ശിവാനന്ദ ലഹരി - 4 (സമ്പാദന സംയോജനം )

 ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 4 

ഓം നമഃശിവായ 

ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ സമ്പാദന സംയോജനം ശ്രമം നടത്തുന്നു 

ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു 



വിരിഞ്ചിര്‍ ദീര്‍ഘായു‍ര്‍ ഭവതു ഭവതാ തത്പരശിര –
ശ്ചതുഷ്കം സംരക്ഷ്യം സ ഖലു ഭുവി ദൈന്യം ലിഖിതവാന്‍ |
വിചാരഃ കോ വാ മ‍ാം വിശദ കൃപയാ പാതി ശിവ തേ
കടാക്ഷവ്യാപാരഃ സ്വയമപി ച ദീനാവനപരഃ || 16 ||

നിര്‍മലസ്വരൂപിയായ ആനന്ദമൂര്‍ത്തേ! 
ബ്രഹ്മദേവന്‍ ചിരജ്ഞീവിയായിരിക്കട്ടെ. 
അദ്ദേഹത്തിന്റെ ബാക്കിയുള്ള ശിരസ്സുകള്‍ നാലും 
നിന്തിരുവടിയാല്‍ നല്ലപോലെ കാത്തുരക്ഷിക്കപ്പെടട്ടെ.
 ഈ ലോകത്തില്‍ ദൈന്യാവസ്ഥയെ
 എന്റെ ശിരസ്സിലെഴുതിവെച്ചതുകൊണ്ടാണല്ലോ 
നിന്തിരുവടിയുടെ ദയാര്‍ദ്രങ്ങളായ കടാക്ഷങ്ങള്‍ക്കു 
ഞാനര്‍ഹനായിരിക്കുന്നത്. പിന്നെ വ്യസനിക്കുന്നതെന്തിന്ന് ?

ഫലാദ്വാ പുണ്യാന‍ാം മയി കരുണയാ വാ ത്വയി വിഭോ
പ്രസന്നേഽപി സ്വാമിന്‍ ഭവദമലപാദാബ്ജയുഗലം |
കഥം പശ്യേയം മ‍ാം സ്ഥഗയതി നമഃ സംഭ്രമജുഷ‍ാം
നിലിമ്പാന‍ാം ശ്രോണിര്നിജകനകമാണിക്യമകുടൈഃ || 17 ||

എങ്ങും നിറഞ്ഞിരിക്കുന്ന സര്‍വ്വജ്ഞനായുള്ളോനേ! 
സല്‍ക്കര്‍മ്മങ്ങളുടെ ഫലംകൊണ്ടോ എന്നിലുള്ള 
കരുണകൊണ്ടോ നിന്തിരുവടി പ്രസാദിച്ചരുളുന്നുവെങ്കിലും
 നിന്തിരുവടിയുടെ മോഹനങ്ങളായ പദകമലങ്ങളെ 
ഞാനെങ്ങിനെയാണ് ദര്‍ശിക്കുക? നിന്തിരുവടിയെ 
നമസ്കരിക്കുന്നതിന്ന് ഉഴറുന്ന ദേവഗണങ്ങളുടെ 
കനകനിര്‍മ്മിതങ്ങളായ മാണിക്യമകുടങ്ങളാല്‍
 ആ തൃപ്പാദപദ്മങ്ങ‍ള്‍ മറയ്ക്കപ്പെടുന്നുവല്ലോ!

ത്വമേകോ ലോകാന‍ാം പരമഫലദോ ദിവ്യപദവീം
വഹന്തസ്ത്വന്മൂല‍ാം പുനരപി ഭജന്തേ ഹരിമുഖാഃ |
കിയദ്വാ ദാക്ഷിണ്യം തവ ശിവ മദാശാ ച കിയതീ
കദാ വാ മദ്രക്ഷ‍ാം വഹസി കരുണാപൂരിതദൃശാ || 18 

പരമശിവ! ജനങ്ങള്‍ക്കു ഉല്‍ക്കൃഷ്ടഫലങ്ങളെ നല്‍കുന്നവ‍ന്‍ 
നിന്തിരുവടി ഒരുവന്‍ മാത്രം. വിഷ്ണുതുടങ്ങിയ ദേവന്മാര്‍ 
നിന്തിരുവടി കാരണമായി ദിവ്യപദവികളെ വഹിക്കുന്നവരായി 
വീണ്ടും വന്നു സേവിക്കുന്നു. അങ്ങയുടെ ദാക്ഷിണ്യം എത്ര വലിയത്? 
എന്റെ അനുഗ്രഹവും എമ്മാത്രം? കാരുണ്യപൂര്‍ണ്ണമായ 
കടാക്ഷത്താ‍ല്‍ എന്നെ എപ്പോഴാണ് കാത്തരുളുന്നത്?

ദുരാശാഭൂയിഷ്ഠേ ദുരധിപഗൃഹദ്വാരഘടകേ
ദുരന്തേ സംസാരേ ദുരിതനിലയേ ദുഃഖജനകേ |
മദായാസം കിം ന വ്യപനയസി കസ്യോപകൃതയേ
വദേയം പ്രീതിശ്ചേത്തവ ശിവ കൃതാര്‍ത്ഥാഃ ഖലു വയം || 19 ||

ഹേ ദേവ! ദുരാശകള്‍ നിറഞ്ഞതും ദുഷ്ടരാജാക്കന്മാരുടെ 
ഗൃഹദ്വാരങ്ങളിലേക്കു വഴികാണിക്കുന്നതും ആഴമേറിയതും
 പാപങ്ങള്‍ക്കിരിപ്പിടവും ദുഃഖപ്രദവുമായ സംസാരത്തി‍ല്‍ 
ഞാ‍ന്‍ പെടുന്ന കഷ്ടത്തെ ആ ബ്രഹ്മദേവന്നു വേണ്ടിയാണോ 
നിന്തിരുവടി നീക്കം ചെയ്യാതിരിക്കുന്നത് ? അരുളിച്ചെയ്താലും. 
അങ്ങയ്ക്കു ഇത് പ്രിയമാണെന്നാല്‍ ഞങ്ങള്‍ കൃതാര്‍ത്ഥന്മാര്‍തന്നെ.

സദാ മോഹാടവ്യ‍ാം ചരതി യുവതീന‍ാം കുചഗിരൌ
നടത്യാശാശാഖാസ്വടതി ഝടിതി സ്വൈരമഭിതഃ |
കപാലിന്‍ ഭിക്ഷോ മേ ഹൃദയകപിമത്യന്തചപലം
ദൃഢം ഭക്ത്യാ ബദ്ധ്വാ ശിവ ഭവദധീനം കുരു വിഭോ || 20 ||

ഹേ കപാലിന്‍ ! അറിവില്ലായ്മയാകുന്ന അരണ്യത്തില്‍ 
അലഞ്ഞുനടക്കുന്നതും തരുണികളുടെ കുളുര്‍മുലകളാകുന്ന
മലകളി‍ല്‍ കൂത്താടുന്നതും ഉടനടി നാനാഭാഗങ്ങളിലും
 സ്വേച്ഛപോലെ ഓടിനടക്കുന്നതും അതിചപലവുമായ 
എന്റെ മനസ്സാകുന്ന മര്‍ക്കടത്തെ ഭക്തികൊണ്ടു 
മുറുകെ കെട്ടി അങ്ങയുടെ അധീനത്തിലാക്കിത്തീര്‍ക്കണമേ.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “