Posts

ഒരുപിടി ഓർമ്മപ്പൂക്കൾ”

Image
ഒരുപിടി ഓർമ്മപ്പൂക്കൾ” ഒരു പിടി പൂക്കൾ വാരിയിട്ട് ഓർമ്മകളുടെ കണ്ണുനീർ മുത്തുകൾ ഒഴുക്കി മടങ്ങി വന്നു ഓർത്തെടുത്തു ഓണവും വിഷുവും ഒരുമിച്ചനാളുകൾ പൂമരച്ചുവട്ടിലെ ആ സന്ധ്യയിൽ പുഞ്ചിരി തൂകിയ മുഖം കണ്ടപ്പോൾ മിഴികളിൽ പൂത്തൊരു കിനാവുപോലെ മനസ്സിൽ വിരിഞ്ഞൊരു പ്രണയകാലം കൈകോർത്തു നടന്ന വഴിയോരങ്ങളിൽ കാറ്റിനൊപ്പം ഒഴുകിയ മൊഴികളും നിലാവു പെയ്തൊരു രാത്രിയിലെന്നും നെഞ്ചിൽ സൂക്ഷിച്ചൊരു മധുരനിമിഷം കാലം കടന്നുപോയ വഴികളിലും മായാതെ നിൽക്കുന്നൊരു സ്നേഹചിത്രം പിരിഞ്ഞുപോയെങ്കിലും ഇന്നും ഉള്ളിൽ പൂവായ് വിരിയുന്നു ആ പ്രണയകാലം. ജീ ആർ കവിയൂർ  31 08 2026 (തിരുവല്ല, കവിയൂർ)

കണ്ണാടിയിലെ ഉണ്മ

Image
കണ്ണാടിയിലെ ഉണ്മ കണ്ണാടി നോക്കും മനസ്സേ കാണുന്നത് മായയാണെങ്കിലും ഉള്ളിൻ്റെ ഉള്ളിൽ നീറിപുകയുന്നത് ഉടയവരുണ്ടോ അറിയുന്നു വേദന മുഖം മനസ്സിൻ്റെ പ്രതിരൂപമെന്ന് മൊഴികൾ പറഞ്ഞത് എത്ര സത്യം മിഴികളിൽ തെളിയും വിഷാദം മഷിയാൽ പടരുന്നു സ്വാന്തനമായി മറച്ചുവെയ്ക്കുവാൻ നോക്കുമ്പോഴും കണ്ണുനീർ തുളുമ്പിടുന്നു കവിളിൽ അധ്വാനഭാരം തൻ വിയർപ്പുതിരുമ്പോൾ ഉള്ളം തകർന്നുപോയ് നീറുന്നുവോ ഓർമ്മകൾ തൻ തിരമാലകൾ നെഞ്ചിലടിക്കുമ്പോഴും കൈവിട്ടുപോയ കാലത്തിൻ വീഥികളിൽ മനസ്സിൽ തങ്ങിനിൽക്കുന്ന നോവിൻ്റെ അഴകിൽ എഴുതുന്നു എൻ്റെ പ്രാണൻ്റെ വരികൾ തീരാത്ത മോഹങ്ങൾ അരികിൽ ചേരുമ്പോൾ കാലത്തിൻ യാത്രാമൊഴി കേൾക്കവേ നോവിൻ കുളിരിൽ അലിഞ്ഞുപോയ നിമിഷങ്ങളിൽ നിത്യമാം ഉണ്മ മാത്രമായി അവശേഷിക്കുന്നു ജീ ആർ കവിയൂർ  30 08 2026 (തിരുവല്ല, കവിയൂർ)

കണ്ണൻ്റെ മുന്നിലെ മഞ്ചാടി(ഭക്തിഗാനം)

Image
കണ്ണൻ്റെ മുന്നിലെ മഞ്ചാടി (ഭക്തിഗാനം) കണ്ണന്റെ മുന്നിലെ മഞ്ചാടി പൊന്നു ഗുരുവായൂർ തിരുനടയിൽ മഞ്ചാടിക്കുരുവൊന്നു മുന്നിൽ കിടക്കുന്നു അതിനോടായി കണ്ണൻ ചോദിച്ചു സങ്കടമായോ എൻ ശ്രീകോവിലിൽ വരാൻ പറ്റിയില്ലായെന്നുള്ളതൊരു സങ്കടമില്ലേ കണ്ണാ കണ്ണാ ഗുരുവായൂരപ്പാ കണ്ണിനു കുളിർമ നൽകുന്നു ദർശനം കണ്ണാ കണ്ണാ കണ്ണാ എന്ന് വിളിച്ചേ പൊന്നു ഗുരുവായൂർ തിരുനടയിലേക്ക് നടക്കുന്ന ആളുകളുടെ കാലുകളാൽ ചവിട്ടുമ്പോൾ എന്തൊരു സുഖമെന്നറിയുമോ പിന്നെ ഇന്ന് ശീവേലിക്ക് എഴുന്നള്ളിക്കുമ്പോൾ കണ്ണാ കണ്ണാ ഗുരുവായൂരപ്പാ കണ്ണിനു കുളിർമ നൽകുന്നു ദർശനം നിന്റെ കുഞ്ഞു കാലും എന്റെ നെഞ്ചിൽ ചവിട്ടിയപ്പോൾ എന്തൊരു സുഖം! എന്തൊരു ഭാഗ്യമാണത് ആ മഞ്ചാടിക്കുരുവിനെ പോലെ ആവാറാവണം നമ്മൾ അതിന്റെ പേരാണ് സൗഭാഗ്യം കണ്ണാ കണ്ണാ ഗുരുവായൂരപ്പാ കണ്ണിനു കുളിർമ നൽകുന്നു ദർശനം കൃഷ്ണാ പൊന്നു ഗുരുവായൂർ പൂന്തോട്ട വീഥിയിൽ പീലിയും ചൂടി പൂവമ്പൻ പോലൊരു പൂഞ്ചിലുക്കവുമായി പുന്നാരകൃഷ്ണന്റെ പാദങ്ങൾ തേടി പോകുന്നു ഞാനിന്ന് പാടവരമ്പിൽ കണ്ണാ കണ്ണാ ഗുരുവായൂരപ്പാ കണ്ണിനു കുളിർമ നൽകുന്നു ദർശനം കുഞ്ഞുതൻ കാലടി കുളിരു നൽകുന്നു നെഞ്ചിൽ നിറയുന്നു നിത്യസൗഭാഗ്യം കണ്ണന്റെ കൈകള...

മൗനം പൂക്കും താഴ് വരയിൽ

Image
മൗനം പൂക്കും താഴ് വരയിൽ  [പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… [അവർത്തന പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… [ചരണം 1] നിശാഗന്ധി പൂക്കും വഴിയോരത്തിൽ നിലാവിൻ പെയ്യും പുൽമേടുകളിൽ നനു നനുത്തു വീശും കാറ്റിൻ തലോടലിൽ നിന്നോർമ്മ വിരിയും എൻ മനസ്സുകളിൽ [അവർത്തന പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… [ചരണം 2] കാലം തിരിയും വഴിയോരത്തിൽ പ്രതീക്ഷ നിൽക്കും കാത്തിരിപ്പിൽ നിൻമുഖം പൂത്തുലയും സ്വപ്നങ്ങളിൽ സ്നേഹഗന്ധം നിറയും ഹൃദയത്തിൽ [അവർത്തന പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… [ചരണം 3] പാതി വിടരും പൂക്കാലത്തിൽ പാട്ടായ് ഒഴുകും കാറ്റിൻ താളത്തിൽ നീലാകാശം പൂത്തുലയും രാവുകളിൽ നിന്നരികിൽ ഞാൻ അലിയും നിമിഷങ്ങളിൽ [അവർത്തന പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… ജീ ആർ കവിയൂർ...

ഗുരുവായൂരപ്പാ (ലളിത ഭക്തിഗാനം)

Image
ഗുരുവായൂരപ്പാ  (ലളിത ഭക്തിഗാനം) തൂണു പിളർന്നു നരസിംഹമൂർത്തിയായിട്ട്   അവിടുന്നു അവതരിച്ചതും   വാമനനായിട്ട് പ്രപഞ്ചം മുഴുവൻ   കുഞ്ഞു കാലുകൊണ്ട് അളന്നു തീർത്തതും   ഭക്തരെ എന്നും സംരക്ഷിച്ചീടുവാൻ   നമ്മുടെ പൊന്നു ഗുരുവായൂരപ്പനാണ്   ഗോവർദ്ധനം കുടയാക്കി   കാളിയമർദ്ദനം ചെയ്തു   [Chorus] എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   നെയ്പായസം കൊണ്ടുവരാൻ വൈകിയാൽ   അപ്പോൾ കണ്ണന് വിശക്കും   ആ മുഖം വാടും   കണ്ണുനിറഞ്ഞു ഒഴുകും   അരിഞ്ഞാണും ക്ഷീണം കൊണ്ട് ഊർന്നു പോകും   എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   [Chorus] എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   കനിവോടെ ഏവരെയും കാത്തുരക്ഷിക്കണേ   തിരുമുമ്പിൽ സദാ ഞങ്ങളെ വാഴ്ത്തിടണേ   നിൻ തിരുനാമം മാത്രം എന്നും ആശയായ്   ജന്മങ്ങൾ തോറും കൂടെ പോരില്ലേ പൊന്നു ഗുരുവായൂരപ്പാ ഭഗവാനേ   [Outro] എന്റെ ഗുരുവായൂരപ്പാ...

ഗുരുവായൂരപ്പാ (ലളിത ഭക്തിഗാനം)

Image
ഗുരുവായൂരപ്പാ  (ലളിത ഭക്തിഗാനം) തൂണു പിളർന്നു നരസിംഹമൂർത്തിയായിട്ട്   അവിടുന്നു അവതരിച്ചതും   വാമനനായിട്ട് പ്രപഞ്ചം മുഴുവൻ   കുഞ്ഞു കാലുകൊണ്ട് അളന്നു തീർത്തതും   ഭക്തരെ എന്നും സംരക്ഷിച്ചീടുവാൻ   നമ്മുടെ പൊന്നു ഗുരുവായൂരപ്പനാണ്   ഗോവർദ്ധനം കുടയാക്കി   കാളിയമർദ്ദനം ചെയ്തു   [Chorus] എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   നെയ്പായസം കൊണ്ടുവരാൻ വൈകിയാൽ   അപ്പോൾ കണ്ണന് വിശക്കും   ആ മുഖം വാടും   കണ്ണുനിറഞ്ഞു ഒഴുകും   അരിഞ്ഞാണും ക്ഷീണം കൊണ്ട് ഊർന്നു പോകും   എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   [Chorus] എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   കനിവോടെ ഏവരെയും കാത്തുരക്ഷിക്കണേ   തിരുമുമ്പിൽ സദാ ഞങ്ങളെ വാഴ്ത്തിടണേ   നിൻ തിരുനാമം മാത്രം എന്നും ആശയായ്   ജന്മങ്ങൾ തോറും കൂടെ പോരില്ലേ പൊന്നു ഗുരുവായൂരപ്പാ ഭഗവാനേ   [Outro] എന്റെ ഗുരുവായൂരപ്പാ...

അനുരാഗഗാനം

Image
അനുരാഗഗാനം ഉദയകിരണരാജികൾ വന്നണഞ്ഞല്ലോ ഹൃദയരാഗമുണർന്നു മൗനമകന്നല്ലോ,  സ്നേഹവസന്തം പൂത്തുലഞ്ഞല്ലോ പൂവിതാനിച്ചു വാടി ആകെ തെളിഞ്ഞുവല്ലോ. ചിത്തത്തിലായിരം കുളിർകോരിവന്നു ലഹരാനുഭൂതിയാൽ പുളകംകൊണ്ട്,  സ്വപ്നായനത്തിൻ അലകൾ വന്നുനിറഞ്ഞു സ്വർഗ്ഗാനുരാഗ വർണ്ണങ്ങൾ മാറ്റൊലിക്കൊണ്ടു. പനിനീർച്ചെടിതൻ കവിളിലൊരു മൃദുചുംബനം നൽകി രവികിരണങ്ങൾ,  മലരിൻ മിഴികൾ ശലഭസഞ്ചാരങ്ങൾക്കായ് കാതോർത്തുനിൽക്കുന്നൂ. വർണ്ണച്ചിറകുകളുമായി പൂന്തേൻ നുകരാനായ് മെല്ലെ വരുന്നൊരു ദൂതൻ,  ഓരോ മലരിൻ്റെയും കാതിൽ മൃദുമന്ത്രണം ചൊരിയുന്ന കാമുകൻ. മകരമഞ്ഞിന്റെ ചില്ലുടലിൽ പുതഞ്ഞുനിൽക്കും രാവുകൾ,  നിലാവിന്റെ വെള്ളിവെളിച്ചത്തിൽ മുങ്ങിനിൽക്കും നിലവുകൾ.  മയിലുകൾ പീലി വിടർത്തിയാടും വനഭംഗിയുടെ കുളിരിൽ,  കുയിലുകൾ പാട്ടു മൂളും ആ രാഗാർദ്രമായ വെൺപുലരിയിൽ. പ്രിയനെ നിൻ്റെ സാമീപ്യത്തിനായി കൊതിച്ചു കാത്തിരിപ്പു ഈ കന്യകയിവൾ പ്രണയാതുരയായ്. ജീ ആർ കവിയൂർ  30 08 2026 (തിരുവല്ല, കവിയൂർ)