സൗന്ദര്യ ലഹരി - ശത ദളങ്ങൾ -15

  സൗന്ദര്യ ലഹരി - ശത ദളങ്ങൾ -15   

അമ്മേ പരാശക്തിയെ നമഃ 

ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ 

ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി

സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു  ,


നഖാനാമുദ്ദ്യോതൈര്നവനലിനരാഗം വിഹസതാം

കരാണാം തേ കാംതിം കഥയ കഥയാമഃ കഥമുമേ ।

കയാചിദ്വാ സാമ്യം ഭജതു കലയാ ഹംത കമലം

യദി ക്രീഡല്ലക്ഷ്മീചരണതലലാക്ഷാരസഛണമ് ॥ 71 ॥


അല്ലയോ ഉമേ ! നഖങ്ങളുടെ കാന്തിയാൽ പ്രശോഭിക്കുന്നതും 

പുതുതായി വിടർന്ന താമരപ്പൂവിന്റെ ചുപ്പ് നിറത്തെ  വെല്ലുന്ന 

നിറമുള്ളതുമായ  അവിടുത്തെ കൈകളുടെ  സൗന്ദര്യത്തെ 

ഞങ്ങൾക്ക് എങ്ങിനെ വർണ്ണിക്കുവാൻ കഴിയും ? 

താമരപ്പൂവിൽ ക്രീഡിക്കുന്ന ലക്ഷ്മീ ദേവിയുടെ ചരണ തലങ്ങളിൽ 

പുരട്ടിയിട്ടുള്ള ചെമ്പരത്തിച്ചാറ് പൂവിൽ പറ്റുകയാണെങ്കിൽ 

ഒരുപക്ഷേ  താമരപ്പൂവിൻ ചെറുതായ സാദൃശ്യം വന്നെത്തിയിരിക്കാം 

**************************************************************************************************** 

സമം ദേവി സ്കംദദ്വിപവദനപീതം സ്തനയുഗം

തവേദം നഃ ഖേദം ഹരതു സതതം പ്രസ്നുതമുഖമ് ।

യദാലോക്യാശംകാകുലിതഹൃദയോ ഹാസജനകഃ

സ്വകുംഭൌ ഹേരംബഃ പരിമൃശതി ഹസ്തേന ഝഡിതി ॥ 72 ॥


അല്ലയോ ദേവി ! സുബ്രഹ്മണ്യനും ഗണപതിയും ഒരുമിച്ചു പാനം  ചെയ്തിട്ടുള്ളതും 

സദാ സ്തന്യം  സ്രവിക്കുന്നതുമായ അവിടുത്തെ സ്തനയുഗം  ഞങ്ങളുടെ ദുഃഖത്തെ 

ഇല്ലാതാക്കട്ടെ  ഈ സ്തനങ്ങളെ കണ്ടിട്ട്  ഗജമുഖൻ സംശയം  പൂണ്ട്  വ്യാകുല 

ഹൃദയനായി പെട്ടന്ന് തന്റെ മസ്തകങ്ങളെ  കൈകൊണ്ട് 

തൊട്ടു നോക്കി ഹാസം ഉളവാക്കുന്നു .

*********************************************************************************************

അമൂ തേ വക്ഷോജാവമൃതരസമാണിക്യകുതുപൌ

ന സംദേഹസ്പംദോ നഗപതിപതാകേ മനസി നഃ ।

പിബംതൌ തൌ യസ്മാദവിദിതവധൂസംഗരസികൌ

കുമാരാവദ്യാപി ദ്വിരദവദനക്രൌംചദലനൌ ॥ 73 ॥


അല്ലയോ ഹിമഗിരിയുടെ പതാകയായവളെ ! അവിടുത്തെ ഈ സ്തനങ്ങൾ 

അമൃതത്തെ വഹിക്കുന്ന മാണിക്യത്തോൽ കുടങ്ങളാണ് എന്നുള്ളതിന്റെ 

എന്റെ മനസ്സിൽ യാതൊരു സന്ദേഹവുമില്ല .എന്തെന്നാൽ അവയെ പാനം 

ചെയ്യുന്ന സുബ്രഹ്മണ്യനും ഗണേശനും ഇന്നും സ്ത്രീസംഗരസമറിയാത്ത 

കമാരന്മാരായിത്തന്നെ വർത്തിക്കുന്നു 

****************************************************************************************************

വഹത്യംബ സ്തംബേരമദനുജകുംഭപ്രകൃതിഭിഃ

സമാരബ്ധാം മുക്താമണിഭിരമലാം ഹാരലതികാമ് ।

കുചാഭോഗോ ബിംബാധരരുചിഭിരംതഃ

പ്രതാപവ്യാമിശ്രാം പുരദമയിതുഃ കീര്തിമിവ തേ ॥ 74 ॥


അല്ലയോ ജനജ്ജനനി ! ഗജാസുരന്റെ മസ്തകത്തിൽ നിന്നു ലഭിച്ച 

മുത്തുമണികളാൽ ഉണ്ടാക്കപ്പെട്ടതും ,അവിടുത്തെ അധര ബിംബങ്ങളുടെ  

കാന്തിയാലുണ്ടാകുന്ന  വർണ്ണ വൈവിദ്യത്തോടു  കൂടിയതും 

അവിടുത്തെ മാറിലണിഞ്ഞിരിക്കുന്നതുമായ നിർമ്മലമായ  മുത്തുമാല 

ത്രിപുരാന്തകന്റെ പ്രതാപത്തോട് കലർന്ന അവിടുത്തെ കീർത്തിയോ 

എന്ന് തോന്നിപ്പിക്കുന്നതാണ് 

***********************************************************************************************

തവ സ്തന്യം മന്യേ ധരണിധരകന്യേ ഹൃദയതഃ

പയഃപാരാവാരഃ പരിവഹതി സാരസ്വതമിവ ।

ദയാവത്യാ ദത്തം ദ്രവിഡശിശുരാസ്വാദ്യ തവ യത്

കവീനാം പ്രൌഢാനാമജനി കമനീയഃ കവയിതാ ॥ 75 ॥


അല്ലയോ ഗിരിതനയേ ! അവിടുത്തെ ഹൃദയത്തിൽ നിന്നും 

ഒഴുകുന്ന മുലപ്പാൽ സരസ്വതീമയമായ  പാൽക്കടൽ  

തന്നെയാണെന്ന് ഞാൻ കരുതുന്നു , എന്തെന്നാൽ  

ദയാമയിയായ അവിടുന്ന്  നൽകിയ മുലപ്പാൽ ആസ്വദിച്ചു 

ദ്രവിഡ ശിശു പ്രശസ്തരായ കവികളുടെയിടയിൽ  ശ്രേഷ്ഠനായ 

കവിയായിത്തീർന്നു .

*****************************************************************************************

100 / 5 = 20 , 15  / 20 

ജീ ആർ കവിയൂർ 

03  .06  .2021 .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “