ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 1

 ശിവാനന്ദ ലഹരി - സമ്പാദന സംയോജനം 

 ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 1 

ഓം നമഃശിവായ 

ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ സമ്പാദന സംയോജനം ശ്രമം നടത്തുന്നു 

ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു 


കലാഭ്യ‍ാം ചൂഡാലങ്കൃതശശികലാഭ്യ‍ാം നിജതപഃ

ഫലാഭ്യ‍ാം ഭക്തേഷു പ്രകടിതഫലാഭ്യ‍ാം ഭവതു മേ |

ശിവാഭ്യാമസ്തോകത്രിഭുവനശിവാഭ്യ‍ാം ഹൃദി പുനര്‍

ഭവാഭ്യാമാനന്ദസ്ഫുരദനുഭവാഭ്യ‍ാം നതിരിയം || 1 ||


വേദം തുടങ്ങിയ വിദ്യകളെല്ലാറ്റിന്റേയും സ്വരൂപികളായി, 

ജടമുടിയില്‍ അലങ്കരിക്കപ്പെട്ട ചന്ദ്രക്കലയോടുകൂടിയവരായി, 

അന്യോന്യം തങ്ങള്‍ ചെയ്യുന്ന തപസ്സിന് ഒരാള്‍ക്കൊരാ‍ള്‍ 

ഫലഭൂതരായി സ്വഭക്തന്മാര്‍ക്ക്, ധര്‍മ്മം, മോക്ഷം തുടങ്ങിയ

 ഫലങ്ങളെ നല്‍ക്കുന്നവരായി, മൂന്നു ലോകത്തിനും 

അനല്പമായ മംഗളം നല്‍ക്കുന്നവരായി, ധ്യാനിക്കുന്തോറും 

മനസ്സില്‍ വീണ്ടും വീണ്ടും പ്രത്യക്ഷന്മാരാവുന്നവരായി, 

ആനന്ദരൂപികളായിരിക്കുന്ന 

ശ്രീ പാര്‍വ്വതിപരമേശ്വരന്മാര്‍ക്കായ്ക്കൊണ്ട് 

എന്റെ ഈ നമസ്കാരം ഭവിക്കട്ടെ.


ഗളന്തീ ശംഭോ ത്വച്ചരിതസരിതഃ കില്ബിഷരജോ

ദളന്തീ ധീകുല്യാസരണിഷു പതന്തീ വിജയത‍ാം |

ദിശന്തീ സംസാരഭ്രമണപരിതാപോപശമനം

വസന്തീ മച്ചേതോഹൃദഭുവി ശിവാനന്ദലഹരീ || 2 ||


ഹേ പരമേശ ! ഭവാന്റെ പാവനചരിതമാകുന്ന 

നദിയില്‍ നിന്നു പെരുകി ഒഴുകി, പാപമാകുന്ന 

ധൂളിയെ നശിപ്പിച്ചുകൊണ്ട് ബുദ്ധിയാകുന്ന 

അരുവിയുടെ മാര്‍ഗ്ഗങ്ങളില്‍ പതിച്ച്, 

ജനനമരണാദിയാകുന്ന സംസാരത്തില്‍ പെട്ടു 

കറങ്ങുന്ന(ചുഴലുന്ന)തിനാലുണ്ടാവുന്ന ദുഃഖത്തിന് 

ശാന്തിചേര്‍ത്തുകൊണ്ട് എന്റെ ഹൃദയമാകുന്ന 

സരസ്സില്‍ അലഞ്ഞുലഞ്ഞ് ഓളംതല്ലിക്കൊണ്ടു 

കുടികൊള്ളുന്ന ശിവാനന്ദപ്രവാഹം വിജയിച്ചരുളട്ടെ.


ത്രയീവേദ്യം ഹൃദ്യം ത്രിപുരഹരമാദ്യം ത്രിനയനം

ജടാഭാരോദാരം ചലദുരഗഹാരം മൃഗധരം |

മഹാദേവം ദേവം മയി സദയഭാവം പശുപതിം

ചിദാലംബം സ‍ാംബം ശിവമതിവിഡംബം ഹൃദി ഭജേ || 3 ||


മൂന്നു വേദങ്ങളാല്‍ അറിയത്തക്കവനായി 

മനോജ്ഞനായി മുപ്പുരങ്ങളേയും ചുട്ടെരിച്ചവനായി, 

ആദ്യനായി മുക്കണ്ണനായി കനത്ത ജടാഭാരത്താലതിഗംഭീരനായി

 ഇളകിക്കൊണ്ടിരിക്കുന്ന സര്‍പ്പത്തെ ഭൂഷണമാക്കിയവനായി, 

മഹാദേവനായി, പ്രകാശ സ്വരൂപനായി, 

എന്നില്‍ കരുണയോടുകുടിയവനായി, 

ജീവജാലങ്ങാള്‍ക്കെല്ലാമാധാരമായി, 

സ്വരൂപജ്ഞാനത്തിന്നു സാധനഭൂതനായി, 

ഉമാസഹിതനായി പ്രപഞ്ചാനുസാരിയായിരിക്കുന്ന 

ആ മംഗളവിഗ്രഹനെ  ഞാന്‍ ഹൃദയത്തില്‍ ഭജിക്കുന്നു


സഹസ്രം വര്‍ത്തന്തേ ജഗതി വിബുധാഃ ക്ഷുദ്രഫലദാ

ന മന്യേ സ്വപ്നേ വാ തദനുസരണം തത്കൃതഫലം |

ഹരിബ്രഹ്മാദീനാമപി നികടഭാജാമസുലഭം

ചിരം യാചേ ശംഭോ തവ പദ‍ാംഭോജഭജനം || 4 ||


ലോകത്തില്‍ അതിനിസ്സാരങ്ങളായ ഫലങ്ങളെ 

ഉടനടി നല്‍ക്കുന്നവരായ ദേവന്മാര്‍ അനേകായിരമുണ്ട്. 

അവരെ ആശ്രയിക്കുന്നതിന്നോ, അവ‍ര്‍ തരുന്ന 

ഫലത്തിന്നോ ഞാന്‍ ക‍ാംക്ഷിക്കുന്നില്ല. 

ഹേ സുഖങ്ങള്‍ക്കാധാരഭൂതനായ മംഗളവിഗ്രഹ ! 

സമീപവര്‍ത്തികളായ വിഷ്ണു, ബ്രഹ്മദേവന്‍ മുതലായവര്‍ക്കുകൂടി 

അസുലഭമായിരിക്കുന്ന നിന്തിരുവടിയുടെ 

പാദസേവയെ മാത്രമെ എന്നന്നേക്കുമായി ഞാന്‍ യാചിക്കുന്നുള്ളു.


സ്മൃതൌ ശാസ്ത്രേ വൈദ്യേ ശകുനകവിതാഗാനഫണിതൌ

പുരാണേ മന്ത്രേ വാ സ്തുതിനടനഹാസ്യേഷ്വചതുരഃ |

കഥം രാജ്ഞ‍ാം പ്രീതിര്‍ഭവതി മയി കോഽഹം പശുപതേ

പശും മ‍ാം സ‍ര്‍വജ്ഞ പ്രഥിത കൃപയാ പാലയ വിഭോ || 5 ||


മനുസ്മൃതി തുടങ്ങിയ ധര്‍മ്മശാസ്ത്രങ്ങളിലോ, 

തര്‍ക്കവ്യാകരണാദികളിലോ, വൈദ്യം, ശകുനശാസ്ത്രം, 

കവനകല, സംഗീതശാസ്ത്രം, പുരാണം, മന്ത്രശാസ്ത്രം, 

സ്തുതി, നൃത്തം, ഹാസ്യചേഷ്ടകളെ അഭിനയിക്ക‍‍ല്‍ 

എന്നിവയിലോ ഞാനല്പവും സമര്‍ത്ഥനല്ല. 

അങ്ങിനെയിരിക്കെ രാജപ്രീതി എനിക്ക് എങ്ങിനെ ലഭിക്കും?

 ഹേ ജഗദീശ്വര ! സര്‍വ്വജ്ഞനായി, ശ്രുതിപ്രസിദ്ധനായി, 

സര്‍വ്വവ്യാപിയായിരിക്കുന്നോവേ ! സാധുവും 

തന്നത്താനറിയാത്തവനുമായ എന്നെ 

കരുണയോടെ കാത്തരുളേണമേ.


100 / 5 = 20 . 1 / 20 

ജീ ആർ കവിയൂർ 

20 .06 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “