ്റൊരു മലർമൊട്ട്.   രണ്ടു മക്കൾ തൻ രണ്ടു കണ്മണികൾ,   എൻ്റെ രണ്ടു കയ്യിലും രണ്ടു സ്വർഗങ്ങൾ. കുരുന്നു പൂവിൻ്റെ ഗന്ധം   സഞ്ജീവനി പോലെ മനം ശാന്തമാക്കി,   വിരസമാർന്നൊരു ജീവിതത്തിന്   പുതിയ ഉഷസ്സും ഊർജ്ജവും നൽകുന്നു. അവനുടെ കരം ഗ്രസിച്ചപ്പോൾ,   ആ ചെറു വിരലുകൾ സ്പർശിച്ചപ്പോൾ   ഗതകാലത്തിലേക്ക് നടന്നു;   ഞാൻ അച്ഛനല്ല, മുത്തച്ഛനല്ല,   ഒരു കുഞ്ഞായി മാറി. ഇവിടെ ചിന്തകളില്ല, ...

ചെട്ടികുളങ്ങര അമ്മേ ശരണം - (കുത്തിയോട്ട പാട്ട്)

Image
 ചെട്ടികുളങ്ങര അമ്മേ ശരണം - (കുത്തിയോട്ട പാട്ട്) തന്തനാന നാന നാനനോം തന്തനോം  താന താന താനനനോം തന്തനോം തന്തനാന നാന നാനനോം തന്തനോം   താന താന താനനനോം തന്തനോം   തമ്പുരാട്ടി ഞങ്ങൾ നിന്നെ വന്നു കാണുവാൻ   തങ്ങിനിന്ന സങ്കട മേഘമകലുവാൻ   തപ്പു കൊട്ടി തകിലു കൊട്ടി പാടിവരുന്നേൻ   തായേ, തരിക തരിക നിൻ കൃപയൊക്കെ   തന്തനാന നാന നാനനോം തന്തനോം   താന താന താനനനോം തന്തനോം   തീരാത്ത താപങ്ങൾ തഴുകി നീക്കുവാൻ   തിളങ്ങുന്ന തിരുവിളക്കായ് തെളിഞ്ഞിടേണം   താരകമന്ത്രം പോലെ താങ്ങായ് നിന്നീടേണം   തളർന്ന ഹൃദയങ്ങൾ താങ്ങിടാൻ തുണയാകേണം   തന്തനാന നാന നാനനോം തന്തനോം   താന താന താനനനോം തന്തനോം   തണുത്ത കാറ്റ് പോലും തവ നാമം മൂളുന്നു   തെങ്ങോലകളും തന്നന്നം താളത്തിലാടുന്നു   തെളിഞ്ഞ തിരുനടയിൽ തീർത്ഥം തുളുമ്പുന്നു   തിരുരൂപം തായേ തൃക്കൺ തുറന്നു കാക്കുക  തന്തനാന നാന നാനനോം തന്തനോം   താന താന താനനനോം തന്തനോം  ജീ ആർ കവിയൂർ  23 02 2026...

ശരണം ശരണം മുരുകാ

Image
 ശരണം ശരണം മുരുകാ തൈപൂയത്തിന് കാവടി   തോളിലേറ്റിക്കൊണ്ട്   താളമേളങ്ങളുടെ അകമ്പടിയോടെ   തുള്ളിയാടി കളിക്കുന്നു വേലവനായ്   ഹര ഹരോ മുരുകാ ശരണം   ഹരന്റെ തിരുമകനേ മുരുകാ   ശരണം ശരണം മുരുകാ നീയേ ശരണം   പടിയാറ് കടന്നവനേ, പടി മുകളേറിയവനേ,   പളനി മലയുടെ നിവാസനേ,   പഴമുതിർ ചോലയിൽ വാഴുന്നവനേ.   ഹര ഹരോ മുരുകാ ശരണം   ഹരന്റെ തിരുമകനേ മുരുകാ   ശരണം ശരണം മുരുകാ നീയേ ശരണം   പവിത്രമാം രൂപത്തിൽ വാണരുളുന്നവനേ,   പഴനൈവേദ്യം ഭുജിച്ചു കരുണയോടെ കാത്തിടുന്നവനേ,   മലയിലെ ദിവ്യപ്രഭയായി തിളങ്ങുന്നവനേ,   മുരുകാ, ശരണം ശരണം നീയേ ശരണം.   മംഗള ദായകനെ മലമുകൾ വാസനേ  മയിലേറി വന്നു  മനോഹരമായ് നിന്നവനെ ഗണപതിയുടെ സഹോദരനേ,   ഗമിക്കേണമേ ഞങ്ങളെ നേർവഴിക്ക്,   ഗരിമകൾ നൽകി അനുഗ്രഹിക്കേണമേ,   ഗുഹനേ നിത്യം അരുളേണമേ ശുഭമാർഗം.   ഹര ഹരോ മുരുകാ ശരണം   ഹരന്റെ തിരുമകനേ മുരുകാ   ശരണം ശരണം മുരുകാ നീയ...