കുറും കവിതകള്‍ 430
കുറും കവിതകള്‍ 430
പുല്‍കൊടികള്‍
തലയുയര്‍ത്തി
ദാഹജലത്തിനായി മരുഭൂവില്‍
മുകില്‍ കമ്പളം
പുതച്ചു വാനം
നാണത്താല്‍ മറഞ്ഞുവോ പകലോന്‍
ഇളംകാറ്റില്‍
തുഷാരബിന്ദുക്കള്‍
തിളങ്ങി പുല്‍ക്കൊടിയില്‍
കൈയും കഴുത്തും
വെട്ടുന്നു നിത്യം
തുന്നൽകടയിലെ ജന്മങ്ങൾ
ആകാശനീലിമക്ക് കീഴിൽ
പഞ്ചാലി മേടുതാണ്ടി
വെണ്‍മേഘങ്ങൾ
കുങ്കുമം വാരി പൂശി
അണിഞ്ഞൊരുങ്ങി
നവോഢയാം ഭൂമി
നിലാവിന്‍ ഒളിയില്‍
മുദ്രകള്‍ കാട്ടി ചുവടുവച്ചു
രാഗാര്‍ദ്ര ഭാവം
ആകാശാ വീഥികളില്‍
ഒഴുകി നടക്കുന്നു മുകിലുകള്‍ ..
പഞ്ഞിമെത്ത ഒരുക്കി സ്വപ്നം .
ചന്ദ്രിക മുഖം നോക്കുന്നു
താഴെ തടാകത്തില്‍
ചീവിടുകള്‍ നിര്‍ത്താതെ പാടി
പിന്‍നിലാവില്‍
പുല്‍കൊടി.
മനം പുളകിതമായി
ഓര്‍മ്മകള്‍
കണ്ണുനീര്‍ പൊഴിച്ചൊരു
ഗുല്‍മോഹര്‍ തണല്‍
പൊഴിഞ്ഞു വീണ
നിന്‍ പുഞ്ചിരി പൂക്കളിന്നും
കാണുന്നുയി മരതണലില്‍
അല്ലിയാമ്പല്‍ വിരിഞ്ഞു
കടവത്തു നിന്നും ഓര്‍മ്മകള്‍
ബാല്യത്തിലേക്ക്
കല്ലടുക്കുകളിലും
തഴുതിട്ട വാതിലുകളിലും
തേടി കൊഴിയാത്ത ബന്ധങ്ങൾ
Comments