ശിവാനന്ദ ലഹരി - 11 (സമ്പാദന സംയോജനം )

 ശിവാനന്ദ ലഹരി - 11   (സമ്പാദന സംയോജനം )

ഓം നമഃശിവായ 

ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ സമ്പാദന സംയോജനം ശ്രമം നടത്തുന്നു 

ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു 



ഭൃംഗീച്ഛാനടനോത്കടഃ കരമദിഗ്രാഹീ സ്ഫുരന്മാധവാ-

ഹ്ലാദോ നാദയുതോ മഹാസിതവപുഃ പഞ്ചേഷുണാ ചാദൃതഃ |

സത്പക്ഷഃ സുമനോവനേഷു സ പുനഃ സാക്ഷാന്മദീയേ മനോ-

രാജീവേ ഭ്രമരാധിപോ വിഹരത‍ാം ശ്രീശൈലവാസീ വിഭു: || 51 |


ഭക്തനായ ഭൃംഗിയുടെ) ഇഷ്ടംപോലെ നര്‍ത്തനം ചെയ്യുന്നതിലുത്സുകനായി 

ഗജാസുരന്റെ ഗര്‍വ്വമടക്കിയവനായി), മോഹിനിരൂപം ധരിച്ച 

ലക്ഷ്മീവല്ലഭന്റെ ദര്‍ശനത്തി‍ല്‍ അതി കുതുകിയായി

ഏറ്റവും വെളുത്ത ശരീരശോഭയുള്ളവനായി, 

ഓങ്കാര)ശബ്ദത്തോടുകൂടിയവനായി), 

പഞ്ചബാണനാല്‍ ഭയഭക്തിയോടെ 

ആദരിക്കപ്പെട്ടവനായി ദേവന്മാരെ 

സംരക്ഷിക്കുന്നതില്‍ അത്യുത്സുകനായി

ശ്രീശൈലവാസിയായി സര്‍വ്വവ്യാപിയായിരിക്കുന്ന 

ആ ഭ്രമരാധിപന്‍ ഇനിമേലി‍ല്‍ എന്റെ മനസ്സാകുന്ന

 പൊല്‍താമരയി‍ല്‍ പ്രത്യക്ഷമായി വിഹരിച്ചരുളേണമേ.


കാരുണ്യാമൃതവര്‍ഷിണം ഘനവിപദ്ഗ്രീഷ്മച്ഛിദാക‍ര്‍ മഠം

വിദ്യാസസ്യഫലോദയായ സുമനഃസംസേവ്യമിച്ഛാകൃതിം |

നൃത്യദ്ഭക്തമയൂരമദ്രിനിലയം ചഞ്ചജ്ജടാമണ്ഡലം

ശംഭോ വാഞ്ഛതി നീലകന്ധര സദാ ത്വ‍ാം മേ മനശ്ചാതകഃ || 52 ||


അല്ലേ മംഗളപ്രദനായ നീലകണ്ഠ! 

കാരുണ്യമൃതം വര്‍ഷിക്കുന്നവനും, 

അത്യാപത്താകുന്ന അധികരിച്ച ചൂടിനെ 

നശിപ്പിക്കുന്നതില്‍ സമര്‍ത്ഥനും, ജ്ഞാനമാകുന്ന 

സസ്യത്തിന്റെ ഫലത്തിനായി വിദ്വാന്മാരാകുന്ന

 കര്‍ഷകന്മാരാല്‍ വഴിപോലെ സേവിക്കപ്പെടുന്നവനും

, ഇഷ്ടംപോലെ ഓരോ രൂപമെടുക്കുന്നവനും 

ഭക്തന്മാരാകുന്ന മയൂരങ്ങളെ ആനന്ദനര്‍ത്തനം ചെയ്യിക്കുന്നവനും, 

പര്‍വ്വതവാസിയും, ഇളകികൊണ്ടിരിക്കുന്ന ജടാഭാരമെന്ന മിന്നല്‍

 പിണരുകളോടുകൂടിയവനും, ഇങ്ങിനെ മേഘതുല്യനായ നിന്തിരുവടിയെ 

എന്റെ മനസ്സാകുന്ന ചാതകം എല്ലായ്പോഴും 

ഉല്‍കണ്ഠയോടെ കാത്തുകൊണ്ടിരിക്കുന്നു


ആകാശേന ശിഖീ സമസ്തഫണിന‍ാം നേത്രാ കലാപീനതാ-

നുഗ്രാഹിപ്രണവോപദേശനിനദൈഃ കേകീതി യോ ഗീയതേ |

ശ്യാമ‍ാം ശൈലസമുദ്ഭവ‍ാം ഘനരുചിം ദൃഷ്ട്വാ നടന്തം മുദാ

വേദാന്തോപവനേ വിഹാരരസികം തം നീലകണ്ഠം ഭജേ || 53 ||


യാതൊരുവന്‍ ആകാശത്താ‍ല്‍ ശിഖിയ

) സര്‍പ്പരാജനായ ആദിശേഷനെ 

ഭൂഷണമാക്കിയിരിക്കുന്നതിനാ‍ല്‍ കലാപിയോ, 

തന്നെ നമസ്മരിക്കുന്നവരെ അനുഗ്രഹിക്കുന്ന 

ഓങ്കാരത്തിന്റെ ഉപദേശധ്വനിയാല്‍ കേകിയെന്ന് 

ആ‍ര്‍ ഗാനംചെയ്യപ്പെടുന്നുവോ, മേഘകാന്തിയായിരിക്കുന്ന 

ശൈലരാജകുമാരിയെ വീക്ഷിച്ച് ആനന്ദാതിരേകത്താല്‍ 

നൃത്തംചെയ്യുന്ന വേദാന്തോദ്യാനത്തി‍ല്‍ വിഹരിച്ചരുളുന്ന 

ആ നീലകണ്ഠനെ (കയിലിനെ എന്നും) ഞാന്‍ സേവിക്കുന്നു.



സന്ധ്യാഘര്‍മ്മദിനാത്യയോ ഹരികരാഘാതപ്രഭൂതാനക-

ധ്വാനോ വാരിദഗര്‍ജ്ജിതം ദിവിഷദ‍ാം ദൃഷ്ടിച്ഛടാ ചഞ്ചലാ |

ഭക്താന‍ാം പരിതോഷബാഷ്പവിതതിര്വൃഷ്ടിര്‍മയൂരീ ശിവാ

യസ്മിന്നുജ്ജ്വലതാണ്ഡവം വിജയതേ തം നീലകണ്ഠം ഭജേ || 54 ||


സന്ധ്യാകാലം ഗിഷ്മാവസാനവും വിഷ്ണുവിനാല്‍ അടിക്കപ്പെടുന്ന

 മൃദംഗധ്വനി ഇടിമുഴക്കവും ദേവന്മാരുടെ

 ദൃഷ്ടിവിക്ഷേപങ്ങ‍ള്‍ മിന്നല്‍ പിണരുകളും 

ഭക്തന്മാരുടെ സന്തോഷാശ്രുധാര മഴ പൊഴിയുന്നതും 

പാര്‍വ്വതീദേവി മയില്‍പേടയുമായി യാതൊരുവനി‍ല്‍

 ഉല്‍കൃഷ്ഠമായ പ്രദോഷ നൃത്തം വിജയിച്ചരുളുന്നുവോ 

ആ നീലകണ്ഠനായിരിക്കുന്ന പരമേശ്വരനെ, മയൂരത്തെ, ഞാ‍ന്‍ ഭജിക്കുന്നു.


ആദ്യായാമിതതേജസേ ശ്രുതിപദൈര്വേദ്യായ സാധ്യായ തേ

വിദ്യാനന്ദമയാത്മനേ ത്രിജഗതഃ സംരക്ഷണോദ്യോഗിനേ |

ധ്യേയായാഖിലയോഗിഭിഃ സുരഗണൈര്‍ഗേയായ മായാവിനേ

സമ്യക്താണ്ഡവസംഭ്രമായ ജടിനേ സേയം നതിഃ ശംഭവേ || 55 ||


എല്ലാറ്റിന്നുമാദിയായി, അതിതേജസ്വിയായി വേദവാക്യങ്ങളാല്‍ 

അറിയപ്പെടാവുന്നവനായി അര്‍ച്ചനാരൂപത്തി‍ല്‍ ഭക്തന്മാര്‍ക്കനുഗ്രഹം 

നല്‍ക്കുന്നവനായി ചിദാനന്ദസ്വരൂപിയായി മൂന്നു ലോകത്തിന്റെ രക്ഷയിലും

 അതിതല്പരനായി,യോഗീന്ദ്രന്മാരാല്‍ ധ്യാനിക്കപ്പെട്ടവനായി ദേവന്മാരാ‍ല്‍ 

സ്തുതിക്കപ്പെട്ടവനായി മായയെ സ്വാധീനപ്പെടുത്തിയവനും,

 നന്നായി നൃത്തംചെയ്യുന്നവനും 

ജടാധാരിയും മംഗളവിഗ്രഹനുമായിരിക്കുന്ന

 നിന്തിരുവടിക്കയ്ക്കൊണ്ട് നമസ്മാരം.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “