സൗന്ദര്യ ലഹരി - ശത ദളങ്ങൾ -17

 സൗന്ദര്യ ലഹരി - ശത ദളങ്ങൾ -17     

അമ്മേ പരാശക്തിയെ നമഃ 

ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ 

ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി

സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു  ,


ഗുരുത്വം വിസ്താരം ക്ഷിതിധരപതിഃ പാര്വതി നിജാ-

ന്നിതംബാദാച്ഛിദ്യ ത്വയി ഹരണരൂപേണ നിദധേ ।

അതസ്തേ വിസ്തീര്ണോ ഗുരുരയമശേഷാം വസുമതീം

നിതംബപ്രാഗ്ഭാരഃ സ്ഥഗയതി ലഘുത്വം നയതി ച ॥ 81 ॥


അല്ലയോ പാർവ്വതി ദേവി ! പിതാവായ ഹിമവാൻ സ്വന്തം നിതംബത്തിൽ 

നിന്ന് ഗുരുത്വവും ,വിസ്താരവുമുള്ള ഒരു ഭാഗം അവിടുത്തേയ്ക് 

വിവാഹസമ്മാനമായി നൽകുകയുണ്ടായി , അത് കൊണ്ട് തന്നെ അവിടുത്തെ 

നിതംബബിംബങ്ങൾ ഭാരവും  വിസ്തൃതവുമേറിയവയായി ഈ ഭൂമിയെ 

ആസകലം മറയ്ക്കുകയും ,വെല്ലുകയും ചെയ്യുന്നു 

*********************************************************************************************************

കരീംദ്രാണാം ശുംഡാന് കനകകദലീകാംഡപടലീ-

മുഭാഭ്യാമൂരുഭ്യാമുഭയമപി നിര്ജിത്യ ഭവതീ ।

സുവൃത്താഭ്യാം പത്യുഃ പ്രണതികഠിനാഭ്യാം ഗിരിസുതേ

വിധിജ്ഞ്യേ ജാനുഭ്യാം വിബുധകരികുംഭദ്വയമസി ॥ 82 ॥

അല്ലയോ ഹിമഗിരിതനയേ ! കർത്തവ്യജ്ഞയായ  ദേവി !

അവിടുത്തെ തുടകളാൽ ഗജ ശ്രേഷ്ഠന്മാരുടെ തുമ്പിക്കൈകളെയും ,

സ്വർണ്ണമയമായ വാഴത്തണ്ടുകളെയും വിജയിച്ചിട്ട് , എന്നും പതിയുടെ 

മുന്നിൽ നമസ്കരിക്കുന്നതു മൂലം കഠിനമായവയും വൃത്താകാരമുള്ളവയുമായ 

കാൽമുട്ടുകളാൽ ഐരാവതത്തിന്റെ മസ്തകങ്ങളെയും വെല്ലുന്നു 

********************************************************************************************************

പരാജേതും രുദ്രം ദ്വിഗുണശരഗര്ഭൌ ഗിരിസുതേ

നിഷംഗൌ ജംഘേ തേ വിഷമവിശിഖോ ബാഢമകൃത ।

യദഗ്രേ ദൃശ്യംതേ ദശശരഫലാഃ പാദയുഗലീ-

നഖാഗ്രച്ഛദ്മാനഃ സുരമകുടശാണൈകനിശിതാഃ ॥ 83 ॥


അല്ലയോ ഗിരിസുതേ ! രുദ്രനെ പരാജയപ്പെടുത്തുവാനായി 

കാമൻ തന്റെ ബാണങ്ങളെ ഇരട്ടിപ്പിച്ചു  നിറച്ചുവെച്ച  ആവനാഴികളായി 

അവിടുത്തെ മുഴങ്കാലുകളെ നിർമ്മിച്ചു വെന്നത് നിശ്ചയമാണ് 

എന്തെന്നാൽ അവയുടെ അഗ്രങ്ങളെന്ന വ്യാജേന , ദേവന്മാരുടെ 

കിരീടങ്ങളാകുന്ന  ചാണക്കല്ലുകളിലുരച്ചു മൂർച്ചകൂട്ടിയ 

പത്തു ശരങ്ങളുടെ  അഗ്രങ്ങൾ കാണപ്പെടുന്നു 

********************************************************************************************

ശ്രുതീനാം മൂര്ധാനോ ദധതി തവ യൌ ശേഖരതയാ

മമാപ്യേതൌ മാതഃ ശിരസി ദയയാ ധേഹി ചരണൌ ।

യയോഃ പാദ്യം പാഥഃ പശുപതിജടാജൂടതടിനീ

യയോര്ലാക്ഷാലക്ഷ്മീരരുണഹരിചൂഡാമണിരുചിഃ ॥ 84 ॥

അല്ലയോ ജഗന്മാതാവേ ! യാതൊന്നിനെ ഉപനിഷത്തുക്കൾ 

ശിരോഭൂഷണങ്ങളായി തലയിലേറ്റുന്നുവോ , യാതൊന്നിന് 

പരമശിവന്റെ ജടയിൽ തങ്ങുന്ന ഗംഗാനദി  പാദപൂജയ്ക്കുള്ള 

ജലമായും , മഹാവിഷ്ണുവിന്റെ കിരീടത്തിലെ  രത്നങ്ങളുടെ 

കാന്തി ചെമ്പഞ്ഞിച്ചാറായും വർത്തിക്കുന്നുവോ അങ്ങനെയുള്ള 

അവിടുത്തെ ഈ ചരണങ്ങൾ അവിടുന്ന് ദയാപൂർവ്വം 

എന്റെ ശിരസ്സിൽ വെയ്ക്കണമേ .

************************************************************************************************

നമോവാകം ബ്രൂമോ നയനരമണീയായ പദയോ-

സ്തവാസ്മൈ ദ്വംദ്വായ സ്ഫുടരുചിരസാലക്തകവതേ ।

അസൂയത്യത്യംതം യദഭിഹനനായ സ്പൃഹയതേ

പശൂനാമീശാനഃ പ്രമദവനകംകേലിതരവേ ॥ 85 ॥


അല്ലയോ ദേവി ! കണ്ണുകൾക്കാനന്ദം  നല്കുന്നവയും അത്യന്തം 

ശോഭയുള്ള ചെമ്പഞ്ഞിച്ചാറ്  പുരണ്ടവയുമായ അവിടുത്തെ 

ഈ  തൃപ്പാദങ്ങളിൽ  ഞങ്ങൾ പ്രണാമമർപ്പിക്കട്ടെ ഇവയുടെ 

താഡനത്തെ കാംക്ഷിക്കുന്നതായ  ക്രീഡോദ്വാനത്തിലെ 

അശോക വൃക്ഷത്തിനെ പരമശിവൻ അത്യന്തം അസൂയപ്പെടുന്നു .

**************************************************************

100 / 5 = 20 , 17 / 20 

ജീ ആർ കവിയൂർ 

05 .06  .2021 . 






Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “