ശിവാനന്ദ ലഹരി - 10 (സമ്പാദന സംയോജനം )

 ശിവാനന്ദ ലഹരി - 10  (സമ്പാദന സംയോജനം )

ഓം നമഃശിവായ 

ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ സമ്പാദന സംയോജനം ശ്രമം നടത്തുന്നു 

ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു 

ആകീര്‍ണ്ണേ നഖരാജികാന്തിവിഭവൈരുദ്യത്സുധാവൈഭവൈ-
രാധൌതേപി ച പദ്മരാഗലലിതേ ഹംസവ്രജൈരാശ്രിതേ |
നിത്യം ഭക്തിവധൂഗണൈശ്ച രഹസി സ്വേച്ഛാവിഹാരം കുരു
സ്ഥിത്വാ മാനസരാജഹംസ ഗിരിജാനാഥ‍ാംഘ്രിസൌധാന്തരേ || 46 ||  

ഹേ മനസ്സാകുന്ന രാജഹംസമേ! 
നഖങ്ങളുടെ ശോഭാപ്രസരം പരന്ന് ശിരസ്സിലുള്ള 
ചന്ദ്രന്റെ അമൃതകിരണങ്ങളാല്‍ വെണ്മയാര്‍ന്നതായി, 
എന്നല്ല, ചെന്താമരയുടെ ശോഭയാല്‍ നിതാന്തസുന്ദരമായി 
അരയന്നപ്പക്ഷികളാ‍ല്‍ ഉപസേവിക്കപ്പെട്ടതായിരിക്കുന്ന 
പാര്‍വ്വതീപതിയായ ശ്രീ പരമേശ്വരന്റെ തൃപ്പാദങ്ങളായ 
മണിമാളികയിലെ അന്തഃപുരത്തില്‍ ഇരുന്നുകൊണ്ട് 
ഭക്തികളാകുന്ന വധൂടികളൊന്നിച്ച് ഏകാന്തത്തില്‍ 
ഇഷ്ടംപോലെ വിഹരിച്ചുകൊള്‍ക.

ശംഭുധ്യാനവസന്തസംഗിനി ഹൃദാരാമേഽഘജീര്‍ണ്ണച്ഛദാഃ
സ്രസ്താ ഭക്തിലതാച്ഛടാ വിലസിതാഃ പുണ്യപ്രവാലശ്രിതാഃ |
ദീപ്യന്തേ ഗുണകോരകാ ജപവചഃപുഷ്പാണി സദ്വാസനാ
ജ്ഞാനാനന്ദസുധാമരന്ദലഹരീ സംവിത്ഫലാഭ്യുന്നതിഃ || 47 ||

പരമശിവധ്യാനമാകുന്ന വസന്തത്തോടുകൂടിയ 
മനസ്സാകുന്ന പൂങ്കാവനികയി‍ല്‍ കൊഴിഞ്ഞുകിടക്കുന്ന
 പാപങ്ങളാകുന്ന പഴുത്ത ഇലകളോടും ശോഭയാര്‍ന്ന 
പുണ്യമാകുന്ന ഇളംതളിരുകളോടും കൂടിയ ഭക്തിയാകുന്ന 
വല്ലീസമൂഹങ്ങള്‍ സദ്ഗുണങ്ങളാകുന്ന മൊട്ടുകളോടും
 ജപവചനങ്ങളാകുന്ന പുഷ്പങ്ങളോടും ശുഭവാസനയാകുന്ന 
സുഗന്ധത്തോടും ജ്ഞാനമാകുന്ന അമൃതം സന്തോഷമാകുന്ന 
പൂന്തേന്‍ ഇവയുടെ പ്രവാഹത്തോടും ബ്രഹ്മജ്ഞാനമാകുന്ന 
ഫലത്തിന്റെ സമൃദ്ധിയോടും കൂടിയവയായിട്ട് പരിലസിക്കുന്നു

നിത്യാനന്ദരസാലയം സുരമുനിസ്വാന്ത‍ാംബുജാതാശ്രയം
സ്വച്ഛം സദ്ദ്വിജസേവിതം കലുഷഹൃത്സദ്വാസനാവിഷ്കൃതം |
ശംഭുധ്യാനസരോവരം വ്രജ മനോ ഹംസാവതംസ സ്ഥിരം
കിം ക്ഷുദ്രാശ്രയപല്വലഭ്രമണസംജാതശ്രമം പ്രാപ്സ്യസി || 48 ||

മനസ്സാകുന്ന രാജഹംസമേ!
 നിത്യനന്ദരസത്തിന്നാസ്പദമായി, 
ദേവന്മാരുടേയും, മഹര്‍ഷിമാരുടേയും മനസ്സാകുന്ന 
താമരപ്പൂക്കള്‍ക്കു ആശ്രയമായി, നിര്‍മ്മലമായി, 
സദ്ബ്രാഹ്മണരാകുന്ന കളഹംസങ്ങളാല്‍ സമാശ്രയിക്കപ്പെട്ടതായി, 
പാപങ്ങളെ ദൂരിക്കരിക്കുന്നതായി, സദ്‍വാസനയാര്‍ന്നതായി, 
ശാശ്വതവുമായിരിക്കുന്ന ശിവധ്യാനമാകുന്ന താമരപ്പൊയ്കയിലേക്ക് പൊയ്ക്കൊള്‍ക.

ആനന്ദാമൃതപൂരിതാ ഹരപദ‍ാംഭോജാലവാലോദ്യതാ
സ്ഥൈര്യോപഘ്നമുപേത്യ ഭക്തിലതികാ ശാഖോപശാഖാന്വിതാ |
ഉച്ഛൈര്‍നസകായമാനപടലീമാക്രമ്യ നിഷ്കല്മഷാ
നിത്യാഭീഷ്ടഫലപ്രദാ ഭവതു മേ സത്കര്‍മ്മസംവ‍ധിതാ || 49 ||

ശിവഭജനത്തില്‍നിന്നുണ്ടാവുന്ന പരമാനന്ദമായ ജലംകൊണ്ട്
 നനയ്ക്കപ്പെട്ടതും ഭഗവത്പദപങ്കജമാകുന്ന തടത്തില്‍നിന്നു 
മുളച്ചുയര്‍ന്നതും, ഉറച്ച ഭക്തിയാകുന്ന ഊന്നുകോലിനെ 
ആശ്രയിച്ച് ശാഖോപശാഖകളോടുകൂടി ഉത്കൃഷ്ടമനസ്സാകുന്ന
 ഉയര്‍ന്ന പന്തലി‍ല്‍ പടര്‍ന്നു ഉറപ്പോടെ സ്ഥിതിചെയ്യുന്നതും, 
മുജ്ജന്മത്തിലെ പുണ്യവിശേഷങ്ങളാല്‍ പോഷിപ്പിക്കപ്പെട്ടതുമായ 
ഭക്തിയാകുന്ന ലത കേടുകളൊന്നുംകൂടാതെ വളര്‍ന്നു 
എനിക്കു ശാശ്വതമായ അഭീഷ്ടഫലത്തെ നല്‍കുന്നതായി ഭവിക്കേണമേ.

സന്ധ്യാരംഭവിജൃംഭിതം ശ്രുതിശിരസ്ഥാനാന്തരാധിഷ്ഠിതം
സപ്രേമഭ്രമരാഭിരാമമസകൃത് സദ്വാസനാശോഭിതം |
ഭോഗീന്ദ്രാഭരണം സമസ്തസുമനഃപൂജ്യം ഗുണാവിഷ്കൃതം
സേവേ ശ്രീഗിരിമല്ലികാര്‍ജ്ജുനമഹാലിംഗം ശിവാലിംഗിതം || 50 ||

സന്ധ്യാകാലം സമീപിക്കുമ്പോള്‍ നര്‍ത്തനക്രീഡയാലുയരുന്നവനും
 ഉപനിഷത്തിലന്തര്‍ഭവിച്ച് സ്ഥിതിചെയ്യുന്നവനും 
പ്രേമവതിയായ ഭ്രമരാദേവിയാലുപശോഭിക്കുന്നവനും,
 അടിക്കടി സത്തുക്കളുടെ ഭാവനയാല്‍ വിളങ്ങുന്നവനും, 
സര്‍പ്പഭൂഷണനും, എല്ലാദേവന്മാരാലും പൂജിക്കപ്പെട്ടവനും, 
സത്വഗുണയുക്തമായി പ്രകാശിക്കുന്നവനും 
ശ്രീശക്തിയായ പാര്‍വ്വതിയാലാലിംഗനം ചെയ്യപ്പെട്ടവനും, 
സന്ധ്യയില്‍ വിടരുന്നതും ചെവി, ശിരസ്സ് എന്നിവയില്‍ ചൂടുന്നതും
 ഉത്സാഹഭരിതങ്ങളായ വണ്ടിനങ്ങളാലതിസുന്ദരവും 
നറുമണമാര്‍ന്നതും വിഷയികള്‍ക്കലങ്കാരമായിരിക്കുന്നതും 
എല്ലാ പുഷ്പങ്ങളെക്കാളുമതിശ്രേഷ്ഠവും 
സൗരഭ്യം ഭംഗി എന്നീ ഗുണങ്ങളാല്‍ ശോഭിക്കുന്നതുമായ 
മുല്ലയാ‍ല്‍ ചുറ്റിപിണയപ്പെട്ട അര്‍ജ്ജുന (മരുതു) വൃക്ഷത്തിന്നു തുല്യനും, 
ശ്രീശൈലവാസിയുമായ മല്ലികാര്‍ജ്ജുനമെന്ന 
മഹാലിംഗത്തിലധിവസിക്കുന്ന ശ്രീശംഭുവിനെ ഞാന്‍ ധ്യാനിക്കുന്നു.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “